ജ്ഞാനിയും അജ്ഞാനിയും സമമാകുമോ? 🤲🤲🤲🤲🤲🤲🤲
ജ്ഞാനിയും അജ്ഞാനിയും സമമാകുമോ?
🤲🤲🤲🤲🤲🤲🤲
"പറയുക; അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാൻമാർ മാത്രമെആലോചിച്ചു മനസ്സിലാക്കുകയുള്ളൂ” (സുമർ : 9)
വിശുദ്ധ കുർആനിന്റെ ഈ ചോദ്യത്തിന് കുർആൻ മറുപടി പറയുന്നില്ല. അറിവിന്റെമഹത്വവും പ്രാധാന്യവും വ്യക്തമാക്കിത്തരാൻ വിശുദ്ധ ഗ്രന്ഥം സ്വീകരിച്ച രീതിബുദ്ധിയുള്ളവരെ ശരിക്കും ചിന്തിപ്പിക്കേണ്ടതുണ്ട്. മാത്രമല്ല, അറിവുള്ളവർക്ക് പദവികൾവർദ്ധിപ്പിക്കുമെന്നും കുർആൻ ലോകത്തെ തെര്യ പ്പെടുത്തി.
💕നിങ്ങളിൽ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നൽകപ്പെട്ടവരെയും അല്ലാഹുപലപടികൾ ഉയർത്തുന്നതാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്ന തിനെപ്പറ്റി സൂക്ഷ്മമായിഅറിയുന്നവനാകുന്നു.” (മുജാദില : 11)
ഏതൊരു മുസ്ലിമും തന്റെ നിലയനുസരിച്ച് ആർജ്ജിക്കേണ്ടതാണ് അറിവ്.
തന്റെ ആദർശം മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ബാധ്യതയേറ്റ് ഓരോ മുവഹ്ഹിദുംഅനിവാര്യമായും അറിവുള്ളവനാകണം.
💕പണ്ഡിതൻമാർ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. ദീനാറുകളോദിർഹമുകളോ അല്ല വിജ്ഞാനമാണ് പ്രവാചകൻമാരിൽ നിന്ന് അനന്തരമെടു ക്കപ്പെടുന്നത്. വിജ്ഞാനം കൂടുതൽ നേടിയവർക്ക് അവരിൽ നിന്ന് അധികം ലഭിച്ചിരിക്കുന്നു.” (അബൂദാവൂദ്, തുർമുദി)
അങ്ങനെ യഥാർത്ഥ വിജ്ഞാന ഉറവിടങ്ങളിൽ നിന്ന് അറിവ് സ്വീകരിച്ച വർക്ക് മാത്രമേഅല്ലാഹുവിനെ ഭയപ്പെടാനാകൂ.
💕നിശ്ചയം, അല്ലാഹുവിന്റെ ദാസൻമാരിൽ ജ്ഞാനികൾ മാത്രമെ അവനെഭയപ്പെടുകയുള്ളൂ. അല്ലാഹു അജയ്യനും മാപ്പ് നൽകുന്നവനുമാകുന്നു.” (ഫാത്വിർ 28)
🍇കഴുതയോട് ഉപമിച്ചു.🍇
വേദഗ്രന്ഥം പഠിക്കാത്തവരെയും ജാഹിലുകളെയും കർആൻ ഉപമിച്ചത് കഴുതയോടാണ്.
💕തൗറാത്ത് സ്വീകരിക്കാൻ ചുമതല ഏൽപ്പിക്കപ്പെടുകയും, എന്നിട്ട് അത്ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ (യഹൂദരുടെ) ഉദാഹരണം ഗ്രന്ഥങ്ങൾ ചുമക്കുന്നകഴുതയുടേതുപോലെയാകുന്നു. അല്ലാഹു വിന്റെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ച് കളഞ്ഞജനങ്ങളുടെ ഉപമ എത്ര ചിത്ത. അക്രമിക ളായ ജനങ്ങളെ അല്ലാഹു സന്മാർഗത്തിലാക്കുകയില്ല.”(ജുമുഅ : 5)
വേദഗ്രന്ഥം കയ്യിലുണ്ടായിട്ട് അതിന്റെ ആശയം പഠിക്കാനും ചിന്തിക്കാനും സമയംകണ്ടെത്തിയില്ലെങ്കിൽ വിനാശമാണ് ആ സമൂഹത്തിന് മുമ്പാകെ വരാനുള്ളത്. മെഡിക്കൽസയൻസിന്റെ പുസ്തകങ്ങൾ ദിവസ ങ്ങൾ മുഴുവൻ പേറി നടന്നാലും കഴുതഡോക്ടറാകുമോ? വല്ലാത്തൊരു ഉപമയാണ് അല്ലാഹു വിവരിക്കുന്നത്.
