ഹജ്ജും ഉംറയിലും 'തൽബിയത്ത്'🕋
ഇബ്നു ഉമര്‍ (റ) നിവേദനം : “തീര്‍ച്ചയായും നബി(ﷺ) യുടെ തല്‍ബിയത്ത്‌ഇപ്രകാരമായിരുന്നു.
)
🤲
لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ، 🤲لاَ شَرِيكَ لَكَ
*മലയാളത്തിൽ* :
ലബ്ബയ്കല്ലാഹുമ്മ ലബ്ബയ്ക്, ലബ്ബയ്ക ലാ ശരീക ലക ലബ്ബയ്ക്, ഇന്നല്-ഹംദ, വന്നിഅ്മത്ത, ലക വല്‍-മുല്‍ക്, ലാ ശരീക ലക
*പരിഭാഷ* :
അല്ലാഹുവേ! നിന്റെ വിളിക്ക് ഞാനിതാ ഉത്തരം നല്കിയിരിക്കുന്നു. നിന്റെ വിളി ഞാന്കേട്ടെത്തിയിരിക്കുന്നു. നിനക്ക് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിലോ സംരക്ഷണത്തിലോആരാധനക്കര്‍ഹനാകുവാനുള്ള അധികാരത്തിലോ ഒന്നും യഥാര്‍ത്ഥത്തില്‍ യാതൊരുപങ്കുകാരുമില്ല. നിന്റെ വിളിക്ക് ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. നിശ്ചയം, എല്ലാസ്തുതിയും നന്ദിയും നിനക്കാണ്. (കാരണം) എല്ലാ അനുഗ്രഹങ്ങളും നിന്നില്‍ നിന്നാണ്. (എല്ലാറ്റിലും) പരമാധികാരവും നിനക്കാണ്. (ഇവയൊന്നിലും) നിനക്ക് യാതൊരുപങ്കുകാരുമില്ലതന്നെ!
*ശ്രേഷ്ഠതയും മഹത്വവും* :
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ ـ صلى الله عليه وسلم ـ أَنَّهُ قَالَ " الْحُجَّاجُ وَالْعُمَّارُ وَفْدُ اللَّهِ إِنْ دَعَوْهُأَجَابَهُمْ وَإِنِ اسْتَغْفَرُوهُ غَفَرَ لَهُمْ "
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "ഹജ്ജ്ചെയ്യുന്നവരും ഉംറ ചെയ്യുന്നവരും അല്ലാഹുവിന്റെ യാത്രാ സംഘമാകുന്നു. അവ൪അവനോട് പ്രാ൪ത്ഥിച്ചാല്‍ അവന്‍ അവ൪ക്ക് ഉത്തരം നല്‍കും.അവ൪ അവനോട്പാപമോചനം തേടിയാല്‍ അവ൪ക്ക് പൊറുത്ത് കൊടുക്കുന്നതുമാണ്".
(ഇബ്നുമാജ:2892)
ഹജ്ജിനു പോകാൻ സാധിക്കാത്ത മുഅ്മിനുകളുടെ തക്ബീറുകൾ ഹാജിമാരുടെതൽബിയത്തുകൾക്ക് പകരമാണ്.
عن أبي هريرة أن رسول الله ﷺ قال: "ما أَهَلَّ مُهِلٌّ قطُّ إلَّا بُشِّرَ، ولا كَبَّرَ مُكَبِّرٌ قطُّ إلَّا بُشِّرَ ، قيل: بالجنة؟ قال : نَعَمْ"
അല്ലാഹുവിന്റെ റസൂൽ (ﷺ) പറയുന്നു: "തൽബിയത്ത് ചൊല്ലുന്നവൻ അതിന്റെ ശബ്ദംമുഴക്കുമ്പോഴും തക്ബീർ ചൊല്ലുന്നവൻ അതു മുഴക്കുമ്പോഴും സന്തോഷവാർത്തലഭിക്കാതിരിക്കുകയില്ല."
സഹാബിമാർ ചോദിച്ചു: "സ്വർഗം ലഭിക്കുമെന്ന സന്തോഷ വാർത്തയാണോ?".
നബി (ﷺ) പറഞ്ഞു: "അതെ".
(الطبراني في المعجم الأوسط: 7779، سلسلة الصحيحة: ١٦٢١)
🕋 🕋🕋🕋🕋🕋
*'ത്വവാഫി'ൽ കഅ്ബയുടെ ഹജറുൽ അസ് വദിന്റെ നേരെഎത്തിയാലുള്ള പ്രാർത്ഥന*
*Dua* :
اللَّهُ أَكْـبَر
*മലയാളത്തിൽ* :
അല്ലാഹു അക്ബര്‍
*പരിഭാഷ* :
അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്
*ശ്രേഷ്ഠതയും മഹത്വവും* :
നബി(ﷺ) ഒട്ടകത്തിന്മേല്‍ കഅ്ബ ത്വവാഫ് ചെയ്തു. അവിടുന്ന് ആ ('ഹജറുല്‍അസ്‌വദു'ള്ള) മൂലയില്‍ എല്ലാ തവണയും എത്തുമ്പോഴും തന്റെ അടുത്തുള്ള സാധനം (വടി) കൊണ്ട് അതിലേക്ക് ചൂണ്ടി പറഞ്ഞു: "അല്ലാഹു അക്ബര്‍."
🕋 🕋🕋🕋🕋🕋🕋
*'ത്വവാഫി'ൽ 'ഹജറുൽ അസ് വദിന്റെയും 'റുകുനുൽ യമാനി'യുടെയുംഇടയിലെ പ്രാർത്ഥന*
ഹജ്ജും, ഉംറയും
*Dua* :
رَبَّنَا آتِنَا في الدُّنْيَا حسَنَةً وفي الآخِرَةِ حسَنةً وقِنَا عذَابَ النَّارِ
*മലയാളത്തിൽ* :
റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസനതൻ, വഫില് ആഖിറതി ഹസനതൻ, വക്വിനാഅദാബന്നാര്
*പരിഭാഷ* :
‘ഞങ്ങളുടെ റബ്ബേ! നീ ഞങ്ങള്‍ക്ക് ഇഹലോകത്തില്‍നന്മ നല്‍കേണമേ! പരലോകത്തിലുംനന്മ (നല്‍കേണമേ)! ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാത്ത് തരുകയും ചെയ്യേണമേ!’
🕋 🕋🕋🕋🕋🕋🕋
*'സ്വഫാ'യിലും 'മര്‍വ'യിലും നില്‍ക്കുമ്പോഴുള്ള പ്രാര്‍ത്ഥന*
സ്വഫായുടെ അടുത്തെത്തിയാൽ അതിൽ കയറുന്നതിനു മുമ്പ് ഈ ആയത്ത് ഓതുക)
*Dua* :
إِنَّ ٱلصَّفَا وَٱلْمَرْوَةَ مِن شَعَآئِرِ ٱللَّهِۖ
*മലയാളത്തിൽ* :
ഇന്ന-സ്സ്വഫാ വല്‍-മര്‍വത്ത മിന്‍ ശആഇരില്ലാഹ്
*പരിഭാഷ* :
തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്നഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലുംസല്കര്മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹുകൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു.
🕋 🕋🕋🕋🕋🕋
*'സ്വഫാ'യിലും 'മര്‍വ'യിലും നില്‍ക്കുമ്പോഴുള്ള പ്രാര്‍ത്ഥന*
*Dua* :
لا اِلهَ اِلَّا اللَّهُ , اللَّهُ اَكْبَرُ
*മലയാളത്തിൽ* :
ലാ ഇലാഹ ഇല്ലല്ലാഹു,അല്ലാഹു അക്ബര്‍
*പരിഭാഷ* :
യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല , അല്ലാഹു ഏറ്റവുംവലിയവനും ഏറ്റവും മഹാനുമാണ്.
🕋 🕋🕋🕋🕋🕋
*'സ്വഫാ'യിലും 'മര്‍വ'യിലും നില്‍ക്കുമ്പോഴുള്ള പ്രാര്‍ത്ഥന*
*Dua* :
لَا إِلهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وهُوَ عَلى كُلِّ شَيءٍ قَديرٌ، لَا إِلَهَ إِلَّا اللَّهُ وَحْدَهُ أَنْجَزَوَعْدَهُ، وَنَصَرَ عَبْدَهُ وَهَزَمَ الأَحْزَابَ وَحْدَهُ
*മലയാളത്തിൽ* :
ലാ ഇലാഹ ഇല്ലല്ലാഹു, വഹ്ദഹു, ലാ ശരീക്കലഹു, ലഹുല്‍-മുല്‍ക്കു, വലഹുല്‍-ഹംദു, വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍; ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു; അന്ജസവഅ്ദഹു, വനസ്വറ അബ്ദഹു, വഹസമല്‍ അഹ്സാബ വഹ്ദഹു
*പരിഭാഷ* :
യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനുംപങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയുംഅവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയുംകഴിവുമുള്ളവനാണ്! യാഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്ഹനായിമറ്റാരുമില്ല. അവന്‍ (അല്ലാഹു) ഏകനാണ്. അവന്‍ തന്റെ വാഗ്ദാനം പാലിച്ചു. അവന്‍ തന്റെഅടിമയെ സഹായിച്ചു. ശത്രു സേനകളെ (ഞങ്ങളുടെ കൈകളിലൂടെ) അവന്‍ ഒറ്റക്ക്പരാജയപ്പെടുത്തി.
ശ്രേഷ്ഠതയും മഹത്വവും
നബി ( സ ) സ്വഫാ മലയിൽ ഇപ്രകാരം പറഞ്ഞു: لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُالحَمْدُ وَهُوَ عَلى كُلِّ شَيْءٍ قَدِيرٌ، لَا إِلَهَ إِلَّا اللَّهُ وَحْدَهُ أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ وَهَزَمَ الْأَحْزَابَ وَحْدَهُപിന്നീട് നബി (സ ) അപ്രകാരം '3പ്രാവശ്യം പറഞ്ഞു. ഓരോ പ്രാവശ്യത്തിനുമിടയിൽ(ഇഹപര കാര്യങ്ങൾക്ക് വേണ്ടി) പ്രാർത്ഥിക്കുകയും ചെയ്തു. സഫാ മലയിൽ ഈ ചെയ്തതുപോലെയെല്ലാം പിന്നീട് മർവാ മലയിൽ വെച്ചും ചെയ്തു.
(മുസ്ലിം )
🕋 🕋🕋🕋🕋
*അറഫാ ദിവസത്തെ പ്രാര്‍ത്ഥനകള്‍*
*Dua* :
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
*മലയാളത്തിൽ* :
ലാ ഇലാഹ ഇല്ലല്ലാഹു, വഹ്ദഹു ലാ ശരീക്ക ലഹു, ലഹുല്‍-മുല്‍കു, വലഹുല്‍-ഹംദു, വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍
*പരിഭാഷ* :
യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനുംപങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയുംഅവനാണ്. അല്ലാഹു സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവാനാണ്!
ശ്രേഷ്ഠതയും മഹത്വവും
നബി (സ ) പറഞ്ഞു: "പ്രാർത്ഥനയിൽ ഉത്തമമായത് അറഫയിലെ പ്രാർത്ഥനയാണ്! ഞാനുംഎൻറെ മുൻഗാമികളായ നബിമാരും പറഞ്ഞതിൽ ഏറ്റവും ഉത്തമമായത് (ദിക്ര് : സ്തുതികീർത്തനം) ഇതാണ്. ആഇശ(റ) വിൽ നിന്ന് നിവേദനം: നിശ്ചയം നബി (സ ) പറഞ്ഞു: അറഫാദിനത്തേക്കാൾ ഏറ്റവും കൂടുതൽ ആളുകളെ നരകാഗ്‌നിയിൽ നിന്ന്മോചിപ്പിക്കുന്ന മറ്റൊരു ദിവസവുമില്ല. (മുസ്ലിം:1348)
🕋 🕋🕋🕋🕋🕋
*ഹജ്ജിലെ മശ്അറുല്‍ ഹറാമില്‍ വെച്ചുള്ള പ്രാര്‍ത്ഥനയും ദിക്റും*
*Dua* :
اللَّهُ أَكبَر ، لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
*മലയാളത്തിൽ* :
അല്ലാഹു അക്ബര്‍, ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്കലഹു, ലഹുല്‍-മുല്‍കു, വലഹുല്‍-ഹംദു, വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍
*പരിഭാഷ* :
അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്! യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അല്ലാഹുസര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവാനാണ്!
🕋 🕋🕋🕋🕋🕋🕋
*ജംറകളില്‍ ഓരോ കല്ലുകൊണ്ട് എറിയുമ്പോഴുമുള്ള പ്രാര്‍ത്ഥനയുംദിക്റും*
*Dua* :
اللَّهُ أكْبَر
*മലയാളത്തിൽ* :
അല്ലാഹു അക്ബര്‍
*പരിഭാഷ* :
അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്
🕋 🕋🕋🕋🕋🕋🕋
*ഹജ്ജിലെയും മറ്റും അറവ് (ബലി) നടത്തുമ്പോഴുള്ള പ്രാര്‍ത്ഥന*
*Dua* :
بِسْمِ اللَّهِ واللَّهُ أَكْبَرُ، اللَّهُمَّ مِنْكَ ولَكَ
*മലയാളത്തിൽ* :
ബിസ്മില്ലാഹ്, അല്ലാഹു അക്ബര്‍, (അല്ലാഹുമ്മ മിന്‍ക വലക)
*പരിഭാഷ* :
അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. (അല്ലാഹുവേ! ഇത് നിന്നില്‍ നിന്നും, ഇത് നിനക്കുള്ളതുമാണ്.)
🕋 🕋🕋🕋🕋🕋
അറവ് നടത്തുമ്പോഴുള്ള പ്രാര്‍ത്ഥന*
*Dua* :
بِسْمِ اللَّهِ، اللَّهُمَّ تَقَبَّلْ مِنَّا
*മലയാളത്തിൽ* :
ബിസ്മില്ലാഹ്, അല്ലാഹുമ്മ തക്വബ്ബല്‍ മിന്നാ
*പരിഭാഷ* :
അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവേ! ഇത് ഞങ്ങളിൽ നിന്നും സ്വീകരിക്കേണമേ!
Comments
Post a Comment