തിരുനബി( സ) യുടെ വിവാഹങ്ങൾ 💕💕💕💕💕💕💕💕💕
തിരുനബി( സ) യുടെ വിവാഹങ്ങൾ
💕💕💕💕💕💕💕💕💕
1️⃣ഖദിജ ബിൻത് ഖുവൈലിദ്( റ)
നബി (സ) തന്റെ ഇരുപത്തിയഞ്ചാം വയസ്സിലാണ് നാൽപത് വയസ്സ് പ്രായമെത്തിഖദീജയെ(റ)യെ വിവാഹം ചെയ്തത്. പ്രസ്തുത വിവാഹത്തിനുണ്ടായ പശ്ചാആലമിതായിരുന്നു. സമ്പന്നയും കുലീനയുമായ ഒരു പ്രമുഖ കച്ചവടക്കാരിയായിരുന്നുഅസദ് ഗോത്രത്തിലെ ഖുവൈലിദിന്റെ മകൾ ഖദീജ(റ).പുരുഷന്മാരെ ശമ്പളത്തിന്നിയമിക്കുകയും അവരെ കൂട്ടി മുള റബത്ത് (ഒരാളുടെ മൂലധനവും മറ്റൊരാളുