മാതൃകാ മഹതികൾ 🤲🤲🤲🤲🤲🤲🤲🤲🤲
മാതൃകാ മഹതികൾ
🤲🤲🤲🤲🤲🤲🤲🤲🤲
ഹസ്രത്ത് മറിയം ബീവി(റ )
ബനു ഇസ്രായേലിലെ അനുഗ്രഹീതവും ഉൽകൃഷ്ടവുമായ കുടുംബമാണ് ഇമ്രാൻകുടുംബം...ഇമ്രാന്റെ കുടുംബം ഉത്ഭവിച്ചത് ബനു ഇസ്രായേലിൽ നിന്നാണ് അഥവാഇബ്രാഹിം നബി(അ )യുടെ പുത്രൻ ഇസ്ഹാഖ് (അ )നബിയുടെ പുത്രൻ യാഅക്കൂബ്(അ)നബിയുടെ സന്താന പരമ്പരയാണ് ഇസ്രായേലിൻ സന്തതികൾ എന്നറിയപ്പെടുന്നത്.. ഈപരമ്പരയിൽ വന്ന ഭൂലോക ചക്രവർത്തിയും പ്രവാചകവര്യരിൽ ശ്രേഷ്ഠനുമായ സുലൈമാൻ(അ )നബിയുടെ സന്താന പരമ്പരയിൽ ആണ് ഇമ്രാൻ എന്നവർ ജനിച്ചത്... ഫാഖുദീന്റെമകൾ ഹന്നത്ത് ബീവിയാണ് ഇമ്രാൻ എന്നവരുടെ ഭാര്യ.. ഇമ്രാൻ ഹന്ന ദമ്പതികൾക്ക് ജനിച്ചപുത്രിയാണ് മറിയം ബീവി.,
അല്ലാഹു വിശുദ്ധ ഖുർആനിൽ പേരെടുത്തു പറഞ്ഞ ഏക സ്ത്രീ എന്ന നിലയിൽആദരിക്കപ്പെട്ട മാതൃകാ മഹതിയാണ് മറിയം(റ ).. പ്രവാചകനായ ഈസാ(അ )നബിയുടെമാതാവാണ്അവർ... ലോകത്ത് ഒരു സ്ത്രീക്കും ഇല്ലാത്ത മഹത്വം കൊണ്ട് അവരെ അല്ലാഹുഅനുഗ്രഹിച്ചു... പതിവ്രതയും പരിശുദ്ധയുമായ നിലയിൽ ഭർത്താവില്ലാതെ ഒരു കുഞ്ഞിന്ജന്മം നൽകി എന്നതാണ് ആ അനുഗ്രഹം..സക്കരിയ നബിയുടെ കാലത്ത് ഇസ്രായേലിൽവംശത്തിൽ ജീവിച്ച മഹാനായിരുന്നു ഇമ്രാൻ... പ്രായമേറെ കഴിഞ്ഞിട്ടും സന്തതികൾഇല്ലാത്തതിനാൽ നിരാശപ്പെടാതെ ഇമ്രാനും ഭാര്യ ഹന്നയും അല്ലാഹുവിനോട് പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു... ഒരു ദിവസം അവർ ഒരു മരത്തണലിൽ ഇരിക്കുകയായിരുന്നു അപ്പോൾഒരു തള്ളപ്പക്ഷി അതിന്റെ കുഞ്ഞിനെ തീറ്റ കൊടുക്കുന്നത് അവർ കണ്ടു ഈ കാഴ്ചഅവരുടെ മനസ്സിൽ ഒരു വല്ലാത്ത വൈകാരികത ഉണ്ടാക്കി ഒരു കുഞ്ഞിക്കാൽ കാണാനുള്ളഅവാച്യമായ ഒരാഗ്രഹം അവരുടെയും മനസ്സിൽ മുളപൊട്ടി അതിനായി സർവ്വശക്തനോട്കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കുകയും ചെയ്തു ആ പ്രാർത്ഥന അള്ളാഹു സ്വീകരിക്കുകയുംവൃദ്ധയായ അവർ ഗർഭിണിയാവുകയും ചെയ്തു... അവർ ഗർഭിണിയായപ്പോൾനന്ദിസൂചകമായി ജനിക്കാനിരിക്കുന്ന കുഞ്ഞിനെ മസ്ജിദുൽ അഖ്സയുടെസംരക്ഷണത്തിന് പരിപാലനത്തിനുമായി നൽകാമെന്ന് നേർച്ച നേർന്നു... ആൺകുട്ടികളെപള്ളി പരിപാലനത്തിനായി അക്കാലത്തെ ആളുകൾനേർച്ചയാക്കാറുള്ളതനുസരിച്ചായിരുന്നു അവരും അങ്ങനെ ചെയ്തത്... എന്നാൽ ജനിച്ചത്പെൺകുഞ്ഞ് ആയിരുന്നു മാതാപിതാക്കൾ കുഞ്ഞിനെ മറിയം എന്ന് പേരിടുകയും നേർച്ചപൂർത്തീകരിക്കാനായി അന്ന് മസ്ജിദുൽ അഖ്സയുടെ സൂക്ഷിപ്പുകാരനായ സക്കരിയനബിനെ ഏൽപ്പിക്കുകയും ചെയ്തു... മറിയമിന്റെ ഉമ്മയുടെ സഹോദരി ഭർത്താവായിരുന്നസക്കരിയ നബി(അ )യുടെ സംരക്ഷണത്തിൽ മറിയം വളർന്നു വലുതായി... മസ്ജിദിന്റെസംരക്ഷണവും പരിപാലനവുമായി കഴിഞ്ഞ മറിയം സക്കരിയ നബിയിൽ നിന്നും നല്ലസ്വഭാവങ്ങളും മത അനുഷ്ഠാനങ്ങളും പഠിച്ചു ഭക്തിയും സത്യസന്ധതയിലുംചാരിത്രശുദ്ധിയിലും മികച്ചു നിന്ന അവരെ അല്ലാഹു മറ്റു സ്ത്രീയെക്കാൾ ശ്രേഷ്ഠയാക്കുകയും വിശുദ്ധയാക്കുകയും ചെയ്തതായി മലക്കുകളിലൂടെ സന്തോഷവാർത്തഅറിയിച്ചു... വി : ഖു 19/42ൽ "" 🤲മലക്കുകൾ പറഞ്ഞ സന്ദർഭം മറിയമേ! തീർച്ചയായുംഅല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും നിനക്ക് പരിശുദ്ധി നൽകുകയുംലോകത്തുള്ള സ്ത്രീകളിൽ വച്ച് ഉൽകൃഷ്ടയായി നിന്നെ തിരഞ്ഞെടുക്കുകയുംചെയ്തിരിക്കുന്നു 🤲(19/42)
ആരാധനകളിലും ദൈവഭക്തിയിലുമുള്ള അവരുടെ നഷ്ടകാരണം ഈ ലോകത്ത് വെച്ച്തന്നെ അല്ലാഹു മറിയ(റ )യെ ആദരിക്കുകയും വിശിഷ്ടയാക്കുകയും ചെയ്തു.. സക്കരിയ(അ )നബി മറിയ(റ )മിന്റെ മിഹ്റാബിൽ ചെല്ലുമ്പോൾ അവിടെ ഭക്ഷണം കാണുകയുണ്ടായിഇതെവിടെ നിന്ന് ലഭിച്ചു എന്ന ചോദ്യത്തിന് അവർ മറുപടി നൽകിയത് ""അല്ലാഹുവിന്റെഅടുക്കൽ നിന്ന്""" എന്നായിരുന്നു... യുവതിയായ മറിയുമിലൂടെ അല്ലാഹു മഹത്തായ ഒരുദൃഷ്ടാന്തം ലോകത്തിന് നൽകി അതായത് കന്യകയായിരിക്കെ ഒരു കുഞ്ഞിന് ജന്മംനൽകുക എന്ന ദൃഷ്ടാന്തം മാതാവും പിതാവും ഇല്ലാതെ ആദം ഹവ്വ മാരെ സൃഷ്ടിച്ചഅല്ലാഹുവിനെ പിതാവില്ലാതെ ഒരു കുഞ്ഞിന് ജന്മം നൽകുക എന്നത് പ്രയാസമുള്ളകാര്യമല്ലല്ലോ... മറിയമിന്റെ അരികിൽ മലക്ക് ജിബിരിയിൽ (അ )മനുഷ്യരൂപത്തിൽവരുകയും പരിശുദ്ധനായ ഒരു ആൺകുഞ്ഞിനെ അല്ലാഹു പ്രദാനം ചെയ്യുന്നതായിഅറിയിക്കുകയും ചെയ്തു... അവിവാഹിതയായ മറിയം താൻ പതിവ്രതയാണെന്നുംദുർനടുപ്പുകാരി അല്ലെന്നും യാതൊരു പുരുഷനും തന്നെ സ്പർശിച്ചിട്ടില്ല എന്നുംജിബ്രീലി(അ )നോട് പറയുകയും ജിബ്രീൽ അവർക്ക് സന്തോഷ വാർത്ത അറിയിച്ചആശ്വസിപ്പിക്കുകയും ചെയ്തു... ഗർഭിണിയായ അവരെ ആളുകൾ പരിഹസിച്ചു...അവർആളുകളിൽ നിന്നും മാറി താമസിച്ചു.. ഭർത്താവില്ലാത്ത അവസ്ഥയിൽ പ്രസവിക്കേണ്ടിവന്നതിലുള്ള ദുഃഖവുമായി അവർ ഈന്തപ്പന ചുവട്ടിൽ കഴിച്ചുകൂട്ടി...അല്ലാഹു മറിയമേആശ്വസിപ്പിച്ചു.. ""നീ ദുഃഖിക്കേണ്ട നിനക്ക് താഴെ അരുവിയുണ്ട് അതിൽ നിന്നും വെള്ളംകുടിക്കുക..ഈന്തപ്പന കുലക്കുക പഴം വീഴും അതെടുത്ത് ഭക്ഷിക്കുക.ആളുകളോട്സംസാരിക്കേണ്ട മനുഷ്യനോട് സംസാരിക്കില്ലെന്ന് മൗനം വൃതം എടുത്തതാണെന്ന്അവരോട് പറയുക..."" പ്രസവിച്ചശേഷം വീട്ടിലെത്തിയ അവരെ ആളുകൾ പരിഹസിച്ചു... വിശുദ്ധി ചമഞ്ഞു നടന്ന വ്യഭിചാരണി നിന്റെയുമ്മ വ്യഭിചാരണിയായിരുന്നില്ലല്ലോ...ഉപ്പാനീചനും ആയിരുന്നില്ല ..എന്നിട്ടും ഇത്ര ധിക്കാരം ചെയ്യാൻ നിനക്കെങ്ങനെ ധൈര്യം വന്നു.. തുടങ്ങിയ ആക്ഷേപസ്വരങ്ങൾ അവർ മറിയം ബീവി എറിഞ്ഞു... എല്ലാം കേട്ട് അവർമൗനിയായി നിന്നു ശേഷം മറിയംബിവി തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനോട് ചോദിക്കാൻആംഗ്യം കാണിച്ചു. മറിയമിന്റെ പ്രവൃത്തിയിൽ നെറ്റിചുളിച്ചു... ഇവളെന്താ തങ്ങളെപരിഹസിക്കുകയാണോ എന്ന് അവർക്ക് തോന്നി. കാരണം കൈക്കുഞ്ഞ് സംസാരിച്ചഅനുഭവം അവർക്കില്ല എന്നാൽ അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തം വീണ്ടും അവിടെപുലർന്നു. അങ്ങനെ തൊട്ടിൽ പ്രായത്തിൽ ഈസ(അ )സംസാരിച്ചു:
""താൻ അല്ലാഹുവിന്റെ ദാസൻ ആണെന്നും അവൻ തനിക്ക് വേദഗ്രന്ഥംനൽകിയിട്ടുണ്ടെന്നും തന്നെ പ്രവാചകനാക്കിയിട്ടുണ്ടെന്നും ഞാൻ ജീവിച്ചിരിക്കുന്ന കാലംഅത്രയേ നിസ്കരിക്കാൻ അവൻ എന്നോട് കൽപ്പിച്ചു... അവൻ എന്നെ മാതാവിന് ഗുണംചെയ്യുന്നവിനുമാക്കി.. അവൻ എന്നെ അഹങ്കരിക്കുന്ന ദുർമാർഗി ആക്കിയില്ല ഞാൻജനിക്കുന്ന ദിവസവും മരിക്കുന്ന ദിവസവും പുനർജീവിക്കപ്പെടുന്നത് ദിവസവും എനിക്ക്ശാന്തി (30/31)
തൊട്ടിലിൽ വച്ച് ആ കുഞ്ഞു പറഞ്ഞത് കേട്ട് അവർ അതിശയിച്ചു തിരിച്ചുപോയി... ""
ഇപ്രകാരം കൈക്കുഞ്ഞിനെ കൊണ്ട് സംസാരിപ്പിച്ച് അല്ലാഹു മറിയമിനെ ഒരു വലിയസങ്കീർണമായ പ്രതിസന്ധിയിൽ നിന്നും കരകയറ്റി ഇതിനുശേഷം മറിയം ബീവിക്ക് എന്ത്സംഭവിച്ചു എന്ന് അവിടുത്തേക്ക് അന്ത്യ ഘട്ടത്തെയും ഖുർആൻ പ്രതിപാദിച്ചിട്ടില്ല.....
