അഭിസംബോധന
വാക്യം:6 അൽ ബഖറഃ 2 : 178, 179
കൊലചെയ്യപ്പെടുന്നവരുടെ
കാര്യത്തില്‍ തുല്യശിക്ഷ
നടപ്പാക്കുക :
6 അൽ ബഖറഃ 2 : 178, 179
Verse :
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُتِبَ عَلَيۡكُمُ ٱلۡقِصَاصُ فِى ٱلۡقَتۡلَىۖ ٱلۡحُرُّ بِٱلۡحُرِّ وَٱلۡعَبۡدُ بِٱلۡعَبۡدِ وَٱلۡأُنثَىٰ بِٱلۡأُنثَىٰۚفَمَنۡ عُفِىَ لَهُۥ مِنۡ أَخِيهِ شَىۡءٌ فَٱتِّبَاعٌۢ بِٱلۡمَعۡرُوفِ وَأَدَآءٌ إِلَيۡهِ بِإِحۡسَٰنٍۗ ذَٰلِكَ تَخۡفِيفٌ مِّن رَّبِّكُمۡ وَرَحۡمَةٌۗ فَمَنِٱعۡتَدَىٰ بَعۡدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٌ
സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുകഎന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കുപകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും ( കൊല്ലപ്പെടേണ്ടതാണ്. ) ഇനി അവന്ന് ( കൊലയാളിക്ക് ) തന്‍റെസഹോദരന്‍റെപക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ ( നഷ്ടപരിഹാരം ) കൊടുത്തു വീട്ടുകയുംചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയുംകാരുണ്യവുമാകുന്നു അത്. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമംപ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
(2/178)
كتب (കതബ) ക്രിയയുടെ കര്‍മണി പ്രയോഗ( مَجْهُول )രൂപമാണ് كُتِبَ (കുതിബ). ഒന്നൊന്നിനോട് കൂട്ടിച്ചേര്‍ക്കുക എന്നത്രെ ഇതിന്‍റെ സാക്ഷാല്‍ ഭാഷാര്‍ത്ഥം. അക്ഷരങ്ങളും പദങ്ങളും അന്യോന്യം കൂട്ടിച്ചേര്‍ക്കലെന്ന നിലക്ക് 'എഴുതുക' എന്നഅര്‍ത്ഥത്തിലാണ് സാധാരണയായി ഉപയോഗിക്കപ്പെടാറുള്ളത്. ഇതില്‍ നിന്നാണ് ഗ്രന്ഥംഎന്ന് كِتَاب (കിതാബ്) എന്ന പദത്തിന് അര്‍ത്ഥം വരുന്നതും. രേഖപ്പെടുത്തുക, നിയമിക്കുക, വിധിക്കുക, നിശ്ചയിക്കുക എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളിലും അത്ഉപയോഗിക്കപ്പെടുന്നു. നിയമിക്കപ്പെട്ടു എന്ന അര്‍ത്ഥത്തിലാണ് ഇവിടെയും താഴെ 180, 183 മുതലായ സ്ഥലങ്ങളിലും كُتِبَ (കുതിബ) ഉപയോഗിച്ചിരിക്കുന്നത്. ഈ അര്‍ത്ഥത്തില്‍വരുമ്പോള്‍ മിക്കപ്പോഴും ആ നിയമനം നിര്‍ബ്ബന്ധ രൂപത്തിലുള്ളതായിരിക്കുകയാണ് പതിവ്. ചിലപ്പോള്‍ നിര്‍ബന്ധമല്ലാതെയും വന്നേക്കും. എല്ലാം സന്ദര്‍ഭം കൊണ്ടും, മറ്റു തെളിവുകള്‍കൊണ്ടും മനസ്സിലാക്കേണ്ടതാകുന്നു. مَعْرُوفِ (മഅ്‌റൂഫ്)എന്ന പദം ക്വുര്‍ആനില്‍പലേടത്തും ഉപയോഗിച്ചു കാണാം. അറിയപ്പെട്ടത്, പരിചയപ്പെട്ടത് എന്നൊക്കെയാണിതിന്വാക്കര്ത്ഥം. ഇമാം റാഗിബ് (റ) പ്രസ്താവിച്ചതുപോലെ ബുദ്ധി മുഖേനയോ, മതനിയമങ്ങള്മുഖേനയോ നല്ല വഴക്കമായി അറിയപ്പെട്ട എല്ലാ കാര്യത്തിനും മഅ്‌റൂഫ് എന്ന് പറയപ്പെടും. ഇതിന്‍റെ നേരെ വിപരീതമാണ് مُنْكَر (മുന്‍കര്‍). ഈ വസ്തുതകള്‍ കണക്കിലെടുത്തുകൊണ്ട് مَعْرُوفِ ന് സദാചാരം, ആചാരം, മര്യാദ എന്നിങ്ങിനെയും مُنْكَر ന് ദുരാചാരം, ദുര്‍മര്യാദ, വെറുക്കപ്പെട്ടത്, അപരിചിതം എന്നിങ്ങിനെയും സന്ദര്‍ഭോചിതം അര്‍ത്ഥംകല്‍പിക്കപ്പട്ടു വരുന്നു.
കൊലക്ക് പകരം കൊല എന്ന സമ്പ്രദായം അറബികളിലും വേദക്കാരിലും മുമ്പേപതിവുണ്ടായിരുന്നു. പക്ഷേ, അതില്‍ നീതിയും സമത്വവും പാലിക്കപ്പെട്ടിരുന്നില്ല. മേലേക്കിടയിലുള്ളവരായി ഗണിക്കപ്പെടുന്നവരെ താഴേക്കിടയിലുള്ളവര്‍കൊലപ്പെടുത്തിയാല്‍ ഒന്നിലധികം പേരെ പകരം കൊല്ലുക, ഘാതകന് അടിമയാണെങ്കില്‍അവന്‍റെ യജമാനനെ കൊല്ലുക, സ്ത്രീയാണെങ്കില്‍ ഭര്‍ത്താവിനെയോ ബന്ധത്തില്‍പെട്ടഏതെങ്കിലും പുരുഷനെയോ കൊല്ലുക എന്നിങ്ങനെയുള്ള അക്രമങ്ങളും അനീതികളുംഅംഗീകരിക്കപ്പെട്ടിരുന്നു. നേരെമറിച്ച് പ്രതാപത്തിലും ശക്തിയിലും താണ നിലവാരക്കാരെഉയര്‍ന്നവര്‍ കൊല്ലുന്ന പക്ഷം ഏതെങ്കിലും തരത്തിലുള്ള ഉപായ നടപടികള്‍സ്വീകരിച്ചുകൊണ്ട് ഘാതകനെ പ്രതിക്കൊലയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും. ഇങ്ങിനെയുള്ള ചില അനീതികള്‍ ഇന്നും ചില ജനവിഭാഗങ്ങളില്‍ നിലവിലുള്ളതാണ്. ഇത്തരം നീതികെട്ട സമ്പ്രദായങ്ങളെ ഉന്മൂലനം ചെയ്ത് കൊലക്കുറ്റത്തിനുള്ളപ്രതികാരത്തില്‍ സമത്വം പാലിക്കല്‍ നിര്‍ബന്ധമാണെന്ന് ഈ വചനം മുഖേന അല്ലാഹുകല്പിക്കുന്നു. പ്രതിക്രിയ നടത്തല്‍ നിങ്ങളില്‍ നിയമിക്കപ്പെട്ടിരിക്കുന്നു. ( كُتِبَ عَلَيْكُمُالْقِصَاصُ ) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം കൊന്നവനെ കൊല്ലല്‍ നിര്‍ബന്ധമാണെന്നല്ല. പ്രതിക്കൊലയില്‍ സമത്വവും നീതിയും പാലിക്കേണമെന്നാണ് ഉദ്ദേശ്യം. സ്വതന്ത്രന്സ്വതന്ത്രനും, അടിമക്ക് അടിമയും, സ്ത്രീക്ക് സ്ത്രീയും എന്ന് പറഞ്ഞത് അതിന്റെവിശദീകരണമത്രെ. പകരം കൊല്ലാതെ, പ്രായശ്ചിത്തം- തെണ്ടം-കൊണ്ട് മതിയാക്കുവാന്‍വധിക്കപ്പെട്ടവന്‍റെ അവകാശികള്‍ക്ക് അധികാരം നല്കിയിരിക്കുന്നതും, അതിന് അവര്‍ക്ക്പ്രോത്സാഹനം നല്‍കപ്പെട്ടിരിക്കുന്നതും അതുകൊണ്ടാണല്ലോ.