പരിശുദ്ധ ഗ്രന്ഥത്തിന്റെ ഉള്ളടക്കം ജീവിതത്തിൽ പകർത്താതിരിക്കുന്ന എല്ലാ വിഭാഗംജനങ്ങൾക്കും ഈ ഉപമ ബാധക മാണ്. അതെ, അറിവുള്ളവനും അറിവില്ലാ ത്തവനുംസമമാകില്ല.
💕ഇമാം ഹസനുൽ ബസ്വരി പറഞ്ഞു: വിവരമില്ലാതെ പ്രവർത്തിക്കുന്നവൻ നന്മയേക്കാളുപരി തിന്മയാണുണ്ടാക്കുക. അത് കൊണ്ട് നിങ്ങൾ വിജ്ഞാനം നേടുക. ഒരുകൂട്ടമാളുകൾ ഇബാദത്തെടുത്ത്, വിജ്ഞാന മൊഴിവാക്കി അങ്ങിനെയവർ മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിന് നേരെ വാളുരി. വിജ്ഞാനമാർജ്ജിച്ചിരുന്നുവെങ്കിൽ തങ്ങളുടെചെയ്തികൾക്ക് അവർക്ക് തെളിവ് ലഭിക്കുമായിരുന്നില്ല”. (മിഫ്താഹു ദാരിസ്സആദഃഇബ്നുൽ കയ്യിം)
അറിവുകളുടെ നിറകുടങ്ങളായിരുന്നു. പ്രവാചകന്മാരും പൂർവ്വ സൂരികളും. വിശ്വസ്തതയുംആത്മാർത്ഥയും മുഖമുദ്രയാക്കിയ നബിമാരെ കുർആൻ പരിചയപ്പെടുത്തുന്നത് കാണുക:
നൂഹിന്റെ(അ) ജനത ദൈവ ദൂതന്മാരെ നിഷേധിച്ചു തള്ളി. അവരുടെ സഹോദരൻ നൂഹ്(അ) അവരോട് ഇപ്രകാരം പറഞ്ഞ സന്ദർഭം: നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ ?. തീർച്ചയായും ഞാൻ നിങ്ങൾക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാൽ നിങ്ങൾഅല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവീൻ. ഇതിന്റെ പേരിൽയാതൊരു പ്രതിഫലവും ഞാൻ നിങ്ങളോട് ചോദിക്കുന്നില്ല. എനി ക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കൽ മാത്രമാകുന്നു.” (ശുഅറാഅ് : 109, 110)
ഇതേ സൂറത്തിൽ തന്നെ ഹൂദ് (അ) ലൂത്ത്(അ), ശുഅയ്ബ്(അ), സ്വാലിഹ്(അ) എന്നീപ്രവാചകന്മാരുടെ ചരിത്രം വിശദീ കരിക്കുന്നിടത്ത് അവരെല്ലാം വിശ്വസ്തരായദൂതന്മാരാണെന്ന് പരിചയപ്പെടുത്തുന്നുണ്ട്. മുഹമ്മദ് നബി(സ്വ) അടക്കം വിവിധ നാടുകളിൽ വിവിധ കാലങ്ങളിൽ നിയുക്തരായ പ്രവാചകന്മാരെയെല്ലാം ഒരുമിപ്പിക്കുന്നഅടിസ്ഥാന സ്വഭാവമാണ് അമാനത്ത് അഥവാ വിശ്വസ്തത. ഇതാണ് അറിവുള്ളവരുംവിവേകികളും ദാഇകളും കൈമുതലാക്കേണ്ടത്.