പ്രവാചക കുടുംബത്തിൽ ജനിക്കുകയും പ്രവാചകരോടൊത്തു വളരുകയും പ്രവാചകന്റെമാതാവായി തീരുകയും ചെയ്ത മറിയം അല്ലാഹു മഹത്തായ പദവിയാണ് നൽകിയത് അവർപരിശുദ്ധയാണെന്നും പതിവ്രതയാണെന്നും ഖുർആൻ സംശയമില്ലാത്ത വിധംപരിചയപ്പെടുത്തിയിട്ടുണ്ട് അവരുടെ പേരിൽ ഒരു അധ്യായം ഖുർആനിലുണ്ട്..
ഹദീസിൽ നിന്ന്...
🌹അലി (റ ) നിവേദനം നബി(സ ) പറയുന്നത് ഞാൻ കേട്ടു. അവരുടെ കാലത്തെസ്ത്രീകളിൽ ഏറ്റവും ഉത്തമമായവൾ ഇമ്രാന്റെ പുത്രി മറിയമാകുന്നു... ഈകാലത്തുള്ളവരിലെ ഉത്തമമായവൾ ഖദീജയാകുന്നു...
(ബുഖാരി )
🌹 അബ്ദുല്ലാഹിബിനു അബ്ബാസിൽ(റ )നിന്നും നിവേദനം : നബി(സ ) പറഞ്ഞു സ്വർഗ്ഗസ്ത്രീകളിലെ ശ്രേഷ്ഠവദികൾ ഖദീജ ബിൻത് ഖുവൈലിദ് : ഫാത്തിമ ബിൻത് മുഹമ്മദ് : മറിയം ബിൻത് ഇമ്രാൻ : ആസിയ ബിൻത് മുസാഹിം എന്നിവരാണ്( അഹ്മദ്)
🌹 അബൂ മൂസൽ അശ്അരിയ്യ് (റ )വിൽ നിന്ന് നിവേദനം നബി(സ )പറഞ്ഞു : പുരുഷന്മാരിൽ പൂർണ്ണത നേടിയവർ ധാരാളം ഉണ്ട്.. എന്നാൽ സ്ത്രീകളിൽ പൂർണ്ണതനേടിയവർ ഇല്ല.. ഇമ്രാന്റെ മകൾ മറിയമും ഫിർഔന്റെ ഭാര്യയായ ആസിയയും... അല്ലാതെമറ്റു സ്ത്രീയെക്കാൾ ആയിഷയുടെ ശ്രേഷ്ഠത മറ്റു ഭക്ഷണങ്ങളെക്കാൾ താരിദിന്റെ ( മാംസവും മറ്റും ചേർത്തുണ്ടാക്കുന്ന ഭക്ഷണം) ശ്രേഷ്ഠത പോലെയാണ്(ബുഖാരി 3769)
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
2️⃣ ആസിയ ബിൻത് മുസാഹിം(റ)
സത്യവിശ്വാസികൾക്ക് മാതൃകയായി ക്യുർആൻ ഉദാഹരിച്ച രണ്ടു വനിതകളിൽ ഒരാളാണ്ഫിർഔന്റെ ഭാര്യയായ ആസിയ(റ)
ഈജിപ്ത് ഭരിച്ചിരുന്ന ക്രൂരരും ധിക്കാരികളുമായ ഫറോവ രാജാക്കൻമാർ ക്വിബി വംശജരായിരുന്നു. ഈജിപ്തിലേക്ക് കുടിയേറിയവരായിരുന്നു യഅ്ഖൂബ് നബിയുടെ സന്താനപരമ്പരയായ ഇസ്രാഈൽ വംശജർ. അവർ പെരുകുന്നത് തങ്ങളുടെ അധികാരത്തിന്കോട്ടം തട്ടുമെന്ന് കരുതിയ ഫിർഔൻ ഇസ്രാഈല്യർക്ക് ജനിക്കുന്ന ആൺകുട്ടികളെവധിക്കാൻ കൽ പന പുറപ്പെടുവിച്ചിരുന്നു. ആ സമയത്താണ് യഅ്ക്യൂബ് നബിയുടെസന്താനപരമ്പരയിൽ ഇം റാന്റെ മകനായി മൂസാ (അ) ജനിക്കുന്നത്. മകനെ ഫിർഔന്റെആളുകൾ വധിക്കുമെന്ന മൂസായുടെ ഉമ്മ ഭയന്നു. ആ കുഞ്ഞിനെ പെട്ടിയിലാക്കിനദിയിലിടാൻ അവർക്ക് അല്ലാഹു തോന്നിപ്പിച്ചു. നൈൽ നദിയിൽ ഒഴുകിവന്ന സുന്ദരനായആ കുഞ്ഞിനെ ഫിർഔന്റെ ഭാര്യയായ ആസിയക്ക് ലഭിച്ചു. അവനെ വളർത്താൻ അവർഫിർഔനിൽനിന്ന് സമ്മതം വാങ്ങി. വിശന്നു കരഞ്ഞ കുഞ്ഞിന് മുലയൂട്ടാൻ ആളെ നോക്കിനടന്നവർ മൂസായുടെ ഉമ്മക്കരികിലെത്തി. അങ്ങനെ ഫിർഔന്റെ കൊട്ടാരത്തിൽരാജകുമാരനെപ്പോലെ ഉമ്മയുടെ സംരക്ഷണയിൽ മൂസാ (അ) വളർന്നു. മൂസാ (അ) വളർന്നുവലുതായി. അദ്ദേഹത്തെ അല്ലാഹു പ്രവാചകനായി നിയോഗിച്ചു. മുസാ(അ) ഫിർഔനെയും കൂട്ടാളികളെയും തൗഹീദിലേക്ക് ക്ഷണിച്ചു. തന്റെ പ്രവാചകത്വം തെളിയിക്കാനായി മുഅ്ജിസത്തുകൾ കാണിച്ചു. അഹങ്കാരിയായ ഫിർഔൻ മൂസായിൽവിശ്വസിച്ചില്ല. വിശ്വസിച്ചവരെ കഠിനമായ മർദനങ്ങൾക്ക് വിധേയരാക്കി.
