സ്ത്രീകളുടെ ശബ്ദം ഇസ്ലാമിൽ: ധാരണകളും യാഥാർത്ഥ്യങ്ങളും
പരമകാരുണ്യം കരുണാനിധിയുമായ അല്ലാഹുവിൻറെ നാമത്തിൽ
പലപ്പോഴും ഈ വിഷയത്തിൽ തെറ്റിദ്ധാരണകൾ കാണാറുണ്ട്. സ്ത്രീശബ്ദം മുഴുവൻ'അവറ' ആണെന്നും പൊതുവിടങ്ങളിൽ സംസാരിക്കാൻ പാടില്ലെന്നും ചിലർ വാദിക്കാറുണ്ട്. എന്നാൽ ഖുർആനും ഹദീസും പറയുന്നത് എന്താണെന്ന് നോക്കാം.
ബാങ്ക് വിളിയും സ്ത്രീ ശബ്ദവും
പൊതുവെ സംശയമുള്ള ഒരു കാര്യമാണ് സ്ത്രീകൾക്ക് ബാങ്ക് വിളിക്കാമോ എന്നത്. ഇസ്‌ലാമിക പണ്ഡിതരുടെ അഭിപ്രായത്തിൽ, ബാങ്ക് (അദാൻ) പൊതുസമൂഹത്തെനമസ്കാരത്തിലേക്ക് ക്ഷണിക്കാനുള്ളതാണ്. ഇതിനായി പുരുഷന്മാരെയാണ്നിയോഗിച്ചിട്ടുള്ളത്. പ്രവാചകൻ (സ) ബിലാൽ (റ) നെയാണ് നിയോഗിച്ചത്. പ്രസിദ്ധരായസ്വഹാബിയാക്കൾ ബാങ്ക് വിളിച്ചതായി രേഖകളില്ല.
എന്നാൽ, ഇതിനർത്ഥം സ്ത്രീ ശബ്ദം 'ഹറാം' ആണെന്നല്ല. പൊതുവായ ആഹ്വാനം എന്നനിലയിലും, സ്ത്രീ ശബ്ദം പുരുഷന്മാരിൽ ആകർഷണം ഉണ്ടാക്കുന്ന രീതിയിൽഅവതരിപ്പിക്കപ്പെടാതിരിക്കാനുമാണ് ഈ നിയമം.
ഖുർആൻ സ്ത്രീ ശബ്ദത്തെ എങ്ങനെ കാണുന്നു?
ഖുർആൻ അഹ്സാബ് 33:32-ൽ പ്രവാചക പത്നിമാരോട് പറയുന്നു:
"നീതിമാന്മാരെപ്പോലെ സംസാരിക്കൂ. ശബ്ദത്തിൽ അനുനയം കാണിക്കരുത്. ഹൃദയത്തിൽരോഗമുള്ളവർ അതിനെ ആശങ്കയോടെ കാണും."
ഇവിടെ ശ്രദ്ധിക്കേണ്ടത്, സ്ത്രീ ശബ്ദം പൂർണ്ണമായി നിരോധിക്കുകയല്ല ചെയ്യുന്നത്. മറിച്ച്, അനുനയത്തോടെയും കാമന ഉണർത്തുന്ന രീതിയിലുമുള്ള സംസാരം ഒഴിവാക്കാനാണ്ആഹ്വാനം. അതായത്, സ്ത്രീ ശബ്ദം പൂർണ്ണമായും 'അവറ' ആണെന്ന ധാരണ ശരിയല്ല.
അറിവ് പകർന്നു നൽകുമ്പോൾ
ഇസ്ലാമിൽ അറിവ് നേടുന്നതിനും അത് പകർന്നുനൽകുന്നതിനും സ്ത്രീക്കും പുരുഷനുംതുല്യ അവകാശമുണ്ട്. പ്രവാചകൻ (സ) പറഞ്ഞു: "അറിവ് തേടുന്നത് ഓരോ വിശ്വാസിക്കുംനിർബന്ധമാണ്." (തലാബുൽ ഇൽമ് ഫരീദത്തുൻ അലാ കുല്ലി മുസ്ലിം). അറിവ് പകരുന്നത്ഒരു ഫർദ് (നിർബന്ധം) കൂടിയാണ്.