ജാഹിലുകളിൽ നിന്ന് ആലിമുകളെ വേർത്തിരിക്കുന്ന മറ്റൊരു ഘടകമാണ് ഇഖ്ലാസ്. നിഷ്കളങ്കമായ പ്രവർത്തനം തനിക്കോ, കുടുംബത്തിനോ, മക്കൾക്കോ ഉപകാരമില്ലാത്തത്യാഗം വക്രതയില്ലാത്ത വരും ശുദ്ധ പ്രകൃതിക്കാരും ഈ നിസ്വാർത്ഥതയെഅംഗീകരിക്കാതിരിക്കില്ല. അതാണ് സ്വാലിഹ് (അ) ആശ്ചര്യത്തോടെ പറഞ്ഞത്:
“അനന്തരം സ്വാലിഹ് അവരിൽ നിന്ന്
പിന്തിരിഞ്ഞുപോയി . 💕അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, തീർച്ചയായും ഞാൻനിങ്ങൾക്ക് എന്റെ രക്ഷിതാവിന്റെ സന്ദേശം എത്തിച്ചു തരുകയും ആത്മാർത്ഥമായി ഞാൻനിങ്ങളോട് ഉപദേശിക്കുകയുമുണ്ടായി. പക്ഷേ, സദുപദേശികളെ നിങ്ങൾ ഇഷ്ട പ്പെടുന്നില്ല.”(അഅ്റാഫ് : 79)
ചുരുക്കത്തിൽ അറിവുണ്ടാകുമ്പോഴേ തൗഹീദിന്റെയും സൽസ്വഭാവത്തിന്റെയുംപൂർത്തീകരണ പ്രക്രിയ ഒരാളിൽ നടക്കുകയുള്ളൂ. നെഗറ്റീവുകളുമായി പ്രവാചകൻ (സ്വ) എണ്ണിയ ഒരു സ്വഭാവ ദൂഷ്യവും പണ്ഡിതനിലോ അറിവുള്ളവനിലോ വന്നു ചേരില്ല. സമകാലിക സമൂഹം പലപ്പോഴും ബോധപൂർവ്വവും അല്ലാതെയും ഏറ്റെടു ക്കുന്ന ഒരുതിന്മയാണ് തെറ്റിദ്ധാരണ. 🍇നബി (സ്വ) പറഞ്ഞു: “തെറ്റിദ്ധാരണകൾ നിങ്ങൾസൂക്ഷിക്കുക. കാരണം തെറ്റിദ്ധരിച്ചു കൊണ്ടുള്ള സംസാരം വലിയ കള്ളമാണ്. നിങ്ങൾ(മറ്റുള്ളവരുടെ) ന്യൂനതകൾ അ നേഷിച്ചു നടക്കരുത്. രഹസ്യം ചോർത്തരുത്. അപരനെഅവഗണിച്ചു മുന്നേറരുത്. അ വെക്കരുത്. വിദ്വേഷം പുലർത്തരുത്. നിങ്ങൾ പിണങ്ങരുത്. അല്ലാഹുവിന്റെ അടി മകളേ, നിങ്ങൾ പരസ്പരം സഹോദരന്മാ രാവുക.” (ബുഖാരി,മുസ്ലിം)
💕അറിവും ഫിത്നയും💕
ഫിത്ന വെളിപ്പെടുകയും അവസ്ഥകളിൽ മാറ്റം വരികയും ചെയ്താൽ വിവേകവുംസമചിത്തതയും കാത്തു സൂക്ഷിക്കാൻ അറിവുളളവർക്കേ കഴിയൂ.
🍇നബി (സ്വ) പറഞ്ഞു: “ഏതൊരു
കാര്യത്തിലും സൗമ്യത
അലങ്കാരമാണ്. അത് നീക്കം
ചെയ്യപ്പെട്ടാൽ ഏതും വികൃതമാണ്.
(മുസ്ലിം)
സൗമ്യത കാണിച്ചതിന്റെ പേരിൽ നാം ഒരിക്കലും ഖേദിക്കേണ്ടി വരില്ലെന്ന വസ്തുതയാണ്ഈ ഹദീഥ് ഉൾക്കൊള്ളുന്നത്.
ശിർക്ക്പരമല്ലാത്ത തെറ്റുകളോ അബദ്ധങ്ങളോ മനുഷ്യർക്ക് പറ്റുന്നത് നിമിത്തംഅല്ലാഹുവിന്റെ കാരുണ്യം അവർക്ക് നിഷേ ധിക്കപ്പെടുകയില്ല. അല്ലാഹു പറയുന്നു.