ഫിർഔന്റെ ഭാര്യയായ ആസിയ (റ) മൂസാ(റ)വിന്റെ ആദർശം ഉൾക്കൊണ്ട് മുസായെപിൻപറ്റി. ഞാനാണ് സമുന്നതനായ റബ്ബ് എന്ന് അഹങ്കരിച്ച ഫിർഔന് സ്വന്തം ഭാര്യമുസായിൽ വിശ്വസിച്ചത് ഉൾക്കൊള്ളാനായില്ല. അയാൾ ഭാര്യയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പ്രലോഭനങ്ങൾ നടത്തി. അവസാനം മർദനമുറകൾ സ്വീകരിച്ചു. ക്രൂരമായി മർദിച്ചു. അവർഅതെല്ലാം ക്ഷമിച്ചു. സഹിച്ചു. പരലോക ശിക്ഷയെക്കാൾ ഫിർഔന്റെ ശിക്ഷകൾനിസ്സാരമെന്നും, കൊട്ടാരത്തിലെ സൗഖ്യങ്ങളെക്കാൾ പരലോക സൗഖ്യമാണ് വലുതെന്നുംഅവർ ഉറച്ചുവിശ്വസിച്ചു. മർദനം സഹിക്കാൻ വയ്യാതായപ്പോഴും അവർ അല്ലാഹുവിനെമാത്രം വിളിച്ചു സഹായം തേടി. ' 🤲നാഥാ എനിക്ക് നിന്റെ അടുക്കൽ സ്വർഗത്തിൽ ഒരു വീട്പണിതുതരേണമേ. ഫിർഔനിൽ നിന്നും അവന്റെ പ്രവൃത്തികളിൽനിന്നും അക്രമികളായജനതയിൽ നിന്നും എന്നെ രക്ഷിക്കേണമേ'. '🤲അല്ലാഹു അവരുടെ പ്രാർഥന സ്വീകരിച്ചു. അല്ലാഹുവിന്റെ മാർഗത്തിൽ അവർ ഏറ്റു വാങ്ങിയ പീഡനങ്ങൾ കാരണമായുംക്ഷമകൊണ്ടും അവരെ ലോകാവസാനം വരെയുള്ള സത്യവിസ്വാസിനികൾക്ക് മാതൃകയായിഅല്ലാഹു പ്രശംസിച്ചു.
ഫിർഔന്റെ ഭാര്യയെ അല്ലാഹു സത്യവിശ്വാസികൾക്ക് ഒരു ഉപമയാക്കിയിരിക്കുന്നു. അവർപറഞ്ഞ സന്ദർഭം: 🤲എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ അടുക്കൽ സ്വർഗത്തിൽ ഒരുഭവനം ഉണ്ടാക്കി തരികയും ഫിർഔനിൽനിന്നും അവന്റെ പ്ര വർത്തനങ്ങളിൽനിന്നും നീഎന്നെ രക്ഷിക്കുകയും ചെയ്യേണമേ. അക്രമികളായ ജനങ്ങളിൽനിന്നും എന്നെ നീരക്ഷിക്കേണമേ. 🤲(വി... 66: 11)
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
3️⃣ ഖദിജ ബിൻത് ഖുവൈലിദ്( റ)
നബി (സ) തന്റെ ഇരുപത്തിയഞ്ചാം വയസ്സിലാണ് നാൽപത് വയസ്സ് പ്രായമെത്തിഖദീജയെ(റ)യെ വിവാഹം ചെയ്തത്. പ്രസ്തുത വിവാഹത്തിനുണ്ടായ പശ്ചാആലമിതായിരുന്നു. സമ്പന്നയും കുലീനയുമായ ഒരു പ്രമുഖ കച്ചവടക്കാരിയായിരുന്നുഅസദ് ഗോത്രത്തിലെ ഖുവൈലിദിന്റെ മകൾ ഖദീജ(റ).പുരുഷന്മാരെ ശമ്പളത്തിന്നിയമിക്കുകയും അവരെ കൂട്ടി മുള റബത്ത് (ഒരാളുടെ മൂലധനവും മറ്റൊരാളുടെഅധ്വാനവും ചേർന്നുകൊണ്ടുള്ള വ്യാപാരരീതി) നടത്തുകയുമാണ് അവർ ചെയ്തിരുന്നത്.