എന്നാല്‍, ഒരു അടിമയെ ഒരു സ്വതന്ത്രനോ, അല്ലെങ്കില്‍ മറിച്ചോ, ഒരു സ്ത്രീയെ ഒരുപുരുഷനോ, അല്ലെങ്കില്‍ മറിച്ചോ വധിച്ചുവെങ്കിലോ? ഇതിനപ്പറ്റിയൊന്നും ഇവിടെവിവരിക്കുന്നില്ല. അതുകൊണ്ട് പണ്ഡിതന്മാര്‍ക്കിടയില്‍ ഇതിന്‍റെ വിശദീകരണത്തില്‍അഭിപ്രായ വ്യത്യാസങ്ങള്‍ കാണാം. ആ അഭിപ്രായങ്ങളും തെളിവുകളും ന്യായങ്ങളുംഉദ്ധരിക്കുന്ന പക്ഷം അത് കുറേ ദീര്‍ഘിച്ചു പോകുന്നത് കൊണ്ട് ഇവിടെ അതിലേക്ക്പ്രവേശിക്കുന്നില്ല. ...
ഒരാളെ കൊല ചെയ്തത് ഒന്നിലധികം പേര്‍ ചേര്‍ന്നു കൊണ്ടാണെങ്കില്‍, അവരെല്ലാം കൊലശിക്ഷക്ക് ബാദ്ധ്യസ്ഥരാണെന്നത്രെ ഭൂരിപക്ഷാഭിപ്രായം. ഒരു സംഭവത്തില്‍ ഉമര്‍(റ) അപ്രകാരം വിധിച്ചതായി ബുഖാരി (റ) രേഖപ്പെടുത്തിയിട്ടുമുണ്ട്.
فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ (ആര്‍ക്കെങ്കിലും തന്‍റെ സഹോദരനില്‍ നിന്ന് വല്ലതും മാപ്പ്ചെയ്യപ്പെടുന്ന പക്ഷം, അപ്പോള്‍ സദാചാര മര്യാദയെ പിന്‍പറ്റലും, അവന് നല്ല നിലയില്‍കൊടുത്തു വീട്ടലുമാണ് വേണ്ടത്) എന്ന വാക്യത്തില്‍ ഇരുഭാഗക്കാരേയും ബാധിക്കുന്ന പലസംഗതികളും അടങ്ങിയിരിക്കുന്നു. ഉദാഹരണമായി: (1) ഒരു കൊലപാതകം നടന്നത്‌കൊണ്ട് ഇരുകൂട്ടരും തമ്മിലുള്ള ഇസ്‌ലാമിക സഹോദര്യ ബന്ധം മുറിഞ്ഞു പോകുന്നില്ല. 'അവന്‍റെ സഹോദരനില്‍ നിന്ന് വല്ലതും മാപ്പ് ചെയ്യപ്പെട്ടാല്‍ എന്ന വാക്ക് ഇത്സൂചിപ്പിക്കുന്നു. പരസ്പരം സഹോദരന്‍മാരായതു കൊണ്ട് പ്രതിക്രിയയില്‍ വല്ലതുംവിട്ടുകൊടുക്കേണ്ടതാണെന്നും അത് സൂചിപ്പിക്കുന്നു.
(2)കൊല്ലപ്പെട്ടവന്‍റെ കൈകാര്യം നടത്തുന്നവരില്‍ ചിലരെങ്കിലും പ്രതിക്കൊലനടത്തുന്നതില്‍ ഇളവ് നല്‍കുന്ന പക്ഷം ഘാതകനെ പകരം കൊലചെയ്തുകൂടാ എന്നുംഇതില്‍ നിന്ന് മനസ്സിലാക്കാം. 'വല്ലതും മാപ്പ് ചെയ്യപ്പെട്ടാല്‍,' എന്നാണല്ലോ അല്ലാഹുപറഞ്ഞത്.
(3) പ്രതിക്കൊലയില്‍ നിന്ന് ഒഴിവാക്കപ്പെട്ടാല്‍ പിന്നെ സദാചാര മര്യാദയെ പിന്‍പറ്റലും, അവന് നല്ല നിലയില്‍ കൊടുത്തുതീര്‍ക്കലുമാണ് വേണ്ടത്. അതായത് സദാചാരമുറപ്രകാരമുള്ള നഷ്ടപരിഹാരം - പ്രായശ്ചിത്തം - ഘാതകന്‍റെ പക്ഷത്തുനിന്ന്വധിക്കപ്പെട്ടവന്‍റെ അവകാശികള്‍ക്ക് കൊടുത്തു തീര്‍ക്കണം. അതില്‍ വീഴ്ചയോ, തര്‍ക്കമോ നടത്തിക്കൂടാ. ഭംഗിയായും നല്ലനിലയിലും അത് നിര്‍വ്വഹിക്കണം. എന്നിങ്ങിനെപലതും ഈ വാക്യത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.
ഒരിക്കല്‍ കൊലയില്‍ നിന്ന് മാപ്പ് നല്‍കിയിട്ട് പിന്നെയും കൊലപ്പെടുത്തുക, ചിലഅവകാശികള് മാപ്പ് നല്‍കിയ ശേഷം മറ്റേ അവകാശികള്‍ കൊല നടത്തുക, പ്രായശ്ചിത്തംവാങ്ങിയിട്ട് പിന്നെയും കൊലചെയ്യുക, യഥാര്‍ത്ഥ ഘാതകനെയല്ലാതെ മറ്റാരെയെങ്കിലുംകൊല്ലുക, പ്രായശ്ചിത്തത്തിന്റെ സംഖ്യയില്‍ ആചാര വഴക്കത്തില്‍ കവിഞ്ഞ്ആവശ്യപ്പെടുക, പ്രായശ്ചിത്തം നല്‍കുവാന്‍ നിശ്ചയിച്ചിട്ട് അത് ശരിക്ക് കൊടുത്തുതീര്‍ക്കാതിരിക്കുക മുതലായ അനീതികളെക്കുറിച്ചുള്ള താക്കീതാണ് فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ(അതിന് ശേഷം ആരെങ്കിലും അതിക്രമം പ്രവര്‍ത്തിച്ചാല്‍ അവന് വേദനയേറിയശിക്ഷയുണ്ട്) എന്ന വാക്യം. ഉദ്ദേശ്യപൂര്‍വ്വമല്ലാതെ അബദ്ധത്തില്‍ വന്നുപോകുന്നകൊലകളില്‍ പ്രായശ്ചിത്തം നല്‍കുകയാണ് വേണ്ടതെന്ന് സൂറത്തുന്നിസാഉ് 92-ാംവചനത്തില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നതു കൊണ്ട് കല്‍പിച്ചു കൂട്ടിയുള്ള കൊലയെപ്പറ്റിയാണ്ഇവിടെ പ്രസ്താവിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്. പ്രായശ്ചിത്തം നൂറ്ഒട്ടകമാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അവ കൊടുത്ത് തീര്‍ക്കേണ്ടതെങ്ങിനെയാണെന്നുംമറ്റുമുള്ള വിവരങ്ങള്‍ ഹദീഥ് ഗ്രന്ഥങ്ങളിലും ഫിഖ്ഹ് ഗ്രന്ഥങ്ങളിലും വിശദീകരിക്കപ്പെട്ടുകാണാം.
അൽ ബഖറഃ 2 : 179
Verse :
وَلَكُمۡ فِى ٱلۡقِصَاصِ حَيَوٰةٌ يَٰٓأُوْلِى ٱلۡأَلۡبَٰبِ لَعَلَّكُمۡ تَتَّقُونَ
ബുദ്ധിമാന്‍മാരേ, ( അങ്ങനെ ) തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെജീവിതത്തിന്റെനിലനില്പ്. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ ( ഈനിയമനിര്ദേശങ്ങള് ).
يَا أُولِي الْأَلْبَابِ (ബുദ്ധിമാന്‍മാരേ) എന്ന സംബോധനയോടുകൂടി 179-ാം വചനത്തില്‍, കൊലക്കുപകരം കൊല ചെയ്യുകയെന്ന നിയമത്തിലടങ്ങിയ തത്വം അല്ലാഹുചൂണ്ടിക്കാട്ടിയിരിക്കുന്നു. ബുദ്ധിമാന്മാര്ക്കേ അത് ചിന്തിച്ചു ഗ്രഹിക്കുവാന്‍കഴിയുകയുള്ളൂ-സാധാരണക്കാര്‍ക്കും ബാഹ്യാവസ്ഥമാത്രം കണക്കിലെടുക്കുന്നവര്‍ക്കുംഅത് വേഗത്തില്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞെന്ന് വരികയില്ല-എന്നാണ് ആ സംബോധനസൂചിപ്പിക്കുന്നത്. പ്രതിക്കൊല നിയമിച്ചതില്‍ മനുഷ്യര്‍ക്ക് ഒരു ജീവിതമുണ്ട്-അവരുടെജീവന് ഒരു തരത്തില്‍ രക്ഷയുണ്ട്-എന്നാണ് അല്ലാഹു പറഞ്ഞത്. ആലോചിച്ചു നോക്കുക ! ഈ നിയമം മുഖേന കൊലക്കുറ്റം സമുദായത്തില്‍ കുറഞ്ഞു പോകുമെന്ന് തീര്‍ച്ചയാണ്. എന്തെങ്കിലും വിരോധമോ, സ്വാര്‍ത്ഥമോ ഉണ്ടാകുമ്പോഴേക്കും അന്യനെ വധിക്കുവാന്‍പ്രേരിതരാകുന്ന ആളുകള്‍-ഇത്തരക്കാര്‍ മനുഷ്യ സമുദായത്തില്‍ ദുര്‍ല്ലഭമല്ലെന്നുള്ളത്അനിഷേധ്യമത്രെ-ആ കൃത്യത്തില്‍ നിന്ന് പിന്‍മാറുവാന്‍ ഈ നിയമം കാരണമാകുന്നു. ഒരിക്കല്‍ ഒരാളെ കൊലചെയ്തവന്, അവന് ഒരു കഠിന ശിക്ഷക്ക്വിധേയനാകുന്നില്ലാത്തപക്ഷം, വീണ്ടും കൊല നടത്തുവാനുള്ള ധൈര്യം വര്ദ്ധിക്കുകയാണ്ചെയ്യുക. അവന് കൊലശിക്ഷ അനുഭവിക്കേണ്ടി വരുന്നത് അവനെപ്പോലെയുള്ളമറ്റുള്ളവര്‍ക്കും ഒരു പാഠമായിരിക്കുമെന്ന പോലെത്തന്നെ, അവന്‍റെ കൈക്ക് വീണ്ടും കൊലനടക്കുവാനുള്ള മാര്‍ഗം ഇല്ലാതായിത്തീരുകയും ചെയ്യുന്നു. ദശക്കണക്കിലുംനൂറുകണക്കിലും ഭീമമായ കൊലകള്‍ നടത്തിയ ക്രൂരന്‍മാരെപ്പറ്റി പലപ്പോഴും നാംകേള്ക്കാറുണ്ട്. ഒന്നാമത്തെ കൊലയില്‍ അവന്‍റെ മേല്‍ കൊലശിക്ഷവിധിക്കപ്പെട്ടിരുന്നുവെങ്കില്, അങ്ങനെ സംഭവിക്കുമായിരുന്നില്ലെന്ന് പറയേണ്ടതില്ല. മനുഷ്യപ്രകൃതിയെയും, അവന്‍റെ അക്രമവാസനയില്‍ നിന്നും അവിവേകത്തില്‍ നിന്നുംഅവനെ തടയുവാനുള്ള നടപടിയെയും കുറിച്ച് മനുഷ്യനെക്കാള്‍ അറിയുക അവന്റെസ്രഷ്ടാവിനാണല്ലോ. അക്രമവാസനകളില്‍ നിന്ന് മനുഷ്യരെ തടയുവാനുള്ള മാര്‍ഗം, കുറ്റത്തിനനുസരിച്ച് ശിക്ഷ നല്‍കുകയാണെന്നുള്ള അടിസ്ഥാന തത്വം സ്വീകരിക്കാത്തവര്‍- അവര്‍ നിര്‍മത നിരീശ്വരവാദികളായിരുന്നാല്‍ പോലും - ഉണ്ടായിരിക്കുമെന്ന് തോന്നുന്നില്ല. അല്ലെന്നു വല്ലവരും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളില്‍ വിഡ്ഢികളാണെന്നേപറയുവാനുള്ളൂ. ഈ അടിസ്ഥാന തത്വമനുസരിച്ച് പ്രായോഗികവും യുക്തവുമായശിക്ഷാനിയമങ്ങളാണ് അല്ലാഹു ഇസ്‌ലാമിന്‍റെ നിയമങ്ങളായി അവതരിപ്പിച്ചിരിക്കുന്നതും.
