സുജൂദിന്റെ മഹത്വം

 സുജൂദിന്റെ മഹത്വം ‏


അൽ ഹജ്ജ്  22 : 18

🍇ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരുംസൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുംപര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളുംമനുഷ്യരില്‍ കുറെപേരും അല്ലാഹുവിന്‌ പ്രണാമംഅര്‍പ്പിച്ചു കൊണ്ടിരിക്കുന്നു എന്ന്‌ നീ കണ്ടില്ലേ

ഖുർആൻ 22/18


💕അബൂദർറ്(വിൽനിന്ന് നിവേദനംഒരു ദിവസം സൂര്യൻ അസ്തമിച്ചപ്പോൾ നബി   അബൂദർറിനോട് പറഞ്ഞുസൂര്യൻ എങ്ങോട്ടാണ് പോകുന്നതെന്ന് നിനക്കറിയാമോഞാൻപറഞ്ഞുഅല്ലാഹുവിനും അവന്റെ ദൂതനുമാണ് ഏറ്റവും അറിയാവുന്നത്നബി  പറഞ്ഞുഅത് പോകുന്നത് അർശിനു താഴെ സുജൂദ് ചെയ്യാനാണ്അങ്ങനെ വീണ്ടും ഉദിക്കാൻഅനുമതി ചോദിക്കുന്നുഅപ്പോൾ അതിന് അനുമതി ലഭിക്കുന്നു.പിന്നെയും അത്(കാലാന്തരത്തിൽസുജൂദ് ചെയ്യാറാകുന്നുഎന്നാലത് സ്വീകരിക്കപ്പെടുകയില്ലഅതിനോട്പറയപ്പെടുംനീ വന്നേടത്തേക്കു തന്നെ മടങ്ങിക്കൊള്ളുകഅപ്പോൾ അത് അതിന്റെഅസ്തമയസ്ഥാനത്തുനിന്ന് ഉദിക്കുന്നു. “സൂര്യൻ അതിനുള്ള സങ്കേതത്തിലേക്ക്സഞ്ചരിച്ചുകൊണ്ടിരിക്കുന്നുപ്രതാപശാലിയും സർവ്വജ്ഞനുമായ അല്ലാഹു കണിശമായിനിർണയിച്ചു വെച്ചതത്രെ അത്” (യാസീൻ 38) എന്ന ഖുർആൻ സൂക്തം ഇതിലേക്ക്ചൂണ്ടുന്നു. (ബുഖാരി: 3199)


🍇അർറഅ്‌ദ്  13 : 15

അല്ലാഹുവിന്നാണ്‌ ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം പ്രണാമംചെയ്തുകൊണ്ടിരിക്കുന്നത്‌സ്വമനസ്സോടെയും നിര്‍ബന്ധിതരായിട്ടുംപ്രഭാതങ്ങളിലുംസായാഹ്നങ്ങളിലും അവരുടെ നിഴലുകളും (അവന് ‌ പ്രണാമം ചെയ്യുന്നു. )(13/15)


🍇അർറഹ്‌മാൻ  55 : 6

ചെടികളും വൃക്ഷങ്ങളും 

അല്ലാഹുവിന്‌ ) പ്രണാമം അര്‍പ്പിച്ചു 

കൊണ്ടിരിക്കുന്നു.(55/6)


🍇അൽ അഅ്‌റാഫ്  7 : 206

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ അടുക്കലുള്ളവര്‍ ( മലക്കുകള്‍ ) അവനെആരാധിക്കുന്നതിനെപ്പറ്റി അഹംഭാവം നടിക്കുകയില്ലഅവര്‍ അവന്‍റെ മഹത്വംപ്രകീര്‍ത്തിക്കുകയും അവനെ പ്രണമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.(7/206)


💕അബൂദ൪റില്‍(നിന്ന് നിവേദനം:നബി  പറഞ്ഞുനിശ്ചയം നിങ്ങൾ കാണാത്തത്ഞാൻ കാണുകയും നിങ്ങൾ കേൾക്കാത്തത് ഞാൻ കേൾക്കുകയും ചെയ്യുന്നുആകാശംശബ്ദിക്കാറായിരിക്കുന്നുഅതിന് ശബ്ദിക്കാൻ അവകാശവുമുണ്ട്നാല് വിരലിന് അവിടെസ്ഥലമുണ്ടെങ്കിൽ അവിടെ മലക്ക് അല്ലാഹുവിന് സുജൂദ് ചെയ്തുകൊണ്ട് നെറ്റിത്തടംവെക്കുകയാണ്. (തിർമിദി:


🍇അന്നജ്മ്  53 : 62

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന്‌ പ്രണാമം ചെയ്യുകയും (അവനെആരാധിക്കുകയുംചെയ്യുവിന്‍.55/62)


💕ഇബ്നു അബ്ബാസ്‌ (ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ‘നബി  സൂ: ‘നജ്മു’ ഓതിസുജൂദ് ചെയ്തുതിരുമേനിയോടൊപ്പം (അവിടെ സന്നിഹിതരായിരുന്നമുസ്‌ലിംകളുംമുശ്രിക്കുകളുംജിന്നുംഇന്‍സും (മനുഷ്യരുംസുജൂദ് ചെയ്തു. (ബുഖാരി.) അര്‍ത്ഥവുംആശയവും ഗ്രഹിച്ചുകൊണ്ടുംഹൃദയ സാന്നിദ്ധ്യത്തോടുകൂടിയും  അദ്ധ്യായംവായിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നപക്ഷംമനുഷ്യഹൃദയമുള്ള ആരും നിശ്ചയമായുംഅവരറിയാതെത്തന്നെ അല്ലാഹുവിനു സുജൂദു ചെയ്‌വാൻ പ്രചോദിതരാകാതിരിക്കയില്ലഇബ്നു അബ്ബാസ്‌ ()ന്റെ  പ്രസ്‌താവനയിൽ നാം കണ്ടതും അതാണ്‌.


🍇അൽ ഹജ്ജ്  22 : 77

സത്യവിശ്വാസികളേനിങ്ങള്‍ കുമ്പിടുകയുംസാഷ്ടാംഗം ചെയ്യുകയുംനിങ്ങളുടെരക്ഷിതാവിനെ ആരാധിക്കുകയുംനന്‍മ പ്രവര്‍ത്തിക്കുകയും ചെയ്യുകനിങ്ങള്‍ വിജയംപ്രാപിച്ചേക്കാം.(22/77)


🍇അൽ ബഖറഃ  2 : 34

ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക ) . അവര്‍ പ്രണമിച്ചുഇബ്ലീസ്‌ ഒഴികെഅവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവംനടിക്കുകയും ചെയ്തുഅവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു.(2/77)


ബഹുമാനവും താഴ്മയും കാണിക്കുകകീഴൊതുക്കം പ്രകടിപ്പിക്കുകതലകുനിക്കുകകുനിയുക എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളാണ് ഭാഷയില്‍ سجود (സുജൂദി)നുള്ളത് . സാരങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതോടെആരാധനയെന്ന നിലക്ക് മുഖം നിലത്തു വെച്ചുചെയ്യുന്ന സാഷ്ടാംഗ നമസ്‌കാരം എന്ന അര്‍ത്ഥത്തിലാണ് അത് മതത്തിന്‍റെ സാങ്കേതികഭാഷയില്‍ അറിയപ്പെടുന്നത്ശാരീരികമായ ആരാധനാകര്‍മങ്ങളില്‍വെച്ചു മതത്തില്‍ഏറ്റവും പ്രാധാന്യം കല്‍പിക്കപ്പെടുന്നതും അതുതന്നെ സുജൂദ് അല്ലാഹുവിനു മാത്രമേചെയ്തുകൂടൂ എന്നുള്ളത് പരക്കെ എല്ലാവര്‍ക്കും അറിയാവുന്നതുമാകുന്നുഅതു കൊണ്ട്ആദം നബി ()ക്ക് മലക്കുകള്‍ ചെയ്ത സുജൂദിന്‍റെ വിവരണത്തില്‍ പണ്ഡിതന്മാര്‍ഭിന്നമായ നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്നതായി കാണാവുന്നതാണ്ഓരോഅഭിപ്രായവുംഅതതിന്‍റെ ന്യായങ്ങളുംഅവയെ സംബന്ധിച്ച വിമര്‍ശനങ്ങളുംചുരുക്കിയെങ്കിലും വിവരിക്കുന്ന പക്ഷംഅത് കുറേ ദീര്‍ഘിച്ചു പോകുംയൂസുഫ്നബി()യുടെ മാതാപിതാക്കളും സഹോദരന്മാരും ഫലസ്തീനില്‍ നിന്ന് ഈജിപ്തില്‍വന്നപ്പോള്‍ അവര്‍ അദ്ദേഹത്തിനു സുജൂദ് ചെയ്തതായി സൂറഃ യൂസുഫ് 100-ാംവചനത്തില്‍ അല്ലാഹു പ്രസ്താവിച്ചിട്ടുമുണ്ട്തലകുനിച്ചുംദേഹംകൊണ്ടു കുനിഞ്ഞുംഉപചാരം ചെയ്യുക അക്കാലത്ത് പതിവായിരുന്നുഅതനുസരിച്ച് അവര്‍ ചെയ്ത ഒരുഉപചാരമായിരുന്നു അത്അഥവാ ആരാധനയുടെ സുജൂദായിരുന്നില്ലഭാഷാര്‍ത്ഥത്തിലുള്ളഒരു സുജൂദായിരുന്നുഅതുപോലെഭാഷാര്‍ത്ഥത്തിലുള്ള ഒരു തരം സുജൂദായിരുന്നുമലക്കുകള്‍ ആദം നബി()ക്ക് ചെയ്തതും എന്നത്രെ ഇവിടെ പറയുവാനുള്ളതിന്‍റെചുരുക്കം


 സുജൂദിന് ഇവിടെ നല്‍കപ്പെട്ട ഏത് വിശദീകരണം നോക്കിയാലും  സുജൂദ് ആദംനബി()ക്ക് ആരാധനയായിരുന്നില്ലെന്ന് തീര്‍ച്ച തന്നെമുസ്‌ലിംകളില്‍ ആരെങ്കിലുംഅങ്ങിനെ പറയുന്നുവെങ്കില്‍,-അതവരുടെ അജ്ഞതയല്ലാത്തപക്ഷം-അതിന്‍റെ പിന്നില്‍എന്തെങ്കിലും ദുരുദ്ദേശ്യം ഒളിച്ചിരിപ്പുണ്ടായിരിക്കുമെന്നേ പറയുവാനുള്ളൂ, 'ആദമിന് സുജൂദ്ചെയ്‌വാന്‍ കല്‍പിച്ചതിന്‍റെ വിവക്ഷ മനുഷ്യന്‍റെ ഹിതത്തിനു വഴങ്ങുവാന്‍ആജ്ഞാപിച്ചുവെന്നാണെന്ന്ഒരു ആധുനിക വ്യാഖ്യാതാവ് എഴുതിക്കാണുന്നുഅദ്ദേഹത്തിന്റേതായ ചില ആശയാദര്‍ശങ്ങളില്‍ നിന്ന് ഉടലെടുത്ത ഒരു പുത്തന്‍വ്യാഖ്യാനമെന്നല്ലാതെഅതില്‍ കവിഞ്ഞു ഒരടിസ്ഥാനവും അതിനില്ലഒരു സംഗതി ഇവിടെഓര്‍മിച്ചിരിക്കേണ്ടതുണ്ട്മലക്കുകളോടാണ്  കല്‍പനഅവരുടെ പ്രകൃതിയുംആകൃതിയുംസ്വഭാവവുമെല്ലാം മനുഷ്യരില്‍ നിന്നും എത്രയോ വ്യത്യസ്തമാണ് നിലക്ക്അവരുടെ സുജൂദിന്‍റെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരിക്കുക സ്വാഭാവികമാണ്അതുകൊണ്ട് അവരുടെ സുജൂദിന്‍റെ രൂപത്തെപ്പറ്റി അവരോട് യോജിച്ച ഒരുരൂപത്തിലായിരിക്കും അത് എന്നേ നമുക്ക് കരുതുവാന്‍ നിവൃത്തിയുള്ളൂوالله أعلم 


മലക്കുകള്‍ മുഴുവനും അല്ലാഹുവിന്‍റെ കല്‍പന അനുസരിച്ച് ആദമിന് സുജൂദ് ചെയ്തുഇബ്‌ലീസു മാത്രം ചെയ്തില്ലഅവന്‍ ഗര്‍വ്വ് കാണിക്കുകയുംആഭിജാത്യത്തില്‍ അഹങ്കാരംകൊള്ളുകയുമാണ് ചെയ്തത്തീയിനാല്‍ സൃഷ്ടിക്കപ്പെട്ട ഞാന്‍ മണ്ണിനാല്‍ സൃഷ്ടിക്കപ്പെട്ടഇവന് സുജൂദ് ചെയ്കയോ?! എന്നായിരുന്നു അവന്‍റെ ന്യായം. (7:1215:33; 17:61; 38:76) അപ്പോള്‍അഹംഭാവം എത്ര ചീത്തഅതുകൊണ്ട് തന്നെയാണ്

💕 നബി (.പറഞ്ഞതും: 'ഒരു കടുകുമണിയോളം അഹംഭാവം ഹൃദയത്തിലുള്ളവന്‍സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല' (മു. ) ഇബ്‌ലീസിനെപ്പറ്റി وَكَانَ مِنَ الْكَافِرِينَ എന്നുപറഞ്ഞതിന് രണ്ടു തരത്തില്‍ അര്‍ത്ഥസാധ്യതയുണ്ട്: 'അവന്‍ അവിശ്വാസികളില്‍പെട്ടവനായിത്തീര്‍ന്നുഎന്നും, 'അവന്‍ അവിശ്വാസികളില്‍ പെട്ടവനായിരുന്നുഎന്നും. 1-ാമത്തെതനുസരിച്ച് സുജൂദിന്‍റെ കല്‍പന ധിക്കരിച്ചത് നിമിത്തംഅവിശ്വാസിയായിത്തീര്‍ന്നുവെന്നും, 2-ാമത്തേതനുസരിച്ചു അവന്‍ ബാഹ്യത്തില്‍നല്ലവനാണെങ്കിലും യഥാര്‍ത്ഥത്തില്‍ അവന്‍റെ പര്യവസാനംഅവിശ്വാസിയായിട്ടായിരിക്കുമെന്ന് അല്ലാഹുവിന് അറിയാമായിരുന്നുവെന്നും വ്യാഖ്യാനംനല്‍കപ്പെടുന്നു രണ്ടര്‍ത്ഥവും പരസ്പരം എതിരല്ലതാനും


 ഇബ്‌ലീസ് ജിന്നു വര്‍ഗത്തില്‍ പെട്ടവനാകുന്നു. (സൂഅല്‍കഹ്ഫ്, 50) എന്നാലുംസുജൂദിന്‍റെ കല്‍പന അവനും ബാധകമായിരുന്നുമലക്കുകള്‍ക്കിടയില്‍അവരിലൊരാളെപ്പോലെ അവന്‍ കഴിഞ്ഞു കൂടിയിരുന്നതുകൊണ്ടോഅവനോട് പ്രത്യേകംകല്‍പനയുണ്ടായതു കൊണ്ടോ ആയിരിക്കാം അത്അല്ലാഹുവിനറിയാംഏതായിരുന്നാലുംശരികല്‍പന അനുസരിക്കാതിരുന്നതിന് കാരണം പറഞ്ഞ കൂട്ടത്തില്‍  കല്‍പന തനിക്ക്ബാധകമല്ലായിരുന്നുവെന്ന് അവന്‍ വാദിച്ചിട്ടില്ലല്ലോഅപ്പോള്‍മലക്കുകളുടെ കൂട്ടത്തില്‍ചേരത്തക്കവണ്ണം ഒരു നല്ല നിലപാടിലാണ് അതുവരെ ഇബ്‌ലീസ് ഉണ്ടായിരുന്നതെന്ന്അതില്‍നിന്ന് വ്യക്തമാകുന്നുഗര്‍വ്വും ധിക്കാരവുമാണ് കാലാകാല ശാപത്തിനും ശിക്ഷക്കുംകാരണമായിത്തീര്‍ന്നത്ഇമാം ക്വുര്‍ത്വുബീ (പറഞ്ഞതുപോലെഒരാള്‍ ബാഹ്യദൃഷ്ടിയില്‍എത്ര ഉന്നതമായ പദവിയില്‍ എത്തിച്ചേര്‍ന്നു കണ്ടാലും  വ്യക്തിയുടെ യഥാര്‍ത്ഥപര്യവസാനം എങ്ങിനെയായിരിക്കുമെന്ന് അതുകൊണ്ട് തിട്ടപ്പെടുത്തുവാന്‍ നമുക്ക്സാധ്യമല്ല

💕ലൈഥ് (ഇപ്രകാരം പറഞ്ഞതായി പറയപ്പെടുന്നു: 'ഒരു മനുഷ്യന്‍ വെള്ളത്തിനു മീതെനടക്കുകയുംവായുവിലൂടെ പറക്കുകയും ചെയ്യുന്നത് നിങ്ങള്‍ കണ്ടാലും അയാളുടെ കാര്യംകിത്താബിനോടും സുന്നത്തിനോടും ഒത്തു നോക്കാതെ അയാളില്‍ നിങ്ങള്‍വഞ്ചിതരാവരുത്'.


1... സുജൂദിന്റെ അടയാളം മുഖത്ത് പ്രതിഫലിപ്പിക്കും....


അൽ ഫത്ഹ്  48 : 29

മുഹമ്മദ്‌ അല്ലാഹുവിന്‍റെ റസൂലാകുന്നുഅദ്ദേഹത്തോടൊപ്പമുള്ളവര്‍സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നുഅവര്‍ അന്യോന്യംദയാലുക്കളുമാകുന്നുഅല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട്‌അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക്‌ കാണാംസുജൂദിന്‍റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്‌അതാണ്‌തൗറാത്തില്‍ അവരെ പറ്റിയുള്ള ഉപമഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമഇങ്ങനെയാകുന്നുഒരു വിളഅത്‌ അതിന്‍റെ കൂമ്പ്‌ പുറത്ത്‌ കാണിച്ചുഎന്നിട്ടതിനെപുഷ്ടിപ്പെടുത്തിഎന്നിട്ടത്‌ കരുത്താര്‍ജിച്ചുഅങ്ങനെ അത്‌ കര്‍ഷകര്‍ക്ക്‌ കൗതുകംതോന്നിച്ചു കൊണ്ട്‌ അതിന്‍റെ കാണ്ഡത്തിന്മേല്‍ നിവര്‍ന്നു നിന്നു. ( സത്യവിശ്വാസികളെഇങ്ങനെ വളര്‍ത്തിക്കൊണ്ട്‌ വരുന്നത്‌ ) അവര്‍ മൂലം സത്യനിഷേധികളെ അരിശംപിടിപ്പിക്കുവാന്‍ വേണ്ടിയാകുന്നുഅവരില്‍ നിന്ന്‌ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവുംവാഗ്ദാനം ചെയ്തിരിക്കുന്നു.