നബിയുടെ സത്യസന്ധതയെക്കുറി ച്ചും വിശ്വസ്തതയെക്കുറിച്ചും അവര കേൾക്കാനിടയായി. മറ്റാർക്കുമില്ലാത്തത്ര് സ്വഭാവമഹിമകളുള്ളത് കാരണം അൽ അമീൻ (വിശ്വസ്തൻ) എന്നാണ് ജനങ്ങൾ അദ്ദേഹത്തെ വിളിക്കുന്നതെന്നും അവർ മനസ്സിലാക്കി. ശ്യാമിലേക്ക്തന്റെ ചരക്കുകളുമായി കച്ചവടത്തിന് പുറപ്പെടാൻ നബിയെ(സ) അവർ ശമ്പളത്തിന്നിശ്ചയിച്ചു.
ഖദീജയുടെ(റ) അടിമ മൈസൂറത്തിന്റെ കൂടെ നബി (സ) യാത്ര പുറപ്പെട്ടു. അവരുടെവ്യാപാരം വളരെ ലാഭകരമായിരുന്നു. മൈസൂറത്തിന്റെ മനസ്സിൽ നബി(സ)യോട് ഇഷ്ടംതോന്നിച്ച് പല അത്ഭുത സംഭവങ്ങളും ഈ യാത്രക്കിടയിലുണ്ടായി. അവർ രണ്ടുപേരുംമക്കയിൽ മടങ്ങിയെത്തുക യും കച്ചവടത്തിൽ വമ്പിച്ച ലാഭം കിട്ടിയതായി കാണുകയുംചെയ്തപ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ് ഖദീജക്കുണ്ടായത്. നബി (സ) തിരുമേനിയിൽ പ്രിയം തോന്നിയ ഖദീജ വിവാഹന്വേഷണവുമായി ആളെ വിട്ടു. തുടർന്ന്നബി (സ) തന്റെ പിതൃവ്യരുടെ കൂടെ ഖദീജയുടെ പിതൃവ്യൻ അംറു ബ്നു അസദിന്റെഅടുക്കൽ ചെന്ന് അബുത്വാലിബ് മുഖേന അവരെ വിവാഹാലോചന നടത്തി. അംറുബ്നുഅസദ് ഖദീ ജയെ നബി(സ)ക്ക് വിവാഹം ചെയ്തുകൊടുതു. .
നബി(സ)യും ഖദീജ(റ) യും തമ്മിലുള്ള വിവാഹബന്ധം ഇരുപത്തിയഞ്ച് വർഷം നിലനിന്നു. വൈവാഹിക ജീവിതത്തിൽ സ്വരച്ചേർച്ചയില്ലായ്മയോ, എന്തെങ്കിലും തരത്തിലുള്ളപൊരുത്തക്കേടുകളോ ഉണ്ടായിരുന്നില്ല. ഖദീജ(റ) മരണപ്പെടുന്നത് വരെ നബി (സ) മറ്റൊരുവിവാഹാലോചന നടത്തിയിട്ടില്ല. നബി (സ) മിയുടെ ഏഴു മക്കളിൽ ഇബ്രാഹീം എന്ന മകൻഒഴിച്ച് ബാക്കിയുള്ളവരെല്ലാം ഈ ബന്ധത്തിൽ ജനിച്ചവരാണ്. നബി (സ) യുടെസന്താനപരപര നിലനിന്നതും അവരിൽ നിന്ന് തന്നെ യാണ്. നബി (സ) യുടെസന്തോഷ-സന്താപങ്ങളിലും, പ്രബോധന പ്രവർത്തനങ്ങളിലുമെല്ലാം ഖദീജ (റ) വഹിച്ച പങ്ക്നിസ്തലമാണ്. അവർ മരണപ്പെട്ട വർഷം ദുഃഖ വർഷം എന്നാണറിയപ്പെടുന്നത്.
പ്രവാചകൻ (സ) മരണപ്പെടുന്നത് വരെയും അവിടുത്തെ ജീവിതത്തിൽ ഖദീജയെ കുറിച്ചുള്ളഓർമകൾ പ്രക ടമായിരുന്നതായിക്കാണാം. ആയിശ (റ) പറയുന്നു: എനിക്ക് ഖദീജയോട്തോന്നിയ യത്ര വിഷമം നബിയുടെ മറ്റൊരു ഭാര്യമാരുടെ കാര്യത്തിലുമുണ്ടായിട്ടില്ല. ഞാൻഖദീജയെ കണ്ടിട്ടുപോലുമില്ല. പക്ഷെ തിരുമേനി അവരെക്കുറിച്ച് ധാരാളംപ്രസ്താവിച്ചുകൊണ്ടിരുന്നു. ചിലപ്പോൾ ആടിനെ അറുത്താൽ അതിൽ നിന്ന് ഖദീജയുടെതോഴിമാർക്ക് നബി (സ) കൊടുത്തയക്കുമായിരുന്നു. അങ്ങനെ ഞാൻ പറഞ്ഞേക്കും"ഇഹലോകത്ത് ഖദീജയില്ലാതെ വേറെ പെണ്ണില്ലെന്നു തോന്നുന്നു!' അപ്പോൾ നബി (സ) പറയും: "അതെ, അവർ അങ്ങിനെയായിരുന്നു, എനിക്ക് അവരിൽ നിന്നാണ്സന്താനങ്ങളുണ്ടായത്.' (ബുഖാരി, മുസ്ലിം).
നബി(സ)യിൽ പ്രതിജ്ഞ ചെയ്ത് ആദ്യമായി ഇസ്ലാം ആശ്ലേഷിച്ചതുംഖദീജയായിരുന്നുവെന്നാണ് പ്രമുഖ ചരിത്രകാരന്മാരുടെ അഭിപ്രായം.