ഖുർആൻ 3:104-ൽ പറയുന്നു:
"നന്മയിലേക്ക് ആഹ്വാനം ചെയ്യുന്നവരും സദാചാരം കൽപ്പിക്കുന്നവരും ദുഷ്പാചാരങ്ങളിൽനിന്ന് വിലക്കുന്നവരും ഉണ്ടാകട്ടെ. അവരാണ് വിജയികൾ."
ഈ ആഹ്വാനത്തിൽ സ്ത്രീകളുടെ പങ്ക് ഒഴിവാക്കാനാവില്ല. ഉദാഹരണത്തിന്, മഹതിയായആയിഷ (റ) ആയിരക്കണക്കിന് ഹദീസുകൾ റിപ്പോർട്ട് ചെയ്യുകയും നിരവധിവിഷയങ്ങളിൽ വിധികൾ നൽകുകയും ചെയ്തിട്ടുണ്ട്. അവയെല്ലാം പുരുഷന്മാരാണ് കേട്ടതുംപഠിച്ചതും!
ശബ്ദം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇസ്ലാമിൽ പ്രാധാന്യം നൽകുന്നത് ഉദ്ദേശ്യത്തിനും അവതരണ ശൈലിക്കുമാണ്. നാം സ്വയംചോദിക്കേണ്ട ചോദ്യങ്ങൾ:
▪️എന്തിനാണ് ഞാൻ സംസാരിക്കുന്നത്?
▪️എന്താണ് എന്റെ ശൈലി?
▪️കേൾക്കുന്നവരിലുള്ള ഇതിന്റെ സ്വാധീനം എന്താണ്?
അറിവ് നൽകുക, ഉപദേശം നൽകുക, തിന്മകളിൽ നിന്ന് വിലക്കുക തുടങ്ങിയസന്ദർഭങ്ങളിൽ സ്ത്രീ ശബ്ദം ഉപയോഗിക്കുന്നത് തെറ്റല്ല.
സ്ത്രീകൾക്ക് പൊതുവേദിയിൽ സംസാരിക്കുന്നതും അഭിപ്രായംപറയുവാനുമുള്ള സ്വാതന്ത്ര്യം
ചരിത്രത്തിൽ നിന്നുള്ള തെളിവുകൾ: സ്ത്രീ ശബ്ദവും പൊതുവേദിയും
💕ഉമർ (റ)യും സ്ത്രീയും മഹർ (മംഗലസൂത്രം) സംബന്ധിച്ച സംഭവം💕
ഒരു വെള്ളിയാഴ്ച ഖുത്ബയിൽ ഉമർ ഇബ്നുൽ ഖത്താബ് (റ) പ്രസംഗിക്കുമ്പോൾ അദ്ദേഹംപറഞ്ഞു:
“സ്ത്രീകൾക്ക് മഹർ വളരെ കൂടുതലാക്കി കൊടുക്കരുത്. അത് 400 ദിർഹം കവിയരുത്. ആരും അതിനുമേൽ കൊടുക്കുകയാണെങ്കിൽ, അതിലെ അധികം ഞാൻ ബൈതുല്‍മാലിലേക്ക് പിടിച്ചെടുക്കും.”
അപ്പോൾ പള്ളിയിലെ ഒരു സ്ത്രീ (ചില രേഖകളിൽ ഖുവൈലാ ബിൻത് ത്വലീബ് എന്ന്പറയുന്നുണ്ട്) എഴുന്നേറ്റ് പറഞ്ഞു:
അല്ലാഹു ഖുർആനിൽ പറയുന്നു: “നിങ്ങൾ അവരിൽ ഒരുത്തിക്ക് അനേകം സ്വർണവുംകൊടുത്താലും, അതിൽ ഒന്നും തിരികെ എടുക്കരുത്”(സൂറ അൻ-നിസാ 4:20).
