ലൂത്ത് നബി(അ)യുടെ വിരുന്നുകാർ
🍇🍇🍇🍇🍇🍇🍇
ഇബ്രാഹീം (അ) നബിയുടെ അടുക്കല്‍നിന്നു മലക്കുകള്‍ ലൂത്ത് (അ) നബിയുടെഅടുക്കല്വന്നു. സുന്ദരന്മാരായ യുവാക്കളുടെ വേഷത്തിലായിരുന്നു അവര്‍ ചെന്നതു. ആനാട്ടുകാരാകട്ടെ, കാമവികാരങ്ങളടക്കുവാന്‍ സ്ത്രീകള്‍ക്കു പകരം പുരുഷന്‍മാരെഉപയോഗപ്പെടുത്തുക മുതലായ നീചകൃത്യങ്ങളില്‍ അതിരു കവിഞ്ഞിരിക്കുന്നവരായിരുന്നു. അവരെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണു ലൂത്ത്വ് (അ). ഈ സന്ദര്‍ഭത്തില്‍ തന്‍റെവീട്ടില്‍ ആ യുവാക്കളുടെ സാന്നിദ്ധ്യം പല അനര്‍ത്ഥങ്ങള്‍ക്കും കാരണമായേക്കുമെന്നുഅദ്ദേഹം ഭയപ്പെട്ടു. ഭയപ്പെട്ടു. അതാണ് അവര്‍മൂലം അദ്ദേഹത്തിനു വ്യസനവുംമനപ്രയാസവും ഉണ്ടാകുവാന്‍ കാരണം. തങ്ങള്‍ മലക്കുകളാണെന്ന വസ്തുതവെളിപ്പെടുത്തുന്നതു വരേക്കും – ഇബ്രാഹീം (അ)നെപ്പോലെത്തന്നെ – അവര്‍ കേവലംമനുഷ്യാതിഥികളായി മാത്രമേ അദ്ദേഹം മനസ്സിലാക്കിയിരുന്നുളളു. മറഞ്ഞ കാര്യംഅല്ലാഹുവിനല്ലാതെ ആര്‍ക്കും അറിയുകയില്ലല്ലോ. (11/75)
പ്രവാചകൻ ലൂത്ത്(അ) തന്റെ ജനതയോട് കേണപേക്ഷിക്കുന്നു. എന്നിട്ട് പറഞ്ഞു :
"ലൂത്ത് പറഞ്ഞു: ജനങ്ങളേ, എന്റെ പെണ്മക്കളിതാ. അവരാണ് നിങ്ങൾക്ക് കൂടുതൽപരിശുദ്ധിയുള്ളവർ. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ. എന്റെ അതിഥികളുടെകാര്യത്തിൽ നിങ്ങളെന്നെ അപമാനിക്കരുത്. നിങ്ങളുടെ കൂട്ടത്തിൽ തന്റേടമുള്ളഒരാളുമില്ലേ" (11:78).
അവരകപ്പെട്ട ദുർവൃത്തി നന്നായറിയുന്ന ലൂത്ത്, അവരുടെ കാമവെറി തന്റെആദരണീയരായ അതിഥികളോട് കാണിച്ച് അവരെ അപമാനിക്കുമോയെന്ന് ഭയപ്പെട്ടു. എന്നാൽ അവരുടെ പ്രതികരണം കേട്ട് പ്രവാചകൻ ഞെട്ടി.
"നിന്റെ പെണ്മക്കളിൽ ഞങ്ങൾക്ക് താല്പര്യമേയില്ലെന്ന് നിനക്കറിയാം. ഞങ്ങൾആഗ്രഹിക്കുന്നതെന്താണെന്നും നിനക്കറിവുണ്ട്" (11:79)
വിവേകം തൊട്ടുതീണ്ടാത്ത അവർക്കുമുന്നിൽ തന്റെ നിസ്സഹായത പ്രകടിപ്പിക്കാനല്ലാതെഒന്നിനും കഴിഞ്ഞില്ല അദ്ദേഹത്തിന്. "എനിക്കു നിങ്ങളെ തടയാൻശക്തിയുണ്ടായിരുന്നെങ്കിൽ! അല്ലെങ്കിൽ ശക്തനായ ഒരു സഹായിയെ എനിക്ക്ആശ്രയിക്കാനുണ്ടായിരുന്നുവെങ്കിൽ എത്ര നന്നായേനെ!" (11:80)
സദുമുകാർ അങ്ങനെയായിരുന്നു. അല്ലാഹുവിന് പുറമെ മറ്റു പലതിനെയുംപൂജിക്കുന്നതിനോടൊപ്പം ആ മഹാ ദുർവൃത്തികൂടി അവർ ചെയ്‌തു സ്വവർഗസംഭോഗം. കാമവികാരത്തിന് തീ പിടിച്ചാൽ അവർ സ്വന്തം ഭാര്യമാരെയല്ല അവർ പ്രാപിച്ചിരുന്നത്. നിഷിദ്ധമെങ്കിലും ഇതര സ്ത്രീകളെയുമായിരുന്നില്ല, മറിച്ച് യുവാക്കളെയായിരുന്നു. ലോകത്ത് അന്ന് വരെ ആരും ചെയ്‌തിട്ടില്ലാത്ത ശ്ലേച്ഛവൃത്തി?