കൊലക്ക് പകരം പ്രതിക്കൊല ചെയ്യുന്നതില്‍ ജാഹിലിയ്യാ കാലത്ത് പലരും അതിരുകവിഞ്ഞിരുന്നതായി മുമ്പ് പ്രസ്താവിച്ചുവല്ലോ. എന്നാല്‍, അവരില്‍ ചില വിഭാഗക്കാര്‍പ്രതിക്കൊല നടത്താതെ നഷ്ടപരിഹാരം വാങ്ങി തൃപ്തി അടഞ്ഞിരുന്നതായുംപറയപ്പെടുന്നു. ഇന്ന് 'പരിഷ്‌കൃത രാഷ്ട്രങ്ങള്‍' എന്ന് അഭിമാനിക്കുന്ന ചില നാടുകളില്‍പ്രതിക്കൊല നടത്തുന്നത് ഒരു പഴഞ്ചന്‍ സമ്പ്രദായമാണെന്നും, കിരാതനിയമമാണെന്നുമൊക്കെയുള്ള ഒരു ചിന്താഗതി പ്രചരിച്ചിരിക്കുന്നു. ഭൗതികവീക്ഷണഗതികളില് നിന്നും പൈശാചികമായ ദുഷ്‌പ്രേരണകളില്‍ നിന്നും ഉടലെടുത്ത ഈചിന്താഗതി നിമിത്തം ചിലേടങ്ങളില്‍ കൊലശിക്ഷ നിറുത്തല്‍ ചെയ്യുകയും, പകരം മറ്റു ചിലശിക്ഷകള്‍ കൊണ്ട് മതിയാക്കുകയും ചെയ്തിരിക്കുന്നു, അതിന്റെ ഫലമോ? കൊലക്കുറ്റത്തിന്റെ വര്‍ദ്ധനവും, കൊല ചെയ്യുന്ന രൂപത്തിലുള്ള വികൃതപരിഷ്‌കാരങ്ങളുമല്ലാതെ മറ്റൊന്നുമല്ലതാനും! കണ്ണുള്ളവര്‍ക്കൊക്കെ കാണുവാനും, കാതുള്ളവര്‍ക്കൊക്കെ കേള്‍ക്കുവാനും കഴിയുന്ന ഒരു പരമാര്‍ത്ഥമാണിത്. കൊലശിക്ഷഎടുത്തു കളഞ്ഞ ശേഷം വീണ്ടും അത് നടപ്പിലാക്കുവാന്‍ നിര്‍ബന്ധിതമായ രാഷ്ട്രങ്ങളുംഉണ്ട്. പഴഞ്ചനെന്നും കിരാതമെന്നും മുദ്രകുത്തപ്പെട്ട ആ ഇസ്‌ലാമിക ശിക്ഷാനിയമങ്ങള്‍നടപ്പിലുള്ള നാട്ടിലും, പരിഷ്കൃതമെന്നും ആധുനികമെന്നും മറ്റും ഘോഷിക്കപ്പെടുന്നശിക്ഷാനിയമങ്ങള്‍ നിലവിലുള്ള നാടുകളിലും നടമാടിക്കൊണ്ടിരിക്കുന്ന കൊല, കളവ്, കവര്‍ച്ച തുടങ്ങിയ അക്രമങ്ങളുടെ കണക്കുകളൊന്ന് പരിശോധിച്ചു നോക്കിയാല്‍ ഈപരമാര്ത്ഥം ആര്‍ക്കും ബോധ്യപ്പെടും. ഇസ്‌ലാമിക നിയമം നടപ്പുള്ള രാഷ്ട്രങ്ങളില്‍ ഒരുകൊല്ലം പത്തിന് താഴെ കൊലകളാണ് നടക്കുന്നതെങ്കില്‍, മറ്റേതില്‍ മണിക്കൂറില്‍ പത്തോനൂറോ കണക്കിലായിരിക്കും കൊലപാതകങ്ങളുടെ എണ്ണം കാണുക. എന്നിട്ടും മനുഷ്യന്‍കണ്ണ് തുറക്കാത്തതാണ് അല്‍ഭുതം. പക്ഷേ, സ്രഷ്ടാവിനെയും, സ്രഷ്ടാവിന്റെനിയമങ്ങളെയും ധിക്കരിക്കുന്നവര്‍ക്ക് ഈ വക യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കുവാന്‍കഴിയാത്തതില്‍ അല്‍ഭുതമില്ല. .....
സൂറ അൽ മാഇദഃ
5 : 32വചനത്തിൽ പറയുന്നു :
مِنۡ أَجۡلِ ذَٰلِكَ كَتَبۡنَا عَلَىٰ بَنِىٓ إِسۡرَٰٓءِيلَ أَنَّهُۥ مَن قَتَلَ نَفۡسًۢا بِغَيۡرِ نَفۡسٍ أَوۡ فَسَادٍ فِى ٱلۡأَرۡضِ فَكَأَنَّمَا قَتَلَٱلنَّاسَ جَمِيعًا وَمَنۡ أَحۡيَاهَا فَكَأَنَّمَآ أَحۡيَا ٱلنَّاسَ جَمِيعًاۚ وَلَقَدۡ جَآءَتۡهُمۡ رُسُلُنَا بِٱلۡبَيِّنَٰتِ ثُمَّ إِنَّ كَثِيرًا مِّنۡهُمبَعۡدَ ذَٰلِكَ فِى ٱلۡأَرۡضِ لَمُسۡرِفُونَ
അക്കാരണത്താല്‍ ഇസ്‌റാഈല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോഅല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത്മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായതെളിവുകളുമായി അവരുടെ ( ഇസ്രാഈല്യരുടെ ) അടുത്ത് ചെന്നിട്ടുണ്ട്. എന്നിട്ട് അതിനുശേഷവും അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.(5/32)
ഭൂമിയില്‍ മനുഷ്യവാസം തുടങ്ങിയ ആരംഭകാലം മുതല്‍ക്കു തന്നെ കൊലപാതകംഭൂമിയില്‍ സംഭവിച്ചു തുടങ്ങിയിട്ടുണ്ട്. അതിനുള്ള കാരണമാണെങ്കില്‍ അവിവേകവുംദുര്വികാരവുമായിരിക്കും. അതിന്റെ ഭവിഷ്യത്താകട്ടെ, അതിഭയങ്കരവും. ആകയാല്‍, ന്യായമായ കാരണം കൂടാതെ - ഒരാളെ കൊലപ്പെടുത്തിയതിന്‍റെ പ്രതികാരമായിട്ടോ, ഭൂമിയില്‍ വല്ല കുഴപ്പവും ഉണ്ടാക്കുന്നതിന്‍റെ ശിക്ഷയായിട്ടോ അല്ലാതെ-ഒരാളെ ഒരാള്‍കൊല്ലുന്നത് മനുഷ്യരെ മുഴുവന്‍ കൊല്ലുന്നതു പോലെ അത്രയും ഗൗരവപ്പെട്ട ഒരുമഹാപാതകമാണെന്നും, നേരെ മറിച്ച് ഒരാളുടെ ജീവന്‍ രക്ഷിക്കുന്നത് മുഴുവന്‍മനുഷ്യരുടെയും ജീവന്‍ രക്ഷിക്കുന്നതു പോലെ അത്രയും മഹത്തായ ഒരു പുണ്യകര്‍മമാണെന്നും അല്ലാഹു ഇസ്‌റാഈല്യര്‍ക്ക് രേഖപ്പെടുത്തിക്കൊടുത്തിരുന്നു. അതിനുംപുറമെ വേണ്ടത്ര തെളിവുകള്‍ സഹിതം അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍എത്തിച്ചുകൊടുക്കുവാനായി വളരെ റസൂലുകളും അവരില്ഉണ്ടായിട്ടുണ്ട്. ഇതെല്ലാമായിട്ടുംഅവരില് പലരും പിന്നെയും തോന്നിയവാസവും നിയമലംഘനവും വഴി അതിരുവിടുകയാണ്ചെയ്തത്. ഇതാണ് ഈ വചനത്തിലടങ്ങിയ ആശയം.