അതിനാൽ, ഖുർആൻ അനുവദിച്ചതിൽ നിയന്ത്രണം കൊണ്ടുവരുന്നത് ശരിയല്ല.”
ഉമർ (റ) അത് കേട്ട് തലകുനിച്ച് പറഞ്ഞു:
“സ്ത്രീ ശരിയാണ്, ഉമർ തെറ്റിച്ചു.”
അവലംബം:തഫ്സീർ ഇബ്‌നു കസീർ (4:20), അൽ-ബൈഹഖി അൽ-സുനൻഅൽ-കുബ്‌റാ7/233), ഇബ്‌നു അബ്ദുൽ ബർ അൽ-ഇസ്തിഅബ്..
ഇത് വ്യക്തമായി തെളിയിക്കുന്നത്, സ്ത്രീകൾ പൊതുവേദിയിൽ പോലും സംസാരിക്കുകയും, ഖുർആൻ അടിസ്ഥാനമാക്കി ഖലീഫയുടെ അഭിപ്രായം തിരുത്തുകയും
ചെയ്തുവെന്നതാണ്.
▪️ഖിലാഫത്ത് കാലത്ത് സ്ത്രീകളുടെ പൊതുസംവാദം
ഉമർ (റ) ഖലീഫയായി പ്രവർത്തിക്കുമ്പോൾ, വിപണിയിൽ സ്ത്രീകളുമായിസംവദിക്കാറുണ്ടായിരുന്നു..പല സ്ത്രീകളും വിപണിയിലെ അനീതികളെക്കുറിച്ച് നേരിട്ട്പരാതി പറഞ്ഞു.
അവലംബംഅൽ-തബരി, താരീഖ് അൽ-ഉമ്മം വൽ മലൂക്ക്(Vol. 3).
പ്രവാചകന്റെ (ﷺ) കാലത്ത് സ്ത്രീകളുടെ പങ്കാളിത്തം
സ്ത്രീകൾ പ്രവാചകനോട് (ﷺ) നേരിട്ട് ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾകേൾക്കുകയും ചെയ്തിരുന്നു. (സഹീഹ് ബുഖാരി, കിതാബ് അൽ-ഇല്മ്).
സ്ത്രീകൾക്ക് അറിവ് പഠിക്കാനും ചോദിക്കാനുമായി പ്രത്യേക ദിവസം അനുവദിച്ചിരുന്നു. (സഹീഹ് ബുഖാരി 101, സഹീഹ് മുസ്ലിം 2634).
ആയിഷ (റ) – പൊതുവേദിയിലെ വലിയ ശബ്ദം
ആയിഷ (റ) ആയിരക്കണക്കിന് ഹദീസ് പുരുഷന്മാരെ പഠിപ്പിച്ചു.
അവരുടെ മുന്നിൽ പുരുഷ സഹാബികളും താബിഉന്നുമുണ്ടായിരുന്നു.
അവലംബം;ഇബ്നു ഹജർ, അൽ-ഇസാബ(8/16).
▪️ഖുവൈല ബിൻത് ത്വലീബ് (റ) – പരാതിയും ആയത്തും
സൂറ മുജാദല (58:1) വെളിച്ചം കണ്ടത് ഒരു സ്ത്രീയുടെ ശബ്ദം കൊണ്ടാണ്..അവൾഭർത്താവിന്റെ ‘ഇലാ’ പ്രശ്നം സംബന്ധിച്ച് പ്രവാചകന്റെ അടുത്ത് പരാതി പറഞ്ഞു. അല്ലാഹുതന്നെയാണ് പറഞ്ഞത്:
“അല്ലാഹു കേട്ടു, നിന്നോട് ഭർത്താവിനെ കുറിച്ച് വാദിച്ച സ്ത്രീയുടെ വാക്കുകൾ…” (സൂറമുജാദല 58:1).