ലൂത്ത് നബി(അ) തന്റെ ജനതയെ ഏറേ ഉദ്ബോധിപ്പിച്ചു: 'ലോകത്തിന്നേവരെ ആരുംചെയ്തിട്ടില്ലാത്ത ഹീനവൃത്തിയാണ് നിങ്ങൾ ചെയ്യുന്നത്. നിങ്ങൾ സ്ത്രീകളെയല്ല, പുരുഷന്മാരെയാണല്ലോ കാമവികാരത്തോടെ സമീപിക്കുന്നത്. അതിരു വിട്ട ജനത തന്നെനിങ്ങൾ" (7:80-82).
"നിങ്ങൾ കുറെ ശുദ്ധന്മാർ, നിങ്ങളെ പിടിച്ച് പുറത്താക്കും ഞങ്ങൾ" എന്നായിരുന്നു ലൂത്ത്(അ)നും സഹചാരികൾക്കും കിട്ടിയ മറുപടി. "നീ സത്യവാനാണെങ്കിൽ ഞങ്ങൾക്ക്ദൈവശിക്ഷ കൊണ്ടുവന്നേക്ക്' എന്ന അഹങ്കാരത്തോടെയുള്ള വെല്ലുവിളിയുംലൂത്ത്(അ)നോട് അവർ നടത്തി.
അങ്ങനെയാണ്, മാലാഖമാർ യുവാക്കളുടെ വേഷത്തിൽ ലൂത്ത്(അ)ന്റെ വീട്ടിൽഅതിഥികളായെത്തുന്നത്. പ്രവാചകനറിയില്ല, അവർ മാലാഖമാരാണെന്ന്. സുമുഖരായതന്റെ വിരുന്നുകാരെ സ്വീകരിച്ചിരുത്തവെയാണ് ചിലരങ്ങോട്ട് തള്ളിക്കയറുന്നത്. അവർക്ക്ലൂത്തി(അ)ന്റെ വിരുന്നുകാരെ വേണം. സൽകരിക്കാനല്ല, അവരിലൂടെ ലൈംഗികദാഹംതീർക്കാൻ.
തന്റെ അതിഥികളെ മാനഹാനി വരുത്തരുതെന്ന് ലൂത്ത്(അ) അവരോട് കേണപേക്ഷിച്ചു. തന്റെ പെണ്മക്കളെ വിവാഹം ചെയ്തുതരാമെന്നു വരെ പറഞ്ഞു. എന്നാരംഓടിക്കൂടിയവർക്ക് സുമുഖരായ അതിഥികളെ തന്നെ വേണം.
ലൂത്തും ജനതയും തമ്മിൽ വാഗ്വാദം നടക്കവൈ വിരുന്നുകാർ ഇടപെട്ടു. അവർലൂത്ത്(അ)നോട് ആഗമനോദ്ദേശ്യം പറഞ്ഞു: "ഞങ്ങൾ താങ്കളുടെ നാഥന്റെ ദൂതരാണ്. അവർ ഒരു ദ്രോഹവും താങ്കൾക്കുണ്ടാക്കില്ല. രാത്രിയുടെ ഒരു യാമത്തിൽ നീകുടുംബത്തെയും കൊണ്ട് പുറപ്പെടുക" (11:81). ലൂത്ത്(അ)ന് ആശ്വാസമായി. മാലാഖമാർപറഞ്ഞതുപോലെ ദൈവദൂതൻ ചെയ്‌തു. സത്യനിഷേധിയായ ഭാര്യയെ ഉപേക്ഷിച്ച് ലൂത്തുംകുടുംബവും പട്ടണം വിട്ടു. പിന്നാലെ അല്ലാഹുവിന്റെ ശിക്ഷയും വന്നു.
"അങ്ങനെ നമ്മുടെ കല്പന വന്നു. ആ രാജ്യത്തെ നാം കീഴ്മേൽ മറിച്ചു. അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികകൾ നാം അവരുടെ മേൽ വർഷിച്ചു" (11:82).
അല്ലാഹുവെ ധിക്കരിച്ച് പ്രകൃതിവിരുദ്ധ രതിയിൽ അഭിരമിച്ച്, അഹങ്കാരത്തോടെ സദൂമിൽവാണ ആ ജനതയെ അല്ലാഹു ഭൂമിയോടെ മറിച്ചിട്ടു. ലൂത്തി(അ)ന്റെ. അവിശ്വാസിനിയായഭാര്യ പോലും മണ്ണിനടിയിലായി. സമുദ്ര നിരപ്പിൽ നിന്നും നാന്നൂറടി താഴ്ച്‌ചയിലായി സദൂം. അവിടെ പുതിയ ഒരു കടൽ തന്നെ പിന്നീട് രൂപപ്പെട്ടു. ചാവുകടൽ അഥവാ Dead Sea.
ദൈവം നിശ്ചയിച്ച പ്രകൃതിയെ മാറ്റിമറിക്കുന്നവരെ ദൈവം തന്നെ മാറ്റിമറിച്ച സംഭവമാണ്സദൂം ജനതയുടേത്. ചാവുകടൽ നിലനിൽക്കുന്നതുവരെ ആ ജനതയുടെ പര്യവസാനംലോകം കണ്ടുകൊണ്ടിരിക്കും.
Comments
Post a Comment