💕പിന്നീട് നമ്മുടെ ദാസൻമാരിൽ നിന്ന് നാം തെരെഞ്ഞെടുത്തവർക്ക് നാം വേദ ഗ്രന്ഥംഅവകാശപ്പെടുത്തികൊടുത്തു. അവ രുടെ കൂട്ടത്തിൽ സ്വന്തത്തോട് അന്യായംചെയ്തവരുണ്ട്. മദ്ധ്യ നിലപാടുകാരുണ്ട്. അല്ലാഹുവിന്റെ അനുമതിയോടെ നന്മകളിൽ മുൻകടന്നവരും അവരിലുണ്ട്. അതു തന്നെയാണ് മഹത്തായ അനുഗ്രഹം.” (ഫാത്വിർ : 32)
💕റബ്ബിന്റെ കാരുണ്യം വിശാലമാണ്.💕
ഒരു ക്രിസ്ത്യൻ മിഷനറി വിമർശി ക്കുന്നത് പോലെ ഇസ്ലാമിലെ അല്ലാഹു ക്രൂരനല്ല. വിശാലമായ കാരുണ്യത്തിന്റെയും കൃഫയുടെയും ഉടമയാണ്. അല്ലാഹുവിന്റെ റഹ്മത്ത്കൃത്യമായി തിരിച്ചറിഞ്ഞ പണ്ഡി തന്മാരായിരുന്നു പ്രവാചകന്റെ സഖാക്കൾ, അതിനാൽതന്നെ സത്യവിശ്വാസികളുടെ വീക്ഷണത്തിൽ തെറ്റ് പറ്റിയാൽ അവരാരും അബദ്ധംപിണഞ്ഞവരെ പിഴച്ചവരായി കണ്ടില്ല. വ്യഭിചാര കുറ്റത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയെനിങ്ങളൊരിക്കലും മോശമായി കാണരുതെന്ന് മുത്ത് നബി(സ്വ) പഠിപ്പിച്ചു. എന്തുകൊണ്ടാണിത് ? ഉത്തരം വ്യക്തമാ ണ്. ഇത്തരം പോയത്തക്കാരോട് അല്ലാഹുപൊറുക്കുകയും ചെയ്തേക്കാം.
തങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹം ലക്ഷ്യമാക്കികൊണ്ട് രാവിലെയും വൈകു ന്നേരവുംഅവനോട് പ്രാർത്ഥിച്ചുകൊണ്ടി രിക്കുന്നവരെ നീ ആട്ടിയകറ്റരുത്. അവരുടെ കണക്ക്നോക്കേണ്ട യാതൊരു ബാധ്യ തയും നിനക്കില്ല. നിന്റെ കണക്ക് നോക്കേണ്ട യാതൊരുബാധ്യതയും അവർക്കുമില്ല. എങ്കിലല്ലേ നീ അവരെ ആട്ടി യകറ്റേണ്ടിവരുന്നത് . അങ്ങനെചെയ്യുന്ന പക്ഷം നീ അക്രമികളിൽ പെട്ടവനായിരി ക്കും.” (അൻആം : 52)
അജ്ഞത വെടിഞ്ഞു ആത്മീയമായ അറിവ് വേണ്ടുവോളം കരസ്ഥമാക്കാനുംപ്രയോഗവൽക്കരിക്കാനും പരിശ്രമിക്കു മ്പോൾ മാത്രമെ ഒരു മനുഷ്യന് സമ്പൂർണവിശ്വാസിയാകാൻ കഴിയൂ.
💕നന്മയിൽ മുന്നേറുക💕
അത്യാഗ്രഹത്തോടെ നന്മകൾ ചെയ്യു വാനും ക്വദ്റിൽ ഉറച്ചു വിശ്വസിക്കാനും നാംതയ്യാറാകുമ്പോൾ ഇതരരുടെ കുറവുകൾ കണ്ടെത്തി കക്ഷിത്വം ഏറ്റു പിടിക്കാൻ ആർക്കുംസാധ്യമല്ല. ഒരു ഹദീഥ് കാണുക: “അബൂഹുറയ്റ (റ) പറഞ്ഞു: റസൂൽ (സ്വ) പറഞ്ഞു: ശക്തവാനായ വിശ്വാസി ഉത്തമനാണ്. അവൻ അല്ലാഹുവിങ്കൽ ബല ഹീനനായവിശ്വാസിയെക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടവനാണ്. എല്ലാവരിലും നന്മയു ണ്ട്. നീ നിനക്ക്ഉപകാരപ്പെടുന്ന കാര്യങ്ങ ളിൽ അത്യാഗ്രഹം കാണിക്കുക. നീ അല്ലാ ഹുവിനോട് സഹായംചോദിക്കുകയും ചെയ്യുക. നീ ബലഹീനനാകരുത്. നിനക്ക് വല്ല വിപത്തും ബാധിച്ചാൽ ഞാൻഅങ്ങനെ ചെയ്തിരുന്നെങ്കിൽ ഇങ്ങനെയും ഇങ്ങനെയും ആകുമായിരുന്നു എന്ന് പറയരുത്. എന്നാൽ നീ അല്ലാഹുവിന്റെ വിധി (ആണ് അത് അവൻ ഉദ്ദേശിച്ചത് അവൻ ചെയ്തു എന്ന്പറയണം. നിശ്ചയം "എങ്കിൽ എന്നത് പിശാചിന്റെ പ്രവർത്തനത്ത തുറക്കും.
Bismillah
Comments
Post a Comment