ഒരു മതഗ്രന്ഥത്തിന്‍റെയും നിയമസംഹിതയുടെയും അനുയായികളായിഅറിയപ്പെട്ടസമുദായങ്ങളില്‍ ഒന്നാമത്തെ സമുദായം ഇസ്‌റാഈല്‍ സമുദായമാണല്ലോ. മറ്റേതു സമുദായത്തെക്കാളുമധികം ക്വുര്‍ആനില്‍ പരാമര്ശങ്ങളുള്ളതുംഅവരെക്കുറിച്ചുതന്നെ. അവരെക്കുറിച്ചു സംസാരിച്ചു വരുന്ന മദ്ധ്യെയാണ് ഈ സംഭവംഇവിടെ ഉദ്ധരിച്ചതും. അതുകൊണ്ടാണ്, അക്കാരണത്താല്‍- ആദമിന്റെ പുത്രന്മാര്‍മുതല്‍ക്ക് തന്നെ മനുഷ്യവധം ഭൂമിയില്‍ ആരംഭിച്ചുവെന്നകാരണത്താല്‍-ഇസ്‌റാഈല്യര്‍ക്ക് അങ്ങിനെ രേഖപ്പെടുത്തിക്കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞത്. അല്ലാതെ, ഇസ്റാഈല്യരില്‍പെട്ട രണ്ടു സഹോദരന്മാരില്‍ നടന്ന ഒരു കൊലപാതകംനിമിത്തമാണ് ഇസ്‌റാഈല്യരില്‍കൊലക്കുറ്റം നിഷിദ്ധമാക്കിയതെന്നോ, കൊലക്കുറ്റത്തിന്റെ ഗൗരവം അവരെ അറിയിക്കേണ്ടി വന്നതെന്നോ ഇസ്‌റാഈല്യര്‍ക്കുമുമ്പ് ലോകത്ത് കൊലപാതകം നടന്നിട്ടില്ലെന്നോ, ഇസ്റാഈല്യരുടെ മുമ്പ് മനുഷ്യവധം ഒരുവമ്പിച്ച കുറ്റമായി നിശ്ചയിക്കപ്പെട്ടിരുന്നില്ലെന്നോ ഒന്നുമല്ല ഇതിനര്‍ത്ഥം. ഇസ്റാഈല്യരില്കൊലക്കുറ്റത്തിനുവിധിക്കപ്പെട്ട നിയമപരമായ വശത്തെക്കുറിച്ചുമല്ല ഈ വചനത്തില്പ്രസ്താവിക്കുന്നത്. കൊലക്കുറ്റം അടക്കമുള്ള കയ്യേറ്റങ്ങളില്‍ തൗറാത്തിലെ നിയമംഎന്തായിരുന്നുവെന്നു താഴെ 48-ാം വചനത്തില്‍ വേറെത്തന്നെ അല്ലാഹു പ്രത്യേകംപ്രസ്താവിക്കുന്നുണ്ട്.
പ്രതികാര നടപടിയെന്ന നിലക്കോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോഅല്ലാതെയുള്ള മനുഷ്യവധത്തെപ്പറ്റിയാണ് അല്ലാഹു ഈ വചനത്തില്‍ പ്രസ്താവിച്ചത്. ആരണ്ടു തരത്തിലുള്ള വധവും ആക്ഷേപാര്‍ഹമല്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. പ്രതിക്കൊലയെ സംബന്ധിച്ച വിവരങ്ങള്‍ സൂറത്തുല്‍ ബക്വറഃ : 178, 179 വചനങ്ങളില്‍ . മുകളിൽ ഉദ്ധരിച്ചിട്ടുണ്ട് ..ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നത് സംബന്ധിച്ച വിവരം അടുത്തആയത്തില്‍ വരുന്നുമുണ്ട്. ഇനി, ഒരാളെ കൊന്നാല്‍ എല്ലാവരെയും കൊന്നതുപോലെയാണെന്നും, ഒരാളെ ജീവിപ്പിച്ചാല്‍ എല്ലാവരെയും ജീവിപ്പിച്ചതു പോലെയാണെന്നുംപറഞ്ഞതിന്‍റെ സാരമെന്താണെന്ന് നോക്കാം. മേല്‍ പ്രസ്താവിച്ച രണ്ടു കാര്യങ്ങള്‍ - പ്രതിക്രിയയും കുഴപ്പമുണ്ടാക്കലും - അല്ലാതെ കൊലപാതകത്തിന് ന്യായീകരണമില്ല. അപ്പോള്‍, നിര്‍ദ്ദോഷിയായ ഒരു ജീവനെ അന്യായമായി നശിപ്പിക്കുവാന്‍ മുതിരുന്നവനെസംബന്ധിച്ചിടത്തോളം-അവന് വേണ്ടിവന്നാല്‍ - ആരെയും കൊല്ലാമെന്നുള്ളനിലപാടാണല്ലോ ഉള്ളത്. മറിച്ച് ഒരാളെ മരണ ഹേതുക്കളില്‍ നിന്ന് രക്ഷപ്പെടുത്തുകയോ, കൊലപ്പെടുത്തുവാനുള്ള പ്രേരണയും അവസരവും ഉണ്ടായിട്ടുപോലും അതിന്തയ്യാറാകാതെ ഒഴിഞ്ഞു നില്‍ക്കുകയോ ചെയ്യുന്നവനെ സംബന്ധിച്ചിടത്തോളം എല്ലാമനുഷ്യരുടെ ജീവനും പരിശുദ്ധമായിരിക്കുന്നതുമാണ്. കഴിവതും എല്ലാവരെയുംരക്ഷപ്പെടുത്തുവാനുള്ള മനഃസ്ഥിതിയും അവനുണ്ടായിരിക്കും. നിര്‍ദ്ദോഷിയായ ഒരാളെകൊല ചെയ്ത ഘാതകനെ ജനങ്ങള്‍ വെറുപ്പോടും സംശയത്തോടും കൂടിയല്ലാതെവീക്ഷിക്കാതിരിക്കുന്നതും ഒരാളുടെ ജീവന്‍ രക്ഷപ്പെടുത്തിയ ആളെ സന്തോഷത്തോടുംസല്‍പ്രതീക്ഷയോടും കൂടി വീക്ഷിച്ചു വരുന്നതും അതുകൊണ്ടാണ്. ഒരു സത്യവിശ്വാസിയെകല്‍പിച്ചു കൂട്ടി കൊലപ്പെടുത്തുന്നവന്‍റെ പ്രതിഫലം ശാശ്വതമായ നരക ശിക്ഷയാണെന്നും, അല്ലാഹു അവന്‍റെ നേരെ കോപിക്കുകയും അവനെ ശപിക്കുകയും ചെയ്യുമെന്നും, അവന്വമ്പിച്ച ശിക്ഷ ഒരുക്കി വെച്ചിട്ടുണ്ടെന്നുമൊക്കെ( وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا ) സൂറഃ നിസാഉ് 93 ല്‍ അല്ലാഹു അറിയിച്ചിട്ടുണ്ടല്ലോ. അതുപോലെ കൊലപാതകത്തിന്‍റെ ഗൗരവംകാണിക്കുന്നതാണ് ഈ പ്രസ്താവനയും. എന്നല്ലാതെ, ഒരാളെ കൊന്നവന്‍റെ മേല്‍എല്ലാവരെയും കൊന്നതു പോലെയുള്ള നിയമപരമായ ശിക്ഷാനടപടിഎടുക്കേണ്ടതുണ്ടെന്നോ, ഒരാളെ രക്ഷപ്പെടുത്തിയവന് എല്ലാവരെയുംരക്ഷപ്പെടുത്തിയതിനുള്ള പാരിതോഷികം നല്‍കണമെന്നോ അല്ല. الله اعلم