ദിവ്യസന്ദേശത്തിന്റെ ആരംഭത്തിൽ നബി (സ) കുക്ക് എന്തെന്നില്ലാത്ത ഭയമുണ്ടായി. ആസന്ദർഭത്തിൽ പ്രവാചകനെ ഏറ്റവും നല്ല രൂപത്തൽ ആശ്വസിപ്പിക്കാനും സമാധാനിപ്പിക്കാനും ഖദീജ(റ)ക്ക് കഴിഞ്ഞു. ആ സംഭവം ആയിശ (റ) ഈ വിശദീകരിക്കുന്നത്കാണുക. ഉമ്മുൽ മുഅ്മിനീൻ ആയിശ (റ) വിൽ നിന്ന് നിവേദനം: അല്ലാ ഹുവിന്റെ റസൂൽ(സ) ക്ക് വഹ്യിന്റെ തുട ക്കം കുറിക്കപ്പെട്ടത് ഉറക്കത്തിലെ നല്ല സ്വപ്നങ്ങളായിരുന്നു. അവിടുന്ന് കാണുന്ന സ്വപ്നങ്ങളെല്ലാം പുലരി പോലെ (വ്യക്തമായി) സംഭവിക്കുമായിരുന്നു. പിന്നീട് അദ്ദേഹത്തിന് തനിച്ചിരിക്കൽ ഇഷ്ടകരമായി. ഹിറാ ഗുഹയിലായിരുന്നു അദ്ദേഹംതനിച്ചിരുന്നത്. അവിടെയിരുന്ന് വീട്ടുകാരുടെ അടുത്തേക്ക് വരാതെ കുറേ രാത്രികൾധ്യാനനിരതനാകും. ആ ദിവസങ്ങളിലേക്കുള്ള ഭക്ഷണം കൊണ്ടുപോകുമായിരുന്നു. പിന്നീട്ഖദീജ(റ)യുടെ അടു ത്തേക്ക് മടങ്ങിവന്ന് മുമ്പത്തെപ്പോലെ ഭക്ഷണവുമായി തിരിച്ചുപോകും. അവിടുന്ന് ഹിറാ ഗുഹയിലായിരിക്കേ സത്യം (ദിവ്യസന്ദേശം) വരുന്നത് വരെ ആ അവസ്ഥതുടർന്നു.
അങ്ങനെ അദ്ദേഹത്തിന്റെ അടുക്കൽ മലക്ക് ജിബ്രീൽ (അ) വന്നു. എന്നിട്ട് പറഞ്ഞു. വായിക്കൂ. അവിടുന്ന് പറഞ്ഞു: ഞാൻ വായിക്കാനറിയാവുന്നവനല്ല. നബി (സ) പറയുന്നു. തൽസമയം ആ മലക്ക് എന്നെ ശക്തമായി ആലിംഗനം ചെയ്തു: എനിക്ക്ഞെരുക്കമുണ്ടാക്കുന്ന വിധം. പിന്നെ എന്നെ പിടിവിട്ടിട്ട് പറഞ്ഞു: വായിക്കൂ നബി (സ) പറഞ്ഞു: ഞാൻ വായിക്കുവാൻ അറിയുന്നവനല്ല. അപ്പോൾ മൂന്നാം തവണയും ഏറെശക്തമായി ആലിംഗനം ചെയ്തു. പിന്നെ എന്നെ പിടി വിട്ട് പറഞ്ഞു: “സൃഷ്ടിച്ചവനായ നിന്റെരക്ഷി താവിന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ രക്തപിണ്ഡത്തിൽ നിന്ന്സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക. നിന്റെ രക്ഷിതാവ് പേന കൊണ്ട് പഠിപ്പിച്ചവനായഏറ്റവും വലിയ ഔദാര്യവാനാകുന്നു.
പിടക്കുന്ന മനസ്സോടെ ഈ വചനങ്ങ ളുമായി അവിടുന്ന് മടങ്ങി. ഖുവൈലിദിന്റെ പുത്രിഖദീജയുടെ സമീപത്ത് ചെന്നു. എന്നിട്ട് പറഞ്ഞു: നിങ്ങളെന്നെ പുതക്കു എന്നെ പുതക്കൂ. അപ്പോൾ അവർ അദ്ദേ ഹത്തെ പുതച്ചു. അങ്ങനെ അദ്ദേഹത്തി ന്റെ ഭയം വിട്ടുമാറി. സംഭവിച്ചതൊക്കെ ഖദീജയോട് പറഞ്ഞു. എനിക്കെന്തെങ്കിലും പറ്റിയോ എന്നു ഞാൻവല്ലാതെ ഭയന്നുപോയി. അപ്പോൾ ഖദീജ( റ) പറ ഞ്ഞു: ഇല്ല ഒരിക്കലുമില്ല. അല്ലാഹുവാണസത്യം അവനൊരിക്കലും താങ്കളെ കെവെടിയുകയില്ല. (കാരണം) താങ്കൾ
കുടുംബബന്ധം പുലർത്തുന്ന വിധം ആലംബഹീനരുടെ ഭാരം ചുമക്കുന്നവനുംഅഗതികൾക്ക് (അർഹതപ്പെട്ടത്) നേടി ക്കൊടുക്കുന്നവനും അതിഥികളെസൽക്കരിക്കുന്നവനും കാലവിപത്ത് ബാധിച്ചവനെ സഹായിക്കുന്നവനുമാകുന്നു.