ഇവിടെ, സ്ത്രീയുടെ ശബ്ദം വെളിച്ചത്തിന്റെ കാരണമായി...
▪️സ്ത്രീ ശബ്ദം ‘അവറ’ അല്ല.
▪️എന്നാൽ ഹയ, അദബ്, ഉദ്ദേശം എന്നിവ പാലിക്കണം.
▪️പ്രവാചകന്റെയും ഖുലഫായുടെയും കാലത്ത് സ്ത്രീകൾ പൊതുവേദിയിൽ അഭിപ്രായംപറഞ്ഞിട്ടുണ്ട്.
▪️പുരുഷന്മാർ അതിനെ സ്വീകരിക്കുകയും തിരുത്തലുകൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
സ്ത്രീ ശബ്ദം സംഗീതം/ഗാനം സംബന്ധിച്ച്
പണ്ഡിതർ പറയുന്നു:
▪️ സ്ത്രീ ശബ്ദം ഗാന രൂപത്തിൽ, കാമന ഉണർത്തുന്ന രീതിയിൽ അവതരിപ്പിച്ചാൽ അത്ഹറാം.
▪️ എന്നാൽ പാട്ടില്ലാതെ, അറിവ് പകർന്നു നൽകുന്നോ, ഉപദേശം പറയുന്നോ, സാധാരണസംഭാഷണമോ ചെയ്താൽ അത് ഹറാം അല്ല.
📚 അവലംബം: ഇബ്നു ഹജർ, ഫത്‌ഹുൽ ബാരി (9/509).
ഹദീസ് – സ്ത്രീ ശബ്ദം കേട്ട സഹാബികൾ
അസ്മാ ബിൻത് യസീദ് (റ) പ്രവാചകനോട് (ﷺ) പല ചോദ്യങ്ങളും ചോദിച്ചു. സഹാബികളും അവളുടെ സംഭാഷണം കേട്ടു.
ഉമ്മു സുലൈം (റ) പ്രവാചകനോട് (ﷺ) ഗുഹ്യമായ ചോദ്യങ്ങളും ചോദിച്ചു (ഹയയെമറികടന്ന്). (സഹീഹ് മുസ്ലിം, ഹദീസ് 349).
ഇത് തെളിയിക്കുന്നു: സ്ത്രീ ശബ്ദം കേൾക്കുന്നത് തന്നെ നിരോധിച്ചിരുന്നെങ്കിൽ, ഈസംഭാഷണങ്ങൾ നടക്കുമായിരുന്നില്ല.
അദബ് (ശൈലി) – സംസാരിക്കുമ്പോൾ പാലിക്കേണ്ടത്
ശബ്ദം മൃദുവും ഇളകിയതുമായ രീതിയിൽ പുരുഷന്മാരോടു സംസാരിക്കരുത് (അഹ്സാബ്33:32).
അടിസ്ഥാന രീതികൾ:
▪️ സത്യമായ കാരണങ്ങൾക്കായി സംസാരിക്കുക.
▪️ അനാവശ്യമായ നീണ്ട സംഭാഷണങ്ങളിൽ ഏർപ്പെടാതിരിക്കുക.
▪️ ശബ്ദത്തിൽ “ഫിത്ന” ഉണ്ടാക്കുന്ന രീതികൾ ഒഴിവാക്കുക.
സ്ത്രീകൾ പൊതുപ്രവർത്തനത്തിൽ ശബ്ദം ഉപയോഗിച്ചത്
ഉഹുദ്, ഖന്ദഖ് പോലുള്ള യുദ്ധങ്ങളിൽ സ്ത്രീകൾ പരിക്കേറ്റവരെ പരിചരിക്കുമ്പോൾഉത്സാഹവാക്കുകൾ പറഞ്ഞിരുന്നു. (സഹീഹ് ബുഖാരി 2882).