അൽ മാഇദഃ 5 : 33
Verse :
إِنَّمَا جَزَٰٓؤُاْ ٱلَّذِينَ يُحَارِبُونَ ٱللَّهَ وَرَسُولَهُۥ وَيَسۡعَوۡنَ فِى ٱلۡأَرۡضِ فَسَادًا أَن يُقَتَّلُوٓاْ أَوۡ يُصَلَّبُوٓاْ أَوۡ تُقَطَّعَأَيۡدِيهِمۡ وَأَرۡجُلُهُم مِّنۡ خِلَٰفٍ أَوۡ يُنفَوۡاْ مِنَ ٱلۡأَرۡضِۚ ذَٰلِكَ لَهُمۡ خِزۡىٌ فِى ٱلدُّنۡيَاۖ وَلَهُمۡ فِى ٱلۡأٓخِرَةِ عَذَابٌ عَظِيمٌ
അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായിമുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്ക്ക്ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്തശിക്ഷയുമുണ്ടായിരിക്കും.5/33)
إِلَّا ٱلَّذِينَ تَابُواْ مِن قَبۡلِ أَن تَقۡدِرُواْ عَلَيۡهِمۡۖ فَٱعۡلَمُوٓاْ أَنَّ ٱللَّهَ غَفُورٌ رَّحِيمٌ
എന്നാല്‍, അവര്‍ക്കെതിരില്‍ നടപടിയെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നതിന്‍റെ മുമ്പായിപശ്ചാത്തപിച്ച് മടങ്ങിയവര്‍ ഇതില്‍ നിന്നൊഴിവാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനുംകരുണാനിധിയുമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക.(5/34)
ശിക്ഷാക്രമം വിവരിച്ചപ്പോള്‍ يقتلوا (യുഖ്തലൂ) يصلبوا (യുസ്വ്‌ലബൂ) تقطع (തുഖ്ത്വഅ) എന്നിങ്ങിനെ സാധാരണ ക്രിയാരൂപങ്ങള്‍ ഉപയോഗിക്കാതെ يقتلوا، يصلبوا، تقطع(യുക്വത്തലൂ, യുസ്വല്ലബൂ, തുക്വത്ത്വഅ) എന്നിങ്ങനെയാണ് ഈ ക്രിയകള്‍ അല്ലാഹുഉപയോഗിച്ചിരിക്കുന്നത്. അവരെ കൊല്ലുകയും ക്രൂശിക്കുകയും, കൈകാല്‍ മുറിക്കുകയുംചെയ്യുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ദയയും അവരോട് കാണിക്കേണ്ടതില്ലെന്നും, ശിക്ഷാനടപടികള്‍ നിഷ്‌ക്കരുണം നടപ്പില്‍ വരുത്തണമെന്നുമാണ് ഈ ക്രിയാരൂപങ്ങള്കാണിക്കുന്നത്. അല്ലാഹുവിനോടും റസൂലിനോടും പോരാടുക എന്ന് പറഞ്ഞതിന്റെതാല്പര്യം, ധാര്‍മിക വ്യവസ്ഥകള്‍ക്കെതിരെ അക്രമങ്ങളും സമരങ്ങളും നടത്തുകഎന്നത്രെ. ഇസ്‌ലാമിക ഭരണത്തിനും, മുസ്ലിംകള്ക്കും എതിരെ നടത്തപ്പെടുന്ന അട്ടിമറിപ്രവര്‍ത്തനങ്ങളും, കൊള്ള, കൊല, കവര്‍ച്ച മുതലായ ഭീകരപ്രവര്‍ത്തനങ്ങളും നടത്തുന്നഎല്ലാവരുടെയും നേരെ ഭരണാധികാരികള്‍ കൈക്കൊള്ളേണ്ടുന്ന ശിക്ഷാനടപടികളെക്കുറിച്ചാണ് ഈ വചനത്തില്‍ പ്രസ്താവിക്കുന്നത്. അവര്‍ മുസ്ലിമെന്നോ, അമുസ്ലിമെന്നോ, വ്യക്തിയെന്നോ, സംഘമെന്നോ, ഏതുകക്ഷിയെന്നോ ഉള്ള വ്യത്യാസംനോക്കേണ്ടതില്ല. തുരപ്പന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കപട വിശ്വാസികളെപ്പറ്റി സൂറത്തുല്‍ബക്വറഃയില്‍ അല്ലാഹു പറയുന്നു: 'അവന്‍ തിരിഞ്ഞു പോയാല്‍ ഭൂമിയില്കുഴപ്പമുണ്ടാക്കുവാനും, വിളയും സന്തതിയും നശിപ്പിക്കുവാനും അവന്‍ അതില്‍ പരിശ്രമംനടത്തുകയായി. അല്ലാഹു കുഴപ്പത്തെ ഇഷ്ടപ്പെടുകയില്ല താനും' (2:205) കൊലപ്പെടുത്തുക, ക്രൂശിക്കുക, ഒരു വശത്തെ കയ്യും മറ്റേ വശത്തെ കാലും എന്ന നിലക്ക് കൈകാലുകള്മുറിക്കുക, നാടുകടത്തി വിടുക എന്നീ നാലില്‍ ഏതെങ്കിലും ഒരു ശിക്ഷാനടപടിയാണ്അവരുടെ നേരെ സ്വീകരിക്കപ്പെടേണ്ടത് എന്ന് മാത്രമേ അല്ലാഹു ഇവിടെവ്യക്തമാക്കിയിട്ടുള്ളൂ. ഇവയില്‍ ഇന്നിന്ന നടപടി ഇന്നിന്ന തരത്തിലുള്ളവര്ക്കാണെന്ന്സൂചിപ്പിക്കപ്പെട്ടിട്ടില്ല. കുറ്റത്തിന്റെ സ്വഭാവവും, ഭരണാധികാരിയുടെ അഭിപ്രായവുംഅനുസരിച്ചു ഇവയില്‍ കൂടുതല്‍ യുക്തമായി തോന്നുന്ന നടപടി സ്വീകരിക്കാമെന്നാണ്ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.