പിന്നീട് ഖദീജ (റ) അദ്ദേഹത്തെ അവ രുടെ പിതൃവ്യപുത്രനായ അബ്ദുൽ ഉസ്സയുടെ പുത്രൻഅസദിന്റെ പുത്രൻ നൗഫലിന്റെ പുത്രൻ വറഖത്തിന്റെ അടുത്തേക്ക് കൊണ്ടുപോയി. അദ്ദേഹം ജാഹിലിയ്യാ കാലത്ത് ക്രൈസ്തവമതം സ്വീകരിച്ചവനാ യിരുന്നു. അബ്റാനി(ഹിബു) ഭാഷയിൽ ഗ്രന്ഥമെഴുതിയിരുന്നു. ഇഞ്ചീലിൽ നിന്ന് അല്ലാഹു ഉദ്ദേശിച്ച അളവിൽഅബ്റാനി ഭാഷയിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേ ഹത്തിന് പ്രായാധിക്യം വന്ന് കണ്ണിന്കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഖദീജ . അദ്ദേഹത്തോട് പറഞ്ഞു. പിത വ്യപുത്രാ താങ്കളുടെസഹോദരപുത്രൻ പറയുന്നത് കേൾക്കൂ. അപ്പോൾ വറഖത്ത് അദ്ദേഹത്തോട് ചോദിച്ചു: എന്റെ സഹോ ദരപുത്രാ താങ്കൾ കണ്ടെതെന്താണ്? അ പ്പോൾ റസൂൽ (സ) കണ്ടതെല്ലാംപറഞ്ഞു കൊടുത്തു.
അപ്പോൾ അദ്ദേഹത്തോട് വറഖത്ത് പറഞ്ഞു: അത് മൂസാ (അ) ജിന്റെ അടുത്തേക്ക് അല്ലാഹുഅയച്ച നാമൂസ് (ജിബ്രീൽ) ആകുന്നു. താങ്കൾ ദൈവദൂതനായി നിയോഗിക്കപ്പെടുന്നസന്ദർഭത്തിൽ ഞാനൊരു യുവാവായിരുന്നുവെങ്കിൽ താങ്കളുടെ ജനത താങ്കളെപുറത്താക്കുമ്പോൾ ഞാൻ ജീവിച്ചിരുന്നുവെങ്കിൽ... അപ്പോൾ റസൂൽ (സ) ചോദിച്ചു. അവരെന്നെ പുറത്താക്കുമോ? അദ്ദേഹം പറഞ്ഞു: അതെ താങ്കൾ കൊണ്ട് വന്നിട്ടുള്ളത്പോലുള്ളത് കൊണ്ടുവന്നവരെല്ലാം എതിർക്കപ്പെട്ടിട്ടുണ്ട്. ആ കാലത്ത് ഞാൻഉണ്ടാകുമെങ്കിൽ താങ്കൾക്ക് ശക്തമായ സഹായം ഞാൻ നൽകും. പിന്നീട് വറഖത്ത് അധികംജീവി ച്ചില്ല; വഹ്യ് നിലക്കുകയും ചെയ്തു. (ബു)
ഒരു ഇണ ചെയ്തു കൊടുക്കേണ്ട
ബാധ്യതകളെല്ലാം കൃത്യമായി നിർവഹിച്ച ഖദീജയെ നബിതിരുമേനി മരണം വരെസ്മരിച്ചതിൽ അത്ഭുതമില്ല. മാത്രമല്ല. ശിഅ്ബു അബീത്വലിബിൽ ഖുറൈശികൾനബി(സ)യെ ബഹിഷ്കരിച്ചപ്പോൾ ഖദീജ (റ) കൂടെയുണ്ടായിരുന്നു. ബഹിഷ്കരണംകഴിഞ്ഞ് ആറുമാസമായപ്പോൾ പ്രവാചക പിതൃവ്യൻ അബൂ ത്വാലിബ് മരണപ്പെട്ടുഅതിനുശേഷം മൂന്നു ദിവസം കഴിഞ്ഞു
ഖദിജ( റ) മരണപ്പെടുകയുണ്ടായി. ഹജുൻ എന്ന സ്ഥലത്ത് ഖദിജ( റ) യെ ഖബറടക്കി. ഹിജ്റയുടെ മൂന്ന് വർഷം മുമ്പായിരുന്നു ഈ ദുഃഖ സംഭവം നടന്നത്...
ഖദിജ( റ) ന്റെ വിയോഗശേഷം അമ്പത് വയസ്സ് തികഞ്ഞ നബി - മറ്റു വൈവാഹികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ കേവലം ദാമ്പത്യംആസ്വദിക്കാനായിരിക്കുകയില്ലെന്ന് തിരിച്ചറിയാൻ വലിയ ബുദ്ധിശക്തിയൊന്നുംആവശ്യമില്ല.....
🤲🤲🤲🤲🤲🤲🤲🤲🤲🤲
4️⃣ ആയിശാ ബിൻത് അബൂബക്കർ( റ)
ഹിജ്റയുടെ മുമ്പ് നബി (സ) അബൂബക്കാർ മകളായ ആയിശയെ(റ) വിവാഹം ചെയ്തു. എന്നാൽ തന്റെ ഭവനത്തിലേക്ക് കൊണ്ടുപോയത് ഹിജ്റക്ക് ശേഷം ആയിശക്ക് ഒമ്പത്വയസ്സുള്ളപ്പോഴായിരുന്നു. ഇസ്ലാമിക വിജ്ഞാനത്തിൽ അഗാധ പണ്ഡിതയായിരുന്നആയിശ (റ) നബി (സ) യിൽ നിന്ന് ധാരാളം ഹദീഥുകൾ റി പ്പോർട്ട് ചെയ്തിട്ടുണ്ട്. നബി (സ) ഒരിക്കൽ ആയിശ(റ)യോട് ഇപ്രകാരം പറയുകയുണ്ടായി. മൂന്നു ദിവസം നിന്നെ ഉറക് ത്തിൽഎനിക്ക് കാണിക്കപ്പെട്ടു. ഒരു പട്ടുവസ്ത്റ ത്തിൽ നിന്നെ എന്റെയടുക്കൽകൊണ്ടുവരികയുണ്ടായി. എന്നിട്ടു പറഞ്ഞു: “ഇത് നിങ്ങളുടെ ഭാര്യ യാണ് അപ്പോൾ ഞാൻമുഖത്ത് നിന്ന് വസ്ത്രം നീക്കി. അപ്പോഴത് നീ തന്നെ യാണ്. ഞാൻ പറഞ്ഞു: ഇത് അല്ലാഹുവിന്റെ പക്കൽ നിന്നുള്ള തീരുമാനമായങ്കിൽ) അത് സംഭവിക്കും. (മുസ്ലിം)