പ്രവാചകൻ (ﷺ) സ്ത്രീകളുടെ നശീദ് (യുദ്ധഗാനങ്ങൾ) കേട്ടിട്ടുണ്ട്. (സഹീഹ് ബുഖാരി949).
💕ഖിലാഫത്ത് കാലത്തെ പൊതുസംവാദം
ഉമർ (റ) ഖലീഫയായിരിക്കുമ്പോൾ സ്ത്രീകൾ വിപണിയിലെ അനീതികളെക്കുറിച്ച് നേരിട്ട്പരാതി പറയുകയും സംഭാഷണം നടത്തുകയും ചെയ്തു.
അവലംബം: അൽ-തബരി, താരീഖ് അൽ-ഉമ്മം വൽ മലൂക്ക് (Vol. 3).
💕പ്രവാചകന്റെ (ﷺ) കാലത്ത് സ്ത്രീകളുടെ പങ്കാളിത്തം
സ്ത്രീകൾ പ്രവാചകനോട് (ﷺ) നേരിട്ട് ചോദ്യങ്ങൾ ചോദിച്ചു. (സഹീഹ് ബുഖാരി, കിതാബ്അൽ-ഇല്മ്).
💕സ്ത്രീകൾക്കായി പ്രത്യേക പഠനദിവസം അനുവദിച്ചിരുന്നു. (സഹീഹ് ബുഖാരി 101, സഹീഹ് മുസ്ലിം 2634). d) ആയിഷ (റ) – പൊതുവേദിയിലെ ശബ്ദം
ആയിഷ (റ) ആയിരക്കണക്കിന് ഹദീസ് പുരുഷന്മാരെ പഠിപ്പിച്ചു.
അവളുടെ മുമ്പിൽ പുരുഷ സഹാബികളും താബിഉന്നും ഇരുന്നിരുന്നു.
അവലംബം: ഇബ്നു ഹജർ, അൽ-ഇസാബ (8/16).
💕 ഖുവൈല ബിൻത് ത്വലീബ് (റ) – സൂറ മുജാദല
സൂറ മുജാദല 58:1:
“അല്ലാഹു കേട്ടു, നിന്നോട് ഭർത്താവിനെക്കുറിച്ച് വാദിച്ച സ്ത്രീയുടെ വാക്കുകൾ.”
ഇവിടെ, സ്ത്രീ ശബ്ദം വെളിച്ചത്തിന്റെ കാരണമായി.
💕 സ്ത്രീകൾ ബയഅത്ത് എടുത്തത്
ഖുർആൻ 60:12
പ്രവാചകൻ (ﷺ) സ്ത്രീകളിൽ നിന്നും ബയഅത്ത് എടുത്തു.
ഇത് പൊതുവേദിയിൽ സ്ത്രീ ശബ്ദം അംഗീകരിക്കപ്പെട്ട ഒരു സംഭവം.
💕യുദ്ധങ്ങളിൽ സ്ത്രീ ശബ്ദം
ഉഹുദ്, ഖന്ദഖ് പോലുള്ള യുദ്ധങ്ങളിൽ സ്ത്രീകൾ പരിക്കേറ്റവരെ പരിചരിക്കുമ്പോൾഉത്സാഹവാക്കുകൾ പറഞ്ഞു. (സഹീഹ് ബുഖാരി 2882).
പ്രവാചകൻ (ﷺ) സ്ത്രീകളുടെ നശീദ് (യുദ്ധഗാനം) കേട്ടിട്ടുണ്ട്. (സഹീഹ് ബുഖാരി 949).
💕ഹദീസ് – സ്ത്രീ ശബ്ദം കേട്ട സഹാബികൾ
അസ്മാ ബിൻത് യസീദ് (റ) പ്രവാചകനോട് (ﷺ) നിരവധി ചോദ്യങ്ങൾ ചോദിച്ചു. സഹാബികളും കേട്ടു.
ഉമ്മു സുലൈം (റ) പ്രവാചകനോട് (ﷺ) ഹയയെ മറികടന്ന് ഗുഹ്യമായ ചോദ്യങ്ങൾചോദിച്ചു. (സഹീഹ് മുസ്ലിം, ഹദീസ് 349).