ഇതു സംബന്ധിച്ചു ഇബ്‌നു കഥീര്‍ (റ) അദ്ദേഹത്തിന്‍റെ തഫ്‌സീറില്‍ ചെയ്തപ്രസ്താവനയുടെ ചുരുക്കം ഇപ്രകാരമാകുന്നു:- 'ഈ ആയത്തിനെക്കുറിച്ചുഇബ്‌നുഅബ്ബാസ് (റ)ല്‍ നിന്ന് ഉദ്ധരിച്ചു കൊണ്ട് അബൂത്വല്‍ഹത്ത് പറയുന്നു: 'മുസ്‌ലിംസമൂഹത്തില്‍ ആരെങ്കിലും വന്ന് ആയുധമേന്തുകയും, വഴിപോക്കരെ ഭയപ്പെടുത്തുകയുംചെയ്യുന്നതായാല്‍ മുസ്‌ലിംകളുടെ ഭരണ നേതാവിന് അവരെ പിടികിട്ടുന്ന പക്ഷം, അഭിപ്രായസ്വാതന്ത്ര്യമുണ്ടായിരിക്കും. വേണമെങ്കില്‍ അവരെ കൊലപ്പെടുത്താം, വേണമെങ്കില്ക്രൂശിക്കാം, വേണമെങ്കില്‍ കയ്യും കാലും മുറിക്കാം' ഇപ്രകാരം തന്നെയാണ്സഈദുബ്നുല്മുസയ്യബ്, മുജാഹിദ്, അത്വാഉ് , ഹസന്‍ബസ്വരീ, ഇബ്റാഹീം നക്വ്ഈ, ദ്വഹ്ഹാക്ക് (റ) എന്നിവരും പറഞ്ഞിരിക്കുന്നത്. അവരില്‍ നിന്നുള്ള രിവായത്തുകളെല്ലാം ഇബ്‌നു ജരീര്‍ (റ) ഉദ്ധരിച്ചിട്ടുണ്ട്. ഇമാം മാലിക് (റ)ല്‍ നിന്നും അദ്ദേഹം അതുപോലെ ഉദ്ധരിച്ചിരിക്കുന്നു. ഈവചനത്തിലുള്ള പോലെ او (അല്ലെങ്കില്‍) എന്ന അവ്യയം ചേര്‍ത്തു പറഞ്ഞിട്ടുള്ള (5:95, 2:196, 5:89 മുതലായ) ആയത്തുകളില്‍ പ്രസ്താവിക്കപ്പെട്ട കാര്യങ്ങള്‍ ഇഷ്ടംപോലെചെയ്‌വാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ അപ്പോള്‍, അതേ അവ്യയം ഉപയോഗിച്ചു പറഞ്ഞ ഈകാര്യങ്ങളിലും ഇഷ്ടം പോലെ തിരഞ്ഞെടുക്കുവാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കണംഎന്നുള്ളതാണ് ഈ അഭിപ്രായത്തിനുള്ള പിന്‍ബലം. ഭൂരിപക്ഷം പണ്ഡിതന്മാരുടെയുംഅടുക്കല്‍ ഈ ശിക്ഷാ നടപടികള്‍ ഓരോന്നും ഓരോ അവസരങ്ങളില്‍സ്വീകരിക്കപ്പെടേണ്ടതാണ് എന്നത്രെ. അതായത്;ആളുകളെ കൊല്ലുകയും ധനംപിടിച്ചെടുക്കുകയും ചെയ്തിട്ടുള്ളവരെ കൊല്ലുകയും ക്രൂശിക്കുകയും വേണം. ധനംപിടിച്ചെടുത്തിട്ടില്ലെങ്കില് കുരിശില്‍ കയറ്റേണ്ടതില്ല. ധനംഎടുത്തു-കൊലചെയ്തിട്ടില്ല-എങ്കില്‍ കൈകാലുകള്‍ മുറിക്കണം. വഴിപോക്കരെഭീതിപ്പെടുത്തി-ധനം എടുത്തിട്ടില്ല-എങ്കില്‍ നാടു കടത്തണം എന്നൊക്കെ. മേല്‍ പ്രസ്താവിച്ചചില മഹാന്മാരില്‍ നിന്നും, മുന്‍ഗാമികളായ വേറെ പലരില്‍നിന്നും ഇങ്ങിനെ രിവായത്തുകള്വന്നിട്ടുണ്ട്. കുരിശിലിടുന്നത് ജീവനോടെ ആകാമോ. അതല്ല മൃതദേഹം ജനങ്ങള്‍കാണത്തക്കവിധം കുരിശില്‍ തൂക്കിയാല്‍ മതിയോ എന്നതിലും ഭിന്നാഭിപ്രായമുണ്ട്'.
(اه . ابن كثير)
വിശദാംശങ്ങളില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വളരെ അഭിപ്രായ വ്യത്യാസമുള്ള ഒരുവിഷയമാണിത്. ആയത്തിന്റെ വാചകരീതിയും മേല്‍കണ്ടതു പോലെയുള്ളപണ്ഡിതാഭിപ്രായങ്ങളും, ആ അഭിപ്രായങ്ങള്‍ക്കുള്ള ന്യായങ്ങളും എല്ലാം കൂടിപരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് ഇതാണ്: കുറ്റകൃത്യങ്ങളുടെ സ്വഭാവം കൂടിപരിഗണിച്ചു കൊണ്ട്ഭരണാധിപന് കൂടുതല്‍ അനുയോജ്യമായിക്കാണുന്ന നടപടിഏതാണോ അത് സ്വീകരിക്കുവാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും. വാസ്തവംഅല്ലാഹുവിനറിയാം.
ഇതെല്ലാം കേവലം ഐഹികമായ ശിക്ഷകള്‍ മാത്രമാണ്. അത്തരം അക്രമപ്രവര്‍ത്തനങ്ങള്‍നടത്തുന്നവരെ അപമാനിക്കുകയും നിന്ദിക്കുകയുമാണതിന്‍റെ ലക്ഷ്യം. അഥവാ, മേലില്അങ്ങിനെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ അവര്‍ക്കോ മറ്റുള്ളവര്‍ക്കോ ധൈര്യംതോന്നാതിരിക്കുവാന്‍ വേണ്ടിയാണത്. ഇതുകൊണ്ട് പരലോക ശിക്ഷയില്‍ നിന്ന് അവര്‍ക്ക്ഒഴിവ് ലഭിക്കുവാന്‍ പോകുന്നില്ല. അവിടെ വെച്ചു വമ്പിച്ച ശിക്ഷ ഇതിനു പുറമെ വേറെയുംഅവര്‍ അനുഭവിക്കേണ്ടി വരുമെന്ന് അല്ലാഹു അറിയിക്കുന്നു. പക്ഷേ-അവര്‍ എന്തു തന്നെഅക്രമം നടത്തിയിരുന്നാലും-അവരെ പിടികൂടുവാന്‍ കഴിയുന്നതിനു മുമ്പായി അവര്‍ സ്വയംഖേദിച്ചു മടങ്ങി കീഴടങ്ങുന്ന പക്ഷം, അവരുടെ മേല്‍ ശിക്ഷാ നടപടിയെടുക്കേണ്ടതില്ലെന്നും, അല്ലാഹു അവര്‍ക്ക് പൊറുത്തു കൊടുത്തേക്കുമെന്നും രണ്ടാമത്തെ വചനത്തില്അറിയിക്കുന്നു. ആരെയും വൃഥാ ശിക്ഷിക്കണമെന്ന് അല്ലാഹുവിനു ഉദ്ദേശ്യമില്ലല്ലോ.