മതവിജ്ഞാനത്തിനു പുറമെ സാഹി ത്യം, കവിത, ചരിത്രം, വൈദ്യം, രാഷ്ട്ര യം തുടങ്ങിയവിഷയങ്ങളിലും ആയി തന്റെ കഴിവ് പ്രകടമാക്കിയിട്ടുണ്ട്. അബൂമുസൽ അരി( റ) പറയുന്നത്. കാണുക. “റസൂൽ (സ)യുടെ സ്വഹാബികളായ ഞങ്ങൾക്കു വല്ല വിഷയത്തിലുംസംശയം നേരിടുമ്പോൾ അതിനെപ്പറ്റി ആയിശയോടു ചോദിച്ചിട്ടു ഒരു സംഗ തിയിലുംശരിക്കു അറിവു കിട്ടാതിരുന്നട്ടില്ല. (തിർമുദി)
വിശുദ്ധ ഖുർആനിലെ പല വചനങ്ങ ളുടെയും അവതരണത്തിന് ആയിശ (റ) സാക്ഷിയായിട്ടുണ്ട്. അവരുടെ പുതപ്പി വെച്ച് നബി (സ) ക്ക് ദിവ്യസന്ദേശംഅവതരിക്കാറുണ്ടായിരുന്നു. അത്കൊണ്ട് തന്റെ കുർആൻ വ്യാഖ്യാനരംഗത്ത് മഹത്തായസംഭാവകളർപ്പിക്കാൻ ആ മഹതിക്കു ക ഴിഞ്ഞു. പ്രവാചകനിൽ നിന്നുള്ള ഹദീഥകൾജനങ്ങൾക്കെത്തിക്കുന്ന തിലു അവർ തന്റേതായ ധർമം നിർവഹിച്ചിട്ടുണ്ട്. അവരത്നിർവഹിച്ചില്ലെങ്കിൽ വലിയൊരു പങ്ക് നമുക്ക് നഷ്ടപ്പെട്ടു പോകമായിരുന്നു. പ്രത്യേകിച്ച്ഗാർഹിക വിഷ യങ്ങളും കുടുംബത്തോടുള്ള പ്രവചകചര്യയും കൃത്യമായി ആയിശ(റ)സമൂഹത്തെ പഠിപ്പിച്ചു. നബി (സ) കന്യ കയും ചെറുപ്രായക്കാരിയുമായ ആയിശ( റ) യെവിവാഹം ചെയ്തത് ഇസ്ലാമി
വിജ്ഞാന കൈമാറ്റത്തിന് വലിയ മുതൽക്കൂട്ടായി എന്ന കാര്യത്തിൽ സംശ യമില്ല....യാത്രപോവുമ്പോൾ നബിക്(സ) ക് ഭാര്യമാർക്കിടയിൽ നറുക്കിട്ട് ഊഴമനുസരിച്ച് എല്ലാവരെയും കൂടെകൊണ്ടുപോകുമായിരുന്നു. ആഇശ (റ) ക്ക് നബിയോടൊപ്പം യുദ്ധയാത്രകളിലും പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. അവരുടെ വിഷയത്തിൽ ഒന്നിലധികംതവണ ക്യുർആൻ അവതരിക്കുകയുണ്ടായി. ഒരു യുദ്ധ യാത്രകഴിഞ്ഞ് തിരിച്ചുവരുമ്പോൾഅവരുടെ നഷ്ടപ്പെട്ട മാല കണ്ടുപിടിക്കാൻ സമയം വൈകുകയും നമസ്കാരത്തിന് വുളൂഅ്ചെയ്യാൻ വെള്ളം ലഭിക്കാതിരിക്കുകയും നമസ്കാര സമയം കഴിയാറാവുകയുംചെയ്തപ്പോഴാണ് തയമ്മുമിന്റെ ആയത്ത് അവതരിച്ചത്. അപവാദപ്രചാരണത്തിന് 80 അടിഅടിക്കണമെന്ന അയത്തിറങ്ങിയത് അവരെയും സ്വഫ്വാനുബ്നു മുഅത്വിനെയുംബന്ധപ്പെടുത്തി പ്രചരിപ്പിക്കപ്പെട്ട അപവാദവി ഷയത്തിലാണ്. നബി(സ)യെയും ആഇശ (റ) എയെയും മുസ്ലിംകളെയും ഒരുപോലെ ഏറെ വിഷമിപ്പിച്ച സംഭവമായിരുന്നു അത്...
മുഹമ്മദ് നബി (സ) ആയിശ(റ)യുടെ മടിയിൽ തലചായ്ച്ചുകൊണ്ടായിരുന്നു ഈ ലോകത്ത്നിന്ന് വിടപറഞ്ഞത്. അതിന് ശേഷം ആയിശ( റ) വർഷങ്ങളോളം ജീവി ച്ചു.
ഹിജ്റ 58 റമളാനിൽ ആഇശ ക മരണപ്പെട്ടു. അപ്പോൾ അവർക്ക് 66 വയസ്സായി രുന്നു. സന്താനഭാഗ്യമില്ലാതിരുന്ന അവർ സഹോദരി അസ്മാഇന്റെ മകൻ അബുല്ലാഹിബ്നുസുബൈറിനെ സ്വന്തം മകനെപ്പോലെ ലാളിച്ചുവളർത്തിയിരുന്നു. നബി(സ)ന്റെസമ്മതത്തോടെ ഉമ്മുഅബ്ദില്ലാഹ് എന്ന പേര് അവർ സ്വയം സ്വീകരിച്ചിരുന്നു. നബിപത്നിമാരോടൊപ്പം ബക്വീഇൽ മറമാടാൻ അബ്ദുല്ലയോട് അവർ വസ്വിയത്ത് ചെയ്തത്പ്രകാരം അവരെ അവിടെ മറമാടി.....
🤲🤲🤲🤲🤲🤲🤲🤲🤲
Bismillah
Comments
Post a Comment