സ്ത്രീ ശബ്ദം കേൾക്കുന്നത് നിരോധിതമായിരുന്നെങ്കിൽ, ഇവ നടന്നുകൂടായിരുന്നില്ല.
അദബ് (ശൈലി) – സംസാരിക്കുമ്പോൾ പാലിക്കേണ്ടത്
ശബ്ദം മൃദുവായും, ഇളകിയതുമായും രീതിയിൽ ഉപയോഗിക്കരുത് (അഹ്സാബ് 33:32).
അടിസ്ഥാന മാർഗ്ഗനിർദേശങ്ങൾ:
▪️ സത്യമായ കാരണങ്ങൾക്ക് മാത്രം സംസാരിക്കുക.
▪️ അനാവശ്യ സംഭാഷണങ്ങൾ ഒഴിവാക്കുക.
▪️ ഫിത്നയ്ക്ക് ഇടയാക്കുന്ന രീതിയിൽ സംസാരിക്കരുത്.
ഫിഖ്ഹ് പണ്ഡിതരുടെ അഭിപ്രായങ്ങൾ
ഇമാം നവവി (റ): “സ്ത്രീ ശബ്ദം സ്വാഭാവികമായി ‘അവറ’ അല്ല. പക്ഷേ, ഫിത്നയ്ക്ക്വഴിയൊരുക്കുന്നുവെങ്കിൽ നിയന്ത്രിക്കപ്പെടണം.” (അൽ-മജ്മൂ 3/167).
ഇബ്നു തൈമിയ്യ (റ): “സ്ത്രീ ശബ്ദം കേൾക്കുന്നതിൽ പ്രശ്നമില്ല. പക്ഷേ, സംഗീതമോപ്രലോഭനമോ ഉണ്ടെങ്കിൽ നിരോധിതം.” (മജ്മൂഅൽ ഫതാവ 22/118).
ഇബ്‌നു ഹജർ (റ): “സ്ത്രീ ശബ്ദം സാധാരണ സംഭാഷണത്തിൽ ഹറാം അല്ല. എന്നാൽഗാന രൂപത്തിൽ, കാമന ഉണർത്തുന്ന രീതിയിൽ ആയാൽ ഹറാം.” (ഫത്‌ഹുൽ ബാരി9/509).
💕ആധുനിക പണ്ഡിതരുടെ അഭിപ്രായങ്ങൾ
ശൈഖ് അൽ-അൽബാനി (റ): “സ്ത്രീ ശബ്ദം സ്വയം അവറയല്ല. അത് കേൾക്കുന്നത്അനുവദനീയമാണ്, പക്ഷേ ഗാനമോ ഫിത്നയോ ഉണ്ടെങ്കിൽ ഹറാം.”
ശൈഖ് യൂസുഫ് അൽ-ഖർദാവി (റ): “സ്ത്രീകൾ അറിവ് പകരാനും, മതപാഠങ്ങൾപഠിപ്പിക്കാനും, മാധ്യമങ്ങളിലൂടെ സംസാരിക്കാനും കഴിയും. എന്നാൽ ഫിത്ന ഒഴിവാക്കണം.”
സ്ത്രീ ശബ്ദം സ്വതവേ അവറ അല്ല.
ഉദ്ദേശ്യം, ശൈലി, സാഹചര്യങ്ങൾ ആണ് നിർണ്ണായകം.
അറിവ്, ഉപദേശം, ചോദ്യങ്ങൾ, ആവശ്യങ്ങൾ – ഇവയിൽ സ്ത്രീ ശബ്ദം ഉപയോഗിക്കാം.
എന്നാൽ ഗാനം, കാമന ഉണർത്തുന്ന സംഭാഷണം, ഫിത്നയ്ക്ക് വഴിയൊരുക്കുന്ന രീതികൾനിരോധിതമാണ്.