ജനായത്തം, അഭിപ്രായ സ്വാതന്ത്ര്യം എന്നൊക്കെ പേരു പറഞ്ഞുകൊണ്ട് നാട്ടില്‍നടമാടിക്കൊണ്ടിരിക്കുന്ന കുഴപ്പങ്ങളെയും അക്രമ പ്രവര്‍ത്തനങ്ങളെയും രാഷ്ട്രീയമെന്നുംഅല്ലാത്തതെന്നും വേര്‍തിരിക്കുകയും, രാഷ്ട്രീയത്തിന്റെ പേരില്‍ നടത്തപ്പെടുന്ന കൊള്ള, കൊല മുതലായവക്ക് ശിക്ഷയില്‍ ലഘൂകരണം ചെയ്യപ്പെടുന്ന സമ്പ്രദായം ഇന്നു മിക്കനാടുകളിലും ഉള്ളതാണ്. ഇതുമൂലം പൊതുജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുംനഷ്ടങ്ങളും ഇന്നു ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഇസ്ലാമില്‍ ഇങ്ങിനെയൊരുവിഭജനമില്ല തന്നെ. ഈ വിഭജനത്തിനു യുക്തിയുടെയോ നീതിയുടെയോധാര്‍മികതയുടെയോ പിന്‍ബലമില്ലാത്തതാണ്. കക്ഷികളുടെ അധികാര മോഹത്തില്‍നിന്ന്ഉടലെടുത്ത ഒരു കിരാതനിയമം മാത്രമാണിത്.
'രാഷ്ട്രീയമായി പുരോഗമിച്ച നാടുകള്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലാണ്ഇത്തരം വികൃത നിയമങ്ങള്‍ അധികം കാണുന്നത്. അതിന്റെ ഫലമോ? ജനങ്ങളുടെജീവനും സ്വത്തിനും രക്ഷയില്ലാത്തവിധം അസമാധാനവും, നാട്ടില്‍ അരാജകത്വവും! മനുഷ്യസ്വഭാവങ്ങളെക്കുറിച്ചു മനുഷ്യരെക്കാള്‍ അറിയുന്ന അല്ലാഹുവിന്‍റെ നിയമങ്ങള്‍ മാത്രമേയഥാര്‍ത്ഥത്തില്‍ മനുഷ്യവംശത്തിന് ഇഹത്തിലും പരത്തിലും സമാധാനം നല്‍കുകയുള്ളൂ.
ഈ വചനത്തില്‍ പ്രസ്താവിച്ച ശിക്ഷാ നടപടി എടുക്കേണ്ടി വന്ന ഒരു സന്ദര്‍ഭം നബിതിരുമേനി (ﷺ) യുടെ കാലത്തുണ്ടായി. ഉക് ൽ, ഉറയ്‌നഃ: (عكل وعرينة ) എന്നീഗോത്രങ്ങളില്‍പെട്ട ഒരു സംഘം ആളുകള്‍ റസൂല്‍ തിരുമേനി (ﷺ) യുടെ അടുക്കല്‍വന്ന്ഇസ്‌ലാം സ്വീകരിച്ചു. അവര്‍ ആരോഗ്യമില്ലാത്തവരായിരുന്നു. വയറ് തടിക്കുകയും ശരീരംമഞ്ഞ വര്‍ണമായിത്തീരുകയും ചെയ്തിരുന്നു. അവര്‍ക്ക് മദീനയിലെപ്രകൃതിപിടിക്കാതിരുന്നപ്പോള്, അവരോട് 'ബൈത്തുല്‍മാല്‍' (പൊതുഭണ്ഡാരം) വകഒട്ടകങ്ങളെ മേക്കുന്ന ഇടയന്‍റെ ഒന്നിച്ചു വെളിയില്‍ പോയി താമസിക്കുവാനും(ഭക്ഷണത്തിന്) അവയുടെ പാലും (ചികിത്സക്ക്) അവയുടെ മൂത്രവും ഉപയോഗിക്കുവാനുംനബി (ﷺ) കല്‍പിച്ചു. അങ്ങിനെ, അവിടെവെച്ച് അവരുടെ ആരോഗ്യനിലനന്നായിത്തീര്ന്നപ്പോള്, അവര്‍ നബി (ﷺ) യുടെ മേക്കാരനെ മൃഗീയമാംവിധം കൊല്ലുകയും, ഒട്ടകങ്ങളുമായി കടന്നുകളയുകയും ചെയ്തു. വിവരമറിഞ്ഞപ്പോള്‍ അവരെ തിരഞ്ഞുപിടിക്കുവാന്‍ നബി (ﷺ) ആളയച്ചു. കണ്ടു കിട്ടിയ ശേഷം അവരുടെ കൈകാലുകള്‍മുറിക്കുവാനും കണ്ണു കുത്തുവാനും നബി (ﷺ) കല്‍പിച്ചു. അങ്ങനെ അവര്‍ വെയിലത്തുകിടന്നു ചാവുകയാണുണ്ടായത്. ഈ സംഭവം പ്രധാനപ്പെട്ട ഹദീഥു ഗ്രന്ഥങ്ങളിലെല്ലാംഉദ്ധരിച്ചിട്ടുള്ളതാണ്. അംഗഛേദം ചെയ്തു കൊല്ലുന്നതും, കൊല്ലപ്പെട്ട ശരീരത്തെ അംഗഭംഗംവരുത്തുന്നതും നബി (ﷺ) വിരോധിച്ചിട്ടുള്ളത് പ്രസിദ്ധമാകുന്നു. എന്നാല്‍ അവരോട്ഇത്രയും നിഷ്‌കരുണം പെരുമാറാന്‍ കാരണം, അവര്‍ ചെയ്ത നന്ദികേടോ, വിശ്വാസവഞ്ചനയോ അല്ല. അവര്‍ നബി (ﷺ) യുടെ ഇടയനെ കൈകാലുകള്‍ മുറിക്കുകയും, കണ്ണുകുത്തുകയും ചെയ്തുകൊണ്ടാണ് കൊലപ്പെടുത്തിയിരുന്നത്. ഇതാണതിന്കാരണമെന്ന് ഹദീഥിന്‍റെ ചില മാര്‍ഗങ്ങളില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു.
Comments
Post a Comment