48/29)


48:29

 മുഹമ്മദ്‌ അല്ലാഹുവിന്‍റെ റസൂലാകുന്നുഅതെസത്യനിഷേധികള്‍ നിഷേധിച്ചാലും ശരിഅസൂയക്കാര്‍ വെറുത്താലും ശരിമുഹമ്മദു അല്ലാഹുവിന്‍റെ റസൂലാണ്സത്യാന്വേഷികള്‍ചിന്തിക്കട്ടെസത്യവിശ്വാസികള്‍ ഉറപ്പിച്ചു കൊള്ളട്ടെമുഹമ്മദു അല്ലാഹുവിന്‍റെ റസൂലാണ്റസൂലിന് വേണ്ടുന്ന ഗുണങ്ങളെല്ലാം അദ്ദേഹത്തിലുണ്ട്അദ്ദേഹത്തിനു വേണ്ടുന്നസഹായങ്ങളും രക്ഷയും അല്ലാഹു നല്‍കുകയും ചെയ്യുംഇന്നല്ലെങ്കില്‍ നാളെമുശ്‌രിക്കുകള്‍ അതു സമ്മതിക്കേണ്ടതായും വരുംഅതാഹുദൈബിയ്യാ സന്ധിപത്രംഎഴുതിയപ്പോള്‍. ‘അല്ലാഹുവിന്‍റെ റസൂലായ മുഹമ്മദും ഖുറൈശികളും തമ്മില്‍ നടന്നസന്ധിവ്യവസ്ഥ ‘ എന്നെഴുതുവാന്‍ സമ്മതിക്കാതെ ശഠിച്ചു നില്‍ക്കുകയും, ‘അബ്ദുല്ലാ മകന്‍മുഹമ്മദും ……’ എന്നു തന്നെ ചേര്‍ക്കുവാന്‍ വാശിപിടിക്കുകയും ചെയ്ത അതേമുശ്‌രിക്കുകള്‍ ഏറെത്താമസിയാതെ  വാക്യം തങ്ങളുടെ മുദ്രാവാക്യമായി അംഗീകരിച്ചു.


 എനിഅദ്ദേഹത്തിന്‍റെ അനുയായികളുടെ സ്ഥിതിയോഗുരുവിനൊത്ത ശിഷ്യന്മാരുംനേതാവിനൊത്ത നീതന്മാരും ! സത്യനിഷേധികളെയുംസന്മാര്‍ഗ്ഗ വിരോധികളെയുംസംബന്ധിച്ചിടത്തോളം അവര്‍ കഠിനഹൃദയന്മാരാണ്. ( أَشِدَّاءُ عَلَى الْكُفَّارِശൂരന്മാരുംവീരന്മാരുമാണ്തമ്മതമ്മിലോഅങ്ങേയറ്റം കൃപയോടും കരുണയോടും കൂടി പെരുമാറുന്നദയാശീലന്മാരുമത്രെ. ( رُحَمَاءُ بَيْنَهُمْഅതെമറ്റൊരു സ്ഥലത്തു അല്ലാഹു പറഞ്ഞതു പോലെസത്യവിശ്വാസികളില്‍ എളിയവരുംഅവിശ്വാസികളില്‍ ഗൗരവം നിറഞ്ഞവരും (أَذِلَّةٍ عَلَىالْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ - سورة المائدة ) അവിശ്വാസികളെ കാണുമ്പോഴേക്കുംനീതികേടോകയ്യേറ്റമോ ചെയ്യുമെന്നു ഇതിനര്‍ത്ഥമില്ലയുദ്ധവേളകളിലുംസന്ദര്‍ഭംആവശ്യപ്പെടുമ്പോഴും ദൗര്‍ബ്ബല്യമോഭീരുത്വമോ കൂടാതെ സധീരം സമര്‍ത്ഥമായി നേരിടുംഎന്നുദ്ദേശ്യംഅപ്രകാരം തന്നെസത്യവിശ്വാസികളായ ആളുകളില്‍ എന്തു അനീതികള്‍കണ്ടാലും അവര്‍ക്കു അറപ്പോ വെറുപ്പോ ഉണ്ടായിരിക്കുകയില്ല എന്നുംഇപ്പറഞ്ഞതിനര്‍ത്ഥമില്ലനേരെമറിച്ചു അതിനെതിരില്‍ പരുഷതയും ഗൗരവവും വെളിപ്പെടുകതന്നെ ചെയ്യും


 നബി(തിരുമേനിയുടെ രണ്ടു വചനങ്ങള്‍ ഇവിടെ സ്മരിക്കുന്നതുസമയോചിതമാകുന്നു


 💕1. സത്യവിശ്വാസികള്‍ അന്യോന്യം സ്നേഹിക്കുകയുംദയ കാണിക്കുകയുംഅനുഭാവംകാണിക്കുകയും ചെയ്യുന്നതില്‍ അവരുടെ ഉപമഒരു ശരീരം പോലെയായിരിക്കും – അഥവാഅങ്ങിനെ ആയിരിക്കണംഅതിന്‍റെ ഒരു അവയവത്തിനു അസുഖം നേരിട്ടാല്‍ ശരീരത്തിന്‍റെ മറ്റെല്ലാ വശങ്ങളും ഉറക്കൊഴിച്ചും പനിപിടിച്ചും അതിനുവേണ്ടി മുറവിളികൂടുന്നതാണ്. ‘ (ബുമു). 


 💕2. ‘നിങ്ങളില്‍ ആരെങ്കിലും വെറുക്കപ്പെട്ട – നിഷിദ്ധമായ – ഒരു കാര്യം കണ്ടാല്‍അവന്‍റെ കൈകൊണ്ടു അതു മാറ്റിക്കൊള്ളട്ടെഅതിനു സാധിക്കാത്ത പക്ഷം അവന്‍റെനാവു കൊണ്ട്അതിനും സാധിക്കാത്ത പക്ഷം അവന്‍റെ ഹൃദയം കൊണ്ട് (വെറുത്തുകൊള്ളട്ടെ). ഇപ്പറഞ്ഞതു വിശ്വാസത്തില്‍ വെച്ചു ഏറ്റവും ദുര്‍ബ്ബലമായതാകുന്നു.’ (മു.).


 ജനങ്ങളോടു സഹാബികളുടെ പെരുമാറ്റ രീതിയാണു മുകളില്‍ പറഞ്ഞത്എന്നാല്‍അല്ലാഹുവുമായി അവരുടെ നിലപാടു എന്താണ്അല്ലാഹുവിനു ആരാധനാ വണക്കങ്ങള്‍ചെയ്യുന്നതില്‍ നിരതന്മാരാണവര്‍വിശേഷിച്ചും നമസ്കാരകര്‍മ്മത്തില്‍അതുകൊണ്ടുനമസ്കാരത്തിലെ പ്രധാന ഘടകങ്ങളായ ‘റുകൂഇലും, ‘സുജൂദിലുമായി അവരെ കണ്ടുകൊണ്ടിരിക്കും. (تَرَاهُمْ رُكَّعًا سُجَّدًاഇതൊന്നും അവര്‍ ഐഹികമായ എന്തെങ്കിലുംകാര്യലാഭങ്ങളെ ഉദ്ദേശിച്ചു ചെയ്യുന്നതല്ലനിഷ്കളങ്കരുംനിസ്വാര്‍ത്ഥരുമാണവര്‍അല്ലാഹുവിന്‍റെ അനുഗ്രഹവുംഅവന്‍റെ ദയാദാക്ഷിണ്യവുംപൊരുത്തവുമാണ്അവരുടെ ആവശ്യം. (يَبْتَغُونَ فَضْلًا مِّنَ اللَّـهِ وَرِضْوَانًاഅതാണവരുടെ തേട്ടവുംഅല്ലാഹുവിങ്കല്‍ നിന്നുള്ള പൊരുത്തമാണല്ലോ എല്ലാ ലഭ്യങ്ങളിലും വെച്ചു ഏറ്റവും വലുത്. (ورضوانا من الله اكبر). ഇങ്ങിനെയുള്ള  പുണ്യവാന്മാരെ തിരിച്ചറിയുവാന്‍വളരെയൊന്നും അന്വേഷണം നടത്തേണ്ടതായിട്ടില്ലഅവരെ തിരിച്ചറിയുവാനുള്ള വിശിഷ്ടലക്ഷണവുംപ്രത്യേക അടയാളവും അവരുടെ മുഖങ്ങളില്‍ തന്നെയുണ്ട്. ( سِيمَاهُمْ فِيوُجُوهِهِمഅല്ലാഹുവിന്‍റെ മുമ്പില്‍ മുഖം കുത്തി സാഷ്ടാംഗം നമസ്കാരംനടത്തിക്കൊണ്ടിരിക്കുന്നതിന്‍റെ ഫലമായി സിദ്ധിച്ചതത്രെ അത്. (مِّنْ أَثَرِ السُّجُودِ). 


  അടയാളം കൊണ്ടു ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു – ‘നിസ്കാരത്തഴമ്പ്’ എന്ന പേരില്‍ – ചിലരുടെ നെറ്റിയില്‍ കാണപ്പെടാറുള്ള അടയാളമെന്നാണ് ചിലരൊക്കെധരിച്ചുവശായിട്ടുള്ളത് ധാരണ ശരിയല്ലെന്നു മാത്രമല്ലപാമര ജനങ്ങള്‍ക്കിടയില്‍ പലഅന്ധവിശ്വാസങ്ങള്‍ക്കും  ധാരണ കാരണമായിത്തീര്‍ന്നിട്ടുമുണ്ട് അടയാളംകൊണ്ടുള്ള വിവക്ഷയെപറ്റി പല മഹാന്മാരുടെയും അഭിപ്രായങ്ങള്‍ ഇമാം ഇബ്നു കഥീര്‍ (അദ്ദേഹത്തിന്‍റെ തഫ്‌സീറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്അതില്‍ നിന്നു പലതുംമനസ്സിലാക്കുവാനുള്ളതു കൊണ്ടു അതിവിടെ ചുരുക്കി ഉദ്ധരിക്കാം:


 1). ഇബ്നു അബ്ബാസ്‌(പറയുന്നു : ‘നല്ല രീതിയാണത്അഥവാ ആകര്‍ഷിക്കത്തക്കമുഖഭാവം എന്നര്‍ത്ഥം.


 2) മുജാഹിദും(മറ്റു പലരും പറയുന്നു : അതു ഭക്തിയും വിനയവുമാണ്.


 3) മുജാഹിദു()നോടു ഒരാള്‍ ഇങ്ങിനെ പറഞ്ഞു: ‘ മുഖത്തുണ്ടാകുന്ന  അടയാളം – നിസ്കാരത്തഴമ്പ് :- തന്നെയാണ് അതെന്നേ ഞാന്‍ വിചാരിക്കുന്നുള്ളു’ അദ്ദേഹം പറഞ്ഞു: ‘ഒരുപക്ഷേഫിര്‍ഔനേക്കാള്‍ ഹൃദയം കടുത്തവനായ ഒരാളുടെ കണ്ണുകള്‍ക്കിടയിലും അതു– നിസ്കാരത്തഴമ്പ് – ഉണ്ടായെന്നു വരാം.’


 4). സുദ്ദീ (പറയുന്നതു , നമസ്കാരം അവരുടെ മുഖത്തിനു ഭംഗി കൂട്ടുമെന്നാണ്.


 5). ചില മഹാന്മാര്‍ പറയുന്നു : രാത്രിയില്‍ ഒരാള്‍ അധികമായി നമസ്കരിച്ചാല്‍ പകലില്‍അവന്‍റെ മുഖം സുന്ദരമാകുമെന്ന്


6). വേറെ ചില മഹാന്മാര്‍ പറയുന്നുപുണ്യകര്‍മ്മം നിമിത്തം ഹൃദയത്തില്‍ പ്രകാശവുംമുഖത്തു ശോഭയും ഉപജീവനമാര്‍ഗ്ഗത്തില്‍ വിശാലതയുംജനഹൃദയത്തില്‍ സ്നേഹവുംഉണ്ടാകുന്നു.


 7). ഉസ്മാന്‍(പറയുന്നു: ‘ഏതൊരാളും തന്നെഒരു സ്വകാര്യ സമ്പ്രദായം മറച്ചു വെച്ചാല്‍അവന്‍റെ മുഖത്തുംസംസാരത്തിലും അല്ലാഹു അതു വെളിവാക്കാതിരിക്കയില്ല.’മനുഷ്യഹൃദയത്തില്‍ മറഞ്ഞുകിടപ്പുള്ള രഹസ്യങ്ങളുംഅവന്‍റെ സ്വഭാവ വിശേഷതകളുംഅവന്‍റെ മുഖത്തിലൂടെ പ്രത്യക്ഷപ്പെടുമെന്നുള്ളതാണ് ഇതിലടങ്ങിയ തത്വംഒരുസത്യവിശ്വാസിയുടെ സ്വകാര്യജീവിതം നല്ലതാണെങ്കില്‍അവന്‍റെ ബാഹ്യനിലയുംഅല്ലാഹു നന്നാക്കിത്തീര്‍ക്കുന്നതാണ്. ( مختصرا من ابن كثير). 


 രാത്രി നമസ്കരിക്കുന്നവരുടെ മുഖത്തു അല്ലാഹു പ്രത്യക്ഷപ്പെടുത്തുന്ന ഭംഗിയാണ് ഇവിടെഅടയാളം’ കൊണ്ടുദ്ദേശ്യമെന്ന അഭിപ്രായം ഉദ്ധരിച്ചു കൊണ്ടു ഇമാംറാസീ(പറയുന്നു: ‘ഇതു ബുദ്ധിമാന്മാര്‍ക്കു അറിയാവുന്ന ഒരു യഥാര്‍ത്ഥമാണ്രണ്ടു മനുഷ്യന്മാര്‍ രാത്രിഉറക്കൊഴിക്കുന്നുഒരാള്‍ കുടിയിലും കളിയിലും ഏര്‍പ്പെടുന്നുമറ്റേവന്‍നമസ്‌കാരംഖുര്‍ആന്‍ പാരായണംവിദ്യാസമ്പാദനം എന്നിവയിലും ഏര്‍പ്പെടുന്നുപിറ്റേ ദിവസംരണ്ടുപേരുടെയും ഇട‌ക്കുള്ള വ്യത്യാസം കാണാവുന്നതാണ്.’ (الرازى). ‘സുജൂദിന്‍റെഫലമായുണ്ടായ അടയാളം’ എന്താണെന്നു ഇതില്‍ നിന്നെല്ലാം നല്ലപോലെ മനസ്സിലാക്കാംഒരാള്‍ നമസ്കാരം അധികരിപ്പിക്കുന്നതിന്‍റെ ഫലമായി അയാള്‍ക്കുനമസ്കാരത്തഴമ്പുണ്ടായെന്നു വരാംപക്ഷേ – മുജാഹിദ് (ചൂണ്ടിക്കാട്ടിയതു പോലെ – അതുകൊണ്ടു അയാള്‍ നല്ലവനെന്നോ അല്ലെന്നോ വേര്‍തിരിക്കുവാന്‍ നിവൃത്തിയില്ലഹൃദയത്തില്‍ വിശ്വാസമില്ലാത്തവന്‍റെ നാമമാത്ര നമസ്കാരം കൊണ്ടുംജനമദ്ധ്യെ പേരുംപൗരോഹിത്യവും നേടുവാനുള്ള നമസ്കാരം കൊണ്ടും ഉണ്ടാകാമല്ലോ അത്


 സഹാബികളെപ്പറ്റിയുള്ള ഇത്തരം പ്രശംസകള്‍ വിശുദ്ധ ഖുര്‍ആനില്‍ മാത്രമല്ല അല്ലാഹുവിവരിച്ചിട്ടുള്ളത്നബി(സ്വതിരുമേനിയുടെ ആഗമനത്തെക്കുറിച്ചുള്ള പ്രവചനങ്ങളുംസന്തോഷ വാര്‍ത്തകളും മുന്‍വേദഗ്രന്ഥങ്ങളിലും പലതും ഉണ്ടായിരുന്നുവല്ലോഅക്കൂട്ടത്തില്‍അവിടുത്തെ അനുയായികളുടെ സ്വഭാവവുംഗുണഗണങ്ങളും അല്ലാഹുരേഖപ്പെടുത്തിയിട്ടുണ്ട്മേല്‍വിവരിച്ചതു തൌറാത്തില്‍ അവരെപ്പറ്റി പ്രസ്താവിച്ച ഉപമയത്രെ. (ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ). തൌറാത്തില്‍ മാത്രമല്ലഇഞ്ചീലിലും അവരുടെ ഉപമയുണ്ട്. (وَمَثَلُهُمْفِي الْإِنجِيلِ). എന്നാല്‍ഇഞ്ചീലില്‍ അവരെ ഒരു വിളയോടു ഉപമിച്ചിരിക്കുകയാണ്. (كَزَرْعٍമുളയില്‍ തന്നെ കരുത്തോടെ കൂമ്പിട്ടു മുളക്കുകയുംചിനച്ച്‌ തടിച്ചു വളര്‍ന്നു തഴച്ച്മുറ്റുകയുംതളരാതെവീഴാതെമുറ്റിനില്‍ക്കുകയും ചെയ്യുന്ന – കൃഷിക്കാര്‍ക്കു ആശ്ചര്യവുംകൗതുകവും ജനിപ്പിക്കുന്ന – കേമമായ ഒരു വിളക്കു തുല്യമാണ് അവര്‍. ( أَخْرَجَ شَطْأَهُ فَآزَرَهُفَاسْتَغْلَظَ فَاسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ الزُّرَّاعَഇതാണ് ഇഞ്ചീലിലെ ഉപമഇസ്ലാമാകുന്ന വിളനബി(ആദ്യം ഭൂമിയില്‍ ഇറക്കിയപ്പോള്‍ആരംഭത്തില്‍ അതിനെ ആശ്ലേഷിച്ചതു ഒറ്റയുംതറ്റയുമായ സഹാബികളായിരുന്നുപിന്നീടു അതു മുളച്ചു ചിനച്ചു വളര്‍ന്നു വന്നുഅങ്ങിനെ സമൃദ്ധമായ വിളവു നല്‍കുകയും ചെയ്തു


 സാക്ഷാല്‍ തൌറാത്തോ ഇഞ്ചീലിലോ ആകട്ടെഅവയുടെ യഥാര്‍ത്ഥ പരിഭാഷയാകട്ടെഎവിടെയും നിലവിലില്ലപഴയ നിയമമെന്നും പുതിയ നിയമമെന്നും പറയപ്പെടുന്നനിലവിലുള്ള തൌറാത്തു ഇഞ്ചീലുകളില്‍ വളരെയധികം കൃത്രിമങ്ങള്‍നടത്തപ്പെട്ടിട്ടുണ്ടെന്നുംനബി(തിരുമേനിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍പ്രത്യേകിച്ചു മാറ്റത്തിരുത്തങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും പരക്കെ അറിയപ്പെട്ടതാണ്എന്നിരിക്കെസഹാബികളെ സംബന്ധിച്ച  വിവരണവും ഉപമയും അവയില്‍കാണപ്പെടാതിരിക്കുക സ്വാഭാവികം മാത്രമാകുന്നുഎന്നിരുന്നാലുംപഴയ നിയമത്തിലുംപുതിയ നിയമത്തിലും അതിന്‍റെ ചില സൂചനകള്‍ ഇന്നും അവശേഷിപ്പിക്കുന്നുണ്ടുതാനുംവേദക്കാര്‍ അവയെ അന്യഥാ വ്യാഖ്യാനിച്ചു തൃപ്തിപ്പെടുകയാണ് ഇപ്പോള്‍


 പഴയ നിയമത്തില്‍ ഇങ്ങിനെ കാണാം : ‘ദൈവപുരുഷനായ മോശെ (മൂസാനബിതന്‍റെമരണത്തിനു മുമ്പെ യിസ്രായേല്‍ മക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിത്അവന്‍പറഞ്ഞതെന്തെന്നാല്‍ : യഹോവ (ദൈവംസീനായില്‍ നിന്നു വന്നുഅവര്‍ക്കു സേയീരില്‍നിന്നു ഉദിച്ചുപാറാന്‍ പര്‍വ്വതത്തില്‍ നിന്നു വിളങ്ങിലക്ഷോപലക്ഷം വിശുദ്ധന്മാരുടെഅടുക്കല്‍നിന്നു വന്നുഅവര്‍ക്കു വേണ്ടി അഗ്നിമയമായൊരു പ്രമാണം അവന്‍റെവലങ്കയ്യില്‍ ഉണ്ടായിരുന്നു…..’ (ആവര്‍ത്തന പുസ്തകം: 33ല്‍ 1 -3). യഹോവസീനായില്‍നിന്നു വന്നുവെന്നു പറഞ്ഞതു സീനായില്‍വെച്ചു മൂസാ(നബിക്കുതൌറാത്തു നല്‍കപ്പെട്ടതിനെയുംസെയീറില്‍ നിന്നു ഉദിച്ചുവെന്നു പറഞ്ഞതു ഈസാ (നബിക്കു ഇഞ്ചീല്‍ ലഭിച്ചതിനെയും സൂചിപ്പിക്കുന്നുസേയീര്‍ ഫലസ്തീനില്‍ സ്ഥിതിചെയ്യുന്ന മലകളാണ്പാറാന്‍ പര്‍വ്വതത്തില്‍നിന്നു വിളങ്ങി എന്നു പറഞ്ഞതു നബി(തിരുമേനിക്കു ഖുര്‍ആന്‍ ലഭിച്ചതിനെ സൂചിപ്പിക്കുന്നുഹിജാസിന്‍റെ വടക്കു ഭാഗത്തുസ്ഥിതി ചെയ്യുന്ന പര്‍വ്വത നിരകളാണ് പാറാന്‍ലക്ഷോപലക്ഷം വിശുദ്ധന്മാര്‍ നബി(യുടെ അനുയായികളുമാകുന്നുപുതിയ നിയമത്തില്‍ ഇപ്രകാരം കാണാം: ‘പിന്നെ അവന്‍(യേശുപറഞ്ഞത്ദൈവരാജ്യംഒരു മനുഷ്യന്‍ മണ്ണില്‍ വിത്തു എറിഞ്ഞ ശേഷം രാവുംപകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെഅവന്‍ അറിയാതെ വിത്തു മുളച്ചു വരുന്നതുപോലെയാകുന്നുഭൂമി സ്വയമായി മുമ്പെ ഞാറുംപിന്നെ കതിരുംപിന്നെ കതിരില്‍ നിറഞ്ഞമണിയുംഇങ്ങിനെ വിളയുന്നുധാന്യം വിളയുമ്പോള്‍ കൊയ്‌ത്തായ‌തു കൊണ്ടു അവന്‍ഉടനെ അരിവാള്‍ വെക്കുന്നുപിന്നെ അവന്‍ പറഞ്ഞത്ദൈവരാജ്യത്തെ എങ്ങനെഉപമിക്കേണ്ടുഏതു ഉപമയില്‍ അതിനെ വര്‍ണ്ണിക്കേണ്ടുഅത് കടുകുമണിയോട് സദൃശംഅതിനെ മണ്ണില്‍ വിതക്കുമ്പോള്‍ ഭൂമിയിലെ എല്ലാത്തിലും ചെറുത്എങ്കിലും വിതച്ച ശേഷംവളര്‍ന്നു സകല സസ്യങ്ങളിലും വലുതായിത്തീര്‍ന്നുആകാശത്തിലെ പക്ഷികള്‍ അതിന്‍റെനിഴലില്‍ വസിപ്പാന്‍ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു. (മാര്‍ക്കോസ് 4:26 – 32).  


ഖുലഫാഉര്‍-റാഷിദീന്‍റെ കാലത്തു നടന്ന ചരിത്രപ്രസിദ്ധമായ ശാം വിജയങ്ങള്‍നടത്തിക്കൊണ്ടിരിക്കുന്ന സഹാബികളെപ്പറ്റി അവിടെയുള്ള ക്രിസ്ത്യാനികള്‍ ഇപ്രകാരംപറഞ്ഞിരുന്നതായി ഇമാം മാലിക് (നിവേദനം ചെയ്യുന്നു: ‘അല്ലാഹു തന്നെ സത്യംനമ്മുടെ അറിവില്‍ പെട്ടിടത്തോളം ഇക്കൂട്ടര്‍ ‘ഹവാരിയ്യു’ (الحواريون)കളെക്കാള്‍ഉത്തമന്മാരാകുന്നു.’ (ഈസാ(നബിയുടെ അനുയായികളില്‍ പ്രധാനികളായ ആളുകള്‍(അപ്പോസ്തലന്മാര്‍)ക്കാണു ‘ഹവാരിയ്യുകള്‍’ എന്നു പറയപ്പെടുന്നത്.).


 സഹാബികള്‍ക്കു അല്ലാഹുവിങ്കലുള്ള ആദരണീയ സ്ഥാനം ഇതില്‍ നിന്നെല്ലാം നല്ലപോലെമനസ്സിലാക്കാമല്ലോഎന്തിനു വേണ്ടിയാണ് മുന്‍വേദഗ്രന്ഥങ്ങളില്‍ പോലും ഇവരെപ്പറ്റി ഇത്രപുകഴ്‌ത്തിപ്പറഞ്ഞിരിക്കുന്നത്ഇത്രയും വിശുദ്ധന്മാരായ നിലയില്‍ ഇവരെ വളര്‍ത്തിവികസിപ്പിച്ചു കൊണ്ടു വന്നതിന്‍റെ ഉദ്ദേശ്യമെന്താണ്അല്ലാഹു തന്നെ അതിവിടെവിവരിക്കുന്നു : അതെഅല്ലാഹുവിലുംഅവന്‍റെ തൌഹീദിലും വിശ്വസിക്കാത്തവരെഅരിശം കൊള്ളിക്കുവാനുംകുപിതരാക്കുവാനും തന്നെ. (لِيَغِيظَ بِهِمُ الْكُفَّارَവളരെശ്രദ്ധേയമായ വാക്യമാണിത്നബി(തിരുമേനിയുടെ സഖാക്കളെ പഴിക്കുകയുംആക്ഷേപിച്ചു പറയുകയും ചെയ്യുന്ന ‘റാഫിള്വീ’ (الرافضةകക്ഷിക്കാര്‍ അതു മൂലംഇസ്‌ലാമില്‍ നിന്നു പുറത്തു പോകുമെന്ന് പോലും  വാക്യത്തിന്‍റെ അടിസ്ഥാനത്തില്‍ചില മഹാന്മാര്‍ പ്രസ്താവിച്ചിരിക്കുന്നു. ‘പുരോഗമനാശയത്തിന്‍റെ പേരില്‍പല ഇസ്ലാമികപാരമ്പര്യങ്ങളെയും നിഷേധിച്ചും പരിഹസിച്ചും വരുന്ന ചില ആധുനിക ‘മുസ്‌ലിംപരിഷ്കാരികളും സഹാബികളെ തരം താഴ്‌ത്തി പുച്ഛസ്വരത്തില്‍ സംസാരിക്കുന്നതുകാണാംഅല്ലാഹുവിന്‍റെ  വാക്യം അവരും ഓര്‍ത്തിരിക്കുന്നതു നന്നായിരിക്കും


 💕നബി(പറഞ്ഞിരിക്കുന്നു: ‘നിങ്ങള്‍ എന്‍റെ സഹാബികളെ പഴിക്കരുത്എന്‍റെആത്മാവു യാതൊരുവന്‍റെ കൈവശമാണോ അവന്‍ തന്നെ സത്യംനിങ്ങളിലൊരാള്‍ഉഹ്‌ദു മലയാളം സ്വര്‍ണ്ണം ചിലവഴിച്ചാലുംഅവരിലൊരാള്‍ ഒരു ‘മുദ്ദോ’ (കൈകൊണ്ടു ഒരുവാരല്‍അതിന്‍റെ പകുതിയോ ചിലവഴിക്കുന്നതിന് അതു കിടയൊക്കുകയില്ല.’ (മു.). 💕മറ്റൊരു ഹദീസില്‍ നബി(പറയുന്നു: ‘ജനങ്ങളില്‍ വെച്ചു ഉത്തമന്മാര്‍എന്‍റെകാലക്കാരാണ്പിന്നീടു അവരെ തുടര്‍ന്നുള്ളവരുംപിന്നീടവരെ തുടര്‍ന്നുള്ളവരുംപിന്നീടുഒരു ജനതവരുംഅവരിലൊരാളുടെ സാക്ഷ്യം അവന്‍റെ സത്യത്തെ മുന്‍കടക്കുകയുംഅവന്‍റെ സത്യം അവന്‍റെ സാക്ഷ്യത്തെ മുന്‍കടക്കുകയും ചെയ്യും.’ (ബു.). സത്യദീക്ഷയില്ലാതെ സത്യം ചെയ്യുവാനുംസാക്ഷ്യം നിര്‍വ്വഹിക്കുവാനും മടിക്കുകയില്ലഎന്നു സാരം


 നബി(തിരുമേനിയോടൊപ്പം ഇടപഴകി സഹവസിക്കുകയുംവിവിധ രംഗങ്ങളില്‍തിരുമേനി()യൊന്നിച്ചു പങ്കെടുക്കുകയുംഅവിടുത്തെ ശിക്ഷണങ്ങളും ഉപദേശങ്ങളുംനേരില്‍ ലഭിക്കുവാന്‍ ഭാഗ്യം സിദ്ധിക്കുകയും ചെയ്ത മഹാനുഭാവന്മാരെക്കാള്‍ ഭാഗ്യവാന്മാര്‍മറ്റാരാണ്‌?! ഇവരില്‍ആദ്യമാദ്യം നബി(യില്‍ വിശ്വസിക്കുകയുംഇസ്ലാമിനു ശക്തിയുംസ്വാധീനവും വര്‍ദ്ധിച്ചു വരുന്നതിനു മുമ്പ് അതിനു വേണ്ടി ത്യാഗവുംസേവനവുമനുഷ്ഠിക്കുകയും ചെയ്തവരുംഅല്ലാത്തവരും തമ്മില്‍ പദവിയില്‍വ്യത്യാസമുണ്ടായിരിക്കുംഅല്ലാഹു പറയുന്നുلَا يَسْتَوِي مِنكُم مَّنْ أَنفَقَ مِن قَبْلِ الْفَتْحِ وَقَاتَلَ ۚأُولَـٰئِكَ أَعْظَمُ دَرَجَةً مِّنَ الَّذِينَ أَنفَقُوا مِن بَعْدُ وَقَاتَلُوا ۚ وَكُلًّا وَعَدَ اللَّـهُ الْحُسْنَىٰ -سورة الحديد-10 (സാരംനിങ്ങളില്‍ നിന്നു വിജയത്തിനു മുമ്പ് ചിലവഴിക്കുകയും യുദ്ധം ചെയ്യുകയുംചെയ്തവര്‍ – മറ്റുള്ളവരുമായി – സമമാവുകയില്ലഅതിനുശേഷംചിലവഴിക്കുകയും യുദ്ധംചെയ്യുകയും ചെയ്തവരേക്കാള്‍ വമ്പിച്ച പദവിയുള്ളവരാണവര്‍എല്ലാവര്‍ക്കും തന്നെഅല്ലാഹു ഏറ്റവും നല്ല പ്രതിഫലം വാഗ്‌ദാനം ചെയ്തിരിക്കുന്നു. (സൂഹദീദ് : 10). 


 സഹാബികളുടെ ഉത്തമ ഗുണങ്ങളും മാതൃകാ ഗുണങ്ങളും വിവരിച്ച ശേഷംഅവര്‍ക്കുപാപമോചനവുംമഹത്തായ പ്രതിഫലവും നല്‍കുമെന്നു അല്ലാഹു വാഗ്‌ദാനവുംചെയ്തിരിക്കുന്നു. (وَعَدَ اللَّـهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًاമേല്‍വിവരിച്ച വിശിഷ്ട ഗുണങ്ങളോടു കൂടിയവര്‍ സത്യവിശ്വാസികളുംസല്‍കര്‍മ്മികളുമായിരിക്കുമെന്നതില്‍ സംശയമില്ലഅവരുടെ വിശ്വാസകര്‍മ്മങ്ങള്‍തന്നെയാണല്ലോ  ഗുണങ്ങള്‍ക്കു നിദാനവുംഎന്നിരിക്കെ , وَعَدَ اللَّـهُ الَّذِينَ آمَنُوا وَعَمِلُواالصَّالِحَاتِ مِنْهُم (അവരില്‍ നിന്നു വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയുംചെയ്തവരോടു അല്ലാഹു വാഗ്ദാനം ചെയ്തു.) എന്ന വാക്യത്തില്‍ നിന്ന് അവരില്‍സത്യവിശ്വാസികളുംസല്‍കര്‍മ്മികളും അല്ലാത്തവരും ഉണ്ടെന്നു ഊഹിച്ചു കൂടാത്തതാണ്അവരെ ഇത്രയും ഉല്‍കൃഷ്ടന്മാരാക്കിത്തീര്‍ത്ത  വിശ്വാസകര്‍മ്മങ്ങള്‍ക്കു നല്‍കപ്പെടുന്നപ്രതിഫലംമറ്റുള്ളവര്‍ക്കു ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ മഹത്തരമായിരിക്കും എന്നത്രെഅതിന്‍റെ താല്‍പര്യംഏതൊരു കര്‍മ്മത്തിനും നല്‍കപ്പെടുന്ന പ്രതിഫലത്തിന്‍റെ തോത് കര്‍മ്മം ചെയ്യുന്ന ആളുടെ മനസ്ഥിതിപരിതസ്ഥിതിമുതലായചുറ്റുപാടുകള്‍ക്കനുസരിച്ചായിരിക്കും ഉണ്ടാവുകപുണ്യകര്‍മ്മങ്ങള്‍ക്കു പത്തു മുതല്‍എഴുന്നൂറു വരെ – അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്കു അതിലധികവും – ഇരട്ടി പ്രതിഫലംനല്‍കപ്പെടുമെന്നു പറഞ്ഞിരിക്കുന്നതു അതു കൊണ്ടാകുന്നുനബി()യൊടൊപ്പംസഹവസിക്കുവാനുംഅവിടുത്തെ ശിക്ഷണങ്ങള്‍ ലഭിക്കുവാനുമുള്ള ഭാഗ്യംസഹാബികള്‍ക്കല്ലാതെ മറ്റാര്‍ക്കും ലഭിച്ചിട്ടില്ലല്ലോമറ്റുള്ളവര്‍ ഒരു മലയോളം ചിലവഴിച്ചാലുംഅവരുടെ ഒരു മുദ്ദിനു കിടയൊക്കുകയില്ല എന്നു നബി(പ്രസ്താവിച്ചതിന്‍റെ രഹസ്യവുംഅതത്രെഎന്നാല്‍സത്യവിശ്വാസവുംസല്‍കര്‍മ്മങ്ങളുമാണ് എല്ലാവിധ ഉന്നതസ്ഥാനങ്ങള്‍ക്കും നിദാനംഅതില്ലെങ്കില്‍ മറ്റുള്ള ഗുണഗണങ്ങളൊന്നും – സഹാബികളിലാകട്ടെഅല്ലാത്തവരിലാകട്ടെ – പരിഗണിക്കപ്പെടുന്നതല്ല എന്നുള്ള തത്വവും വാക്യത്തില്‍ അടങ്ങിയിരിക്കുന്നുوالله اعلم 


 സഹാബികളെപ്പറ്റി അല്ലാഹു ഇങ്ങിനെ പ്രശംസിച്ചു പറഞ്ഞിരിക്കെഓരോരുത്തവരും എല്ലാവിധ പാപങ്ങളില്‍ നിന്നും പരിശുദ്ധരായിരിക്കുമെന്നു വിധികൽപിക്കുവാൻ നിവൃത്തിയില്ലഎല്ലാ പാപങ്ങളിൽ നിന്നും പരിശുദ്ധരായവര്‍ പ്രവാചകന്മാര്‍ മാത്രമാകുന്നുമനുഷ്യസഹജമായ ചില തെറ്റുകുറ്റങ്ങളുംപാകപ്പിഴവുകളും അവരിലും ഉണ്ടാകാംചിലരില്‍നിന്നു ചിലതെല്ലാം സംഭവിച്ചിട്ടുമുണ്ട്പക്ഷേഅഭിപ്രായങ്ങളിലോവ്യാഖ്യാനങ്ങളിലോവന്ന വ്യത്യസ്ത വീക്ഷണഗതികളായിരുന്നു അവയ്‌ക്കു മിക്കവാറും കാരണമെന്നുപരിശോധിച്ചാല്‍ കാണുവാന്‍ കഴിയുംഅഥവാ തന്നിഷ്ടംഭൗതികനേട്ടംവിശ്വാസക്കുറവുആദിയായവയില്‍ നിന്നു ഉടലെടുത്ത പാപകൃത്യങ്ങള്‍ നബി(സ്വ)യുമായി സഹവസിച്ചുപോന്ന സഹാബികളില്‍ കാണപ്പെടുവാന്‍ പ്രയാസമാണ്അതേസമയത്തുഏതൊരുഅബദ്ധത്തിലകപ്പെട്ടാലും ശരിഅതു തെറ്റാണെന്നു ബോധ്യം വന്നാല്‍ – അല്ലെങ്കില്‍ അതുതെറ്റാണെന്നു കാണിക്കുന്ന ഒരു ഖുര്‍ആന്‍ വചനമോനബിചര്യയോ ശ്രദ്ധയില്‍ പെട്ടാല്‍ – പിന്നീടവിടെ തര്‍ക്കത്തിനും ന്യായവാദത്തിനും അവര്‍ ഒരുമ്പെടുകയില്ലതല്‍ക്ഷണംഅതില്‍ നിന്നു ഒഴിഞ്ഞുമാറി പശ്ചാത്തപിക്കുക തന്നെ ചെയ്യുംഇതു സഹാബികളില്‍പൊതുവെ കാണപ്പെടുന്ന ഒരു അത്യുത്തമ മാതൃകയാകുന്നു



عَنْ عَبْدِ اللَّهِ بْنِ بُسْرٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ أُمَّتِي يَوْمَ الْقِيَامَةِ غُرٌّ مِنَ السُّجُودِ مُحَجَّلُونَ مِنَ الْوُضُوءِ

💕അബ്ദില്ലാഹിബ്നു ബുസ്റില്‍(നിന്ന് നിവേദനംനബി  പറഞ്ഞുഎന്റെ സമുദായംസുജൂദിനാൽ നെറ്റിയും വുളുവിനാൽ കൈകാലുകളും പ്രകാശിക്കുന്നവരായിരിക്കും. (തിർമിദി:607)


2.. അല്ലാഹുവിലേക്ക് ഏറ്റവും അടുക്കുന്ന സമയം...


അൽ അലഖ്  96 : 19

നിസ്സംശയംനീ അവനെ അനുസരിച്ചു പോകരുത്‌ , നീ പ്രണമിക്കുകയും സാമീപ്യംനേടുകയും ചെയ്യുക.

96/19


അബൂഹുറൈറയിൽ(നിന്ന് നിവേദനംനബി  പറഞ്ഞു:അടിമ തന്റെ രക്ഷിതാവിനോട്ഏറ്റവും കൂടുതല്‍ അടുക്കുന്നത് അവന്‍ സുജൂദിലായിരിക്കുമ്പോഴാണ്അതിനാല്‍ നിങ്ങള്‍പ്രാ൪ത്ഥന അധികരിപ്പിക്കുക.(മുസ്ലിം:482)

പാപം പൊറുക്കപ്പെടും

4.പദവി ഉയർത്തും

5.സ്വർഗം ലഭിക്കും


💕നബി  പറഞ്ഞുഒരു അടിമ നമസ്‌കാരത്തിന് വേണ്ടി എഴുന്നേറ്റുനിന്നാല്‍ അവന്റെപാപങ്ങള്‍ മുഴുവന്‍ കൊണ്ടുവരപ്പെടുംഅത് അവന്റെ മുതുകിലും പിരടിയിലുംവെച്ചുകൊടുക്കുംഎന്നിട്ട് അവന്‍ റുകൂഇലും സുജൂദിലും ആയിരിക്കെ  പാപങ്ങള്‍അവനില്‍നിന്ന് കൊഴിഞ്ഞുവീഴും. (ഇബ്‌നുഹിബ്ബാന്‍)


💕മഅ്ദാനുബ്‌നു ത്വല്‍ഹ അല്‍യഅ്മരി()യില്‍ നിന്ന് നിവേദനംഅദ്ദേഹം പറഞ്ഞുനബി  യുടെ മൗലയായ ഥൗബാന്‍()വിനെ ഞാന്‍ കണ്ടുഅപ്പോള്‍ ഞാന്‍ ചോദിച്ചു: ‘പ്രവര്‍ത്തിച്ചാല്‍ അല്ലാഹു എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന ഒരു കര്‍മത്തെക്കുറിച്ച്എനിക്ക് അറിയിച്ചുതന്നാലും.’ അല്ലെങ്കില്‍ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന് ഏറ്റവുംഇഷ്ടപ്പെട്ട കര്‍മം ഏതാണ്?’ അപ്പോള്‍ അദ്ദേഹം മിണ്ടിയില്ലവീണ്ടും ചോദിച്ചുഅപ്പോഴുംഒന്നും മിണ്ടിയില്ലമൂന്നാം തവണയും ചോദിച്ചുഅപ്പോള്‍ അദ്ദേഹം പറഞ്ഞുഇതിനെക്കുറിച്ച് ഞാന്‍ നബി  യോട് ചോദിച്ചപ്പോള്‍ അവിടുന്ന് എന്നോട് പറഞ്ഞു: ‘അല്ലാഹുവിനുള്ള സുജൂദിനെ നീ വര്‍ധിപ്പിക്കുകകാരണംനീ ഒരു സുജൂദും ചെയ്യുന്നില്ലഅതുമുഖേന അല്ലാഹു നിന്റെ പദവി ഉയര്‍ത്തിയിട്ടല്ലാതെഒരു പാപം അല്ലാഹുപൊറുത്തുതന്നിട്ടല്ലാതെ. (മുസ്‌ലിം: 488)


സ്വര്‍ഗത്തില്‍ നബി  യോടൊപ്പം സഹവസിക്കാനുള്ള സൗഭാഗ്യം


💕റബീഅത്ത് ഇബ്നു കഅ്ബ് അൽ അസ്ലമി(നിന്ന് നിവേദനംഅദ്ദേഹംപറഞ്ഞു:"ഞാനൊരിക്കൽ രാത്രി നബി യുടെ കൂടെ കഴിച്ചുകൂട്ടുകയായിരുന്നുഅപ്പോൾനബി ക്ക് അംഗശുദ്ധി വരുത്താനാവശ്യമായ വെള്ളം കൊണ്ടുവന്ന് നൽകിയപ്പോൾ പറഞ്ഞുചോദിക്കാനുണ്ടെങ്കിൽ അവിടുന്ന്എന്നോട് എന്നോട് 'സ്വർഗത്തിൽ താങ്കളുടെ സാമീപ്യംഞാൻ ചോദിക്കുന്നുഅപ്പോൾ നബി ചോദിച്ചു: 'അതല്ലാതെ മറ്റുവല്ലതുമുണ്ടോ?' അപ്പോൾഞാൻ പറഞ്ഞു: 'എനിക്കതുമതി.' അപ്പോൾ നബി പറഞ്ഞുഎങ്കിൽ സുജൂദുകൾഅധികരിപ്പിച്ചുകൊണ്ട് താങ്കൾ എന്നെ  വിഷയത്തിൽ സഹായിക്കുക” (മുസ്ലിം: 489).


സുജൂദ് ചെയ്ത അവയവങ്ങളെ നരകം സ്പര്‍ശിക്കുകയില്ല...



പിശാചിന്റെ ഉപദ്രവങ്ങളിൽ നിന്നും അല്ലാഹുവിൽ നിന്നുള്ളസുരക്ഷിതത്വം ലഭിക്കും..


💕അബൂഹുറൈറയില്‍(നിന്ന് നിവേദനംനബി  പറഞ്ഞുമനുഷ്യന്‍ സുജൂദ്ചെയ്യേണ്ട ആയത്ത് പാരായണം ചെയ്താല്‍ അവന്‍ സുജൂദ് ചെയ്യുന്നുഅപ്പോള്‍ പിശാച്കരഞ്ഞുകൊണ്ട് പിന്‍വാങ്ങുംഎന്നിട്ട് പറയും:എന്റെ നാശംഅബൂകുറയ്ബിന്റെറിപ്പോ൪ട്ടില്‍ ഇപ്രകാരമാണുള്ളത് : എന്റെ നാശമേമനുഷ്യനോട് സുജൂദ് ചെയ്യാന്‍കല്‍പ്പിക്കുകയും അവന്‍ സുജൂദ് ചെയ്യുകയും ചെയ്തുഅവന് സ്വ൪ഗമുണ്ട്ഞാന്‍ സുജൂദ്കൊണ്ട് കല്‍പ്പിക്കപ്പെട്ടുഞാന്‍ വിസമ്മതിക്കുകയാണ് ചെയ്തത്അതുകൊണ്ട് എനിക്ക്നരകവും. (മുസ്ലിം:81)


അൽ ഖലം  68 : 42

'കണങ്കാല്‍ വെളിവാക്കപ്പെടുന്ന' ( ഭയങ്കരമായ ) ഒരു ദിവസത്തെ നിങ്ങള്‍ ഓര്‍ക്കുകസുജൂദ്‌ചെയ്യാന്‍ ( അന്ന്‌ ) അവര്‍ ക്ഷണിക്കപ്പെടുംഅപ്പോള്‍ അവര്‍ക്കതിന്‌ സാധിക്കുകയില്ല


അൽ ഖലം  68 : 43

അവരുടെ കണ്ണുകള്‍ കീഴ്പോട്ട്‌ താഴ്ന്നിരിക്കുംനിന്ദ്യത അവരെ ആവരണം ചെയ്യുംഅവര്‍സുരക്ഷിതരായിരുന്ന സമയത്ത്‌ സുജൂദിനായി അവര്‍ ക്ഷണിക്കപ്പെട്ടിരുന്നു.

68/42-43


സുജൂദ് നാല് തരമുണ്ട്:

ഒന്ന്)നമസ്‌കാരത്തില്‍ നിര്‍വഹിക്കുന്ന സുജൂദ് (നിര്‍ബന്ധമായതും ഐഛികമായതുമായനമസ്‌കാരത്തിന്റെ ഭാഗമായുള്ളത്).

രണ്ട്സുജൂദുസ്സസഹ്‌വ് (നമസ്‌കാരത്തില്‍ മറവി സംഭവിച്ചാല്‍ നിര്‍വഹിക്കുന്ന സുജൂദ്)

മൂന്ന്ശുക്‌റിന്റെ (നന്ദിയുടെസുജൂദ്.


നാല്തിലാവത്തിന്റെ സുജൂദ് (ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ സുജൂദിന്റെ ആയത്ത്പാരായണം ചെയ്താല്‍ നിര്‍വഹിക്കുന്ന സുജൂദ്)


അബീ ബക്റയില്‍ (നിന്ന് നിവേദനംനബി  അദ്ദേഹത്തിന് സന്തോഷമുള്ള വല്ലവാര്‍ത്തയും സംഭവിക്കുകയോ അറിയിക്കപ്പെടുകയോ ചെയ്‌താല്‍ അല്ലാഹുവിനുള്ളനന്ദിയെന്നോണം സുജൂദില്‍ വീഴാറുണ്ടായിരുന്നു . (ഇബ്നു മാജ:5/1458 – അല്‍ബാനിഹസനെന്ന് വിശേഷിപ്പിച്ചു)


അബ്ദു റഹ്മാന്‍ ബിന്‍ ഔഫില്‍ (നിന്ന് നിവേദനംഅദ്ദേഹം പറയുന്നുഒരിക്കല്‍ നബി തന്‍റെ വീട്ടില്‍ നിന്നും പുറത്ത് വരികയും സ്വദഖ സൂക്ഷിക്കുന്ന ഭാഗത്തേക്ക്പ്രവേശിക്കുകയും ചെയ്തുഎന്നിട്ട് ഖിബ്ലയെ മുന്‍നിര്‍ത്തി അദ്ദേഹം സുജൂദില്‍ വീണുവളരെയധികം നേരം അദ്ദേഹം സുജൂദില്‍ തുടര്‍ന്നുശേഷം അദ്ദേഹം തന്റെ തലയുയര്‍ത്തിഎന്നിട്ട് ഇപ്രകാരം പറഞ്ഞു: “ജിബ്‌രീല്‍ (എന്റെ അരികില്‍ വരികയും എനിക്കൊരുസന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തുപരിശുദ്ധനും പരമോന്നതനുമായ അല്ലാഹുതാങ്കളോട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്ആരെങ്കിലും താങ്കളുടെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍ഞാനും അവന്റെ മേല്‍ സ്വലാത്ത് ചൊല്ലുംആരെങ്കിലും താങ്കളുടെ മേല്‍ സലാം പറഞ്ഞാല്‍ഞാനും അവന്റെ മേല്‍ സലാം പറയും”. അത് കേട്ടപ്പോഴാണ് ഞാന്‍ അല്ലാഹുവിനുള്ളനന്ദിയെന്നോണം സുജൂദ് ചെയ്തത്”. (അഹ്മദ്)


ഇബ്നു അബ്ബാസില്‍(നിന്ന് നിവേദനംനബി  സൂറത്തു നജ്മ് പാരായണംചെയ്തപ്പോള്‍ നബി  യുടെ കൂടെ മുസ്ലിംകളും മുശ്രിക്കുകളും ജിന്നും മനുഷ്യനും സുജൂദ്ചെയ്തു. (ബുഖാരി:1071)

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ كَانَ النَّبِيُّ صلى الله عليهوسلم يَقْرَأُ عَلَيْنَا السُّورَةَ فِيهَا السَّجْدَةُ، فَيَسْجُدُ وَنَسْجُدُ،حَتَّى مَا يَجِدُ أَحَدُنَا مَوْضِعَ جَبْهَتِهِ‏.‏

ഇബ്നു ഉമറില്‍(നിന്ന് നിവേദനംസുജൂദ് ചെയ്യേണ്ട സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിലസൂറത്തുകള്‍ ഞങ്ങളുടെ മുമ്പില്‍ വെച്ച് നബി  ഓതാറുണ്ടായിരുന്നുഅന്നേരം നബി സുജൂദ് ചെയ്യുംഅപ്പോള്‍ ഞങ്ങളും സുജൂദ് ചെയ്യുംചിലപ്പോള്‍ ചിലര്‍ക്ക് നെറ്റി നിലത്ത്വെക്കാന്‍ പോലും സ്ഥലം ലഭിക്കാറില്ല. (ബുഖാരി:1075)


സുജൂദ് ദുൻയാവിനേക്കാൾ ഉത്തമമാകുന്ന കാലം

അന്ത്യനാളിന്റെ വലിയ അടയാളങ്ങളായി നബി  എണ്ണിയതില്‍ ഒന്നാണ് ഈസാ നബി(യുടെ പുനരാഗമനംഅതായത്അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെട്ട ഈസാ (അന്ത്യനാളിനോട് അടുത്ത സമയത്ത് വീണ്ടും  ലോകത്തേക്ക് തിരിച്ചു വരുന്നതാണ്അന്ന് ഭൗതിക ലോകത്തേക്കാളും അതിലുള്ള  സുഖത്തേക്കാളും ഒരു സുജുദ്‌ഉത്തമമായിത്തീരും

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى اللهعليه وسلم ‏”‏ وَالَّذِي نَفْسِي بِيَدِهِ، لَيُوشِكَنَّ أَنْ يَنْزِلَ فِيكُمُ ابْنُمَرْيَمَ حَكَمًا عَدْلاً، فَيَكْسِرَ الصَّلِيبَ، وَيَقْتُلَ الْخِنْزِيرَ، وَيَضَعَالْجِزْيَةَ، وَيَفِيضَ الْمَالُ حَتَّى لاَ يَقْبَلَهُ أَحَدٌ، حَتَّى تَكُونَالسَّجْدَةُ الْوَاحِدَةُ خَيْرًا مِنَ الدُّنْيَا وَمَا فِيهَا ‏”‏‏.‏ ثُمَّ يَقُولُ أَبُوهُرَيْرَةَ وَاقْرَءُوا إِنْ شِئْتُمْ ‏{‏وَإِنْ مِنْ أَهْلِ الْكِتَابِ إِلاَّ لَيُؤْمِنَنَّ بِهِقَبْلَ مَوْتِهِ وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا‏}‏‏.‏

അബൂഹുറൈറ (വില്‍ നിവേദനംനബി  പറഞ്ഞു:എന്റെ ആത്മാവ്‌ ആരുടെകയിലാണോ അവൻ ( അല്ലാഹുതന്നെയാണെ സത്യംഈസാ ഇബ്നു മറിയംനീതിമാനായ ഭരണാധികാരിയായി വന്നിറുങ്ങുവാന്‍ സമയമെടുത്തിരിക്കുന്നുഅദ്ദേഹംകുരിശ്‌ ഉടക്കുകയും പന്നിയെ കൊല്ലുകയും ‘ജിസ്‌യ’ നി൪ത്തലാക്കുകയും ചെയ്യുംയാതൊരാളും സമ്പത്ത്‌ സ്വീകരിക്കാത്ത വിധം സമ്പത്ത്‌ ഒഴുകുംഎത്രത്തോളമെന്നാൽഭൗതിക ലോകത്തേക്കാളും അതിലുള്ള (ഭൌതിക സുഖത്തേക്കാളുംഒരു സുജുദ്‌ഉത്തമമായിത്തീരുംഅബൂഹുറൈറ(പറയുന്നുനിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍പാരായണം ചെയ്യുക:വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ (ഈസായുടെമരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ലഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയുംചെയ്യും. (ഖു൪ആന്‍:4/159) (ബുഖാരി: 3448)

സത്യവിശ്വാസികളെസുജൂദിന്റെ മഹത്വം മനസ്സിലാക്കി അത് വർദ്ധിപ്പിക്കുകസുന്നത്ത്നമസ്കാരം അധികരിപ്പിക്കുകസുജൂദ് ചെയ്യാൻ പഠിപ്പിക്കപ്പെട്ട ഭാഗങ്ങളിലെല്ലാം അത്നിർവ്വഹിക്കുകഅല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.(ആമീൻ

Shakeela shajahan

Bismillah

Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