ചരിത്രവും ഖുർആനും ഹദീസും തെളിയിക്കുന്നത്:
സ്ത്രീ ശബ്ദം നിരോധനം അല്ല, മറിച്ച് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടഅമാനത്താണ്....
സ്ത്രീകളുടെ അഭിപ്രായസ്വാതന്ത്ര്യം
ഇസ്‌ലാം സ്ത്രീക്ക് അവളുടെ അവകാശങ്ങൾ ഉറപ്പുനൽകുന്നു. എന്നാൽ, പലപ്പോഴുംസാംസ്കാരികവും സാമൂഹികവുമായ കാരണങ്ങളാൽ ഈ അവകാശങ്ങൾനിഷേധിക്കപ്പെടുന്നു. ഇസ്ലാമിൽ സ്ത്രീകളുടെ അഭിപ്രായസ്വാതന്ത്ര്യം എത്രത്തോളംപ്രധാനമാണെന്ന് ഖുർആന്റെയും പ്രവാചകന്റെ ജീവിതത്തിന്റെയും വെളിച്ചത്തിൽവിശദീകരിക്കുകയാണ്
ഖുർആൻ, സ്ത്രീയും അവളുടെ വ്യക്തിത്വവും
ഖുർആൻ സ്ത്രീയെ പുരുഷന് തുല്യമായ വ്യക്തിയായിട്ടാണ് കാണുന്നത്. ഖുർആൻ 2:233-ൽ, മുലയൂട്ടുന്ന വിഷയത്തിൽ മാതാപിതാക്കൾക്ക് പരസ്പരം കൂടിയാലോചിച്ച്തീരുമാനമെടുക്കാമെന്ന് പറയുന്നു. ഇത് സ്ത്രീയുടെ അഭിപ്രായത്തിന് ഇസ്‌ലാം നൽകുന്നപ്രാധാന്യം വ്യക്തമാക്കുന്നു.
കൂടാതെ, ഖുർആൻ 9:71-ൽ, "സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും പരസ്പരംസഹായിക്കുന്നവരാണ്" എന്ന് പറയുന്നു. ഇത് സമൂഹത്തിൽ പുരുഷന്മാരെപ്പോലെസ്ത്രീകൾക്കും ഉത്തരവാദിത്തങ്ങളും അവകാശങ്ങളും ഉണ്ടെന്ന് സൂചിപ്പിക്കുന്നു.
പ്രവാചകന്റെ ജീവിതത്തിലെ മാതൃകകൾ
പ്രവാചകൻ മുഹമ്മദ് (സ) തന്റെ ജീവിതത്തിലൂടെ സ്ത്രീകളുടെ അഭിപ്രായസ്വാതന്ത്ര്യംഅംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
▪️ഹുദൈബിയ സന്ധി: ഹുദൈബിയ സന്ധിക്ക് ശേഷം പ്രവാചകൻ (സ) അനുയായികളോട് ബലിമൃഗങ്ങളെ അറുക്കാനും തലമുടി വടിക്കാനും ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാൻ അനുയായികൾക്ക് പ്രയാസമായിരുന്നു. ഈസാഹചര്യത്തിൽ പ്രവാചകപത്നി ഉമ്മു സലമ (റ) തന്റെ അഭിപ്രായം പ്രവാചകനോട് പറഞ്ഞു: "ഓ പ്രവാചകരെ, നിങ്ങൾ ആദ്യം ബലിമൃഗത്തെ അറുക്കുകയും മുടി വടിക്കുകയും ചെയ്യുക. താങ്കൾ അങ്ങനെ ചെയ്താൽ താങ്കളുടെ അനുയായികൾ അതുപോലെ പ്രവർത്തിക്കും." പ്രവാചകൻ (സ) ആ അഭിപ്രായം സ്വീകരിക്കുകയും അതുപോലെ ചെയ്യുകയും ചെയ്തു. (സ്വഹീഹുൽ ബുഖാരി, ഹദീസ് നമ്പർ 2731)
▪️ഖുലഅ് (വിവാഹമോചനം): സാബിത് ബിൻ ഖൈസിൻ്റെ ഭാര്യ ജമീല ബിൻത്അബ്ദില്ലാഹ് പ്രവാചകനോട് തന്റെ ഭർത്താവുമായുള്ള ബന്ധം ഇഷ്ടമല്ലെന്ന് പറഞ്ഞു. പ്രവാചകൻ (സ) അവരുടെ അഭിപ്രായം അംഗീകരിക്കുകയും ഭർത്താവിൽ നിന്ന്വേർപിരിയാൻ അനുവാദം നൽകുകയും ചെയ്തു. (സ്വഹീഹുൽ ബുഖാരി, ഹദീസ് നമ്പർ5273)
ഇസ്‌ലാമിക ചരിത്രത്തിലെ ഉദാഹരണങ്ങൾ
ഇസ്‌ലാമിക ചരിത്രത്തിൽ പല സന്ദർഭങ്ങളിലും സ്ത്രീകൾ തങ്ങളുടെ അഭിപ്രായങ്ങൾശക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
▪️ഉമർ (റ) കാലത്തെ സംഭവം: ഖലീഫ ഉമർ (റ) മഹർ (വിവാഹമൂല്യം) അധികമാകുന്നത്തടയാൻ ഒരു നിയമം കൊണ്ടുവരാൻ ശ്രമിച്ചു. അപ്പോൾ ഒരു സ്ത്രീ എഴുന്നേറ്റ് നിന്ന്ഖുർആൻ സൂറത്തുൽ നിസാഅ് (4:20)-ലെ ആയത്ത് ഉദ്ധരിച്ച് ഉമറിന്റെ തീരുമാനത്തെചോദ്യം ചെയ്തു. ഇത് കേട്ട ഉമർ (റ) തന്റെ തീരുമാനം പിൻവലിക്കുകയും ആ സ്ത്രീയുടെഅഭിപ്രായത്തെ അംഗീകരിക്കുകയും ചെയ്തു. (ഇബ്നു അബ്ബാസ് (റ) ഉദ്ധരിച്ച ഈ സംഭവംഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. ഇത് സനദ്പരമായി കൂടുതൽ വ്യക്തമായ ഒരു ഹദീസ്അല്ലെങ്കിലും ഇസ്‌ലാമിക ചരിത്രത്തിൽ വളരെ പ്രസിദ്ധമായ ഒരു സംഭവമാണ്.)
▪️ആഇശ (റ)യുടെ പങ്ക്: പ്രവാചകപത്നി ആഇശ (റ) ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ചുംഹദീസുകളെക്കുറിച്ചും ആധികാരികമായ അറിവുള്ള പണ്ഡിതയായിരുന്നു. അവരിൽ നിന്ന്2210 ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇസ്‌ലാം സ്ത്രീക്ക് അഭിപ്രായസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അത് ഖുർആൻ, ഹദീസ്, ഇസ്‌ലാമിക ചരിത്രം എന്നിവയിൽ വ്യക്തമാണ്. ചില സമൂഹങ്ങളിൽ സ്ത്രീകൾക്ക് ഈഅവകാശം നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് മതപരമായ കാരണങ്ങളാലല്ല, മറിച്ച്സാംസ്കാരികപരമായ കാരണങ്ങളാലാണ്. ഇസ്‌ലാം നൽകുന്ന യഥാർത്ഥഅവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവൽക്കരണം ആവശ്യമാണ്….
▪️▪️▪️▪️▪️▪️▪️▪️▪️▪️
എന്റെ എഴുത്തിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽഅല്ലാഹുവിനോട് ഞാൻ പൊറുക്കലിനെ തേടുന്നു.🤲🤲🤲🤲🤲🤲
അടുത്ത ആഴ്ച ഇൻഷാ അള്ളാഹ്
സ്ത്രീകളുടെ വിദ്യാഭ്യാസം….
Comments
Post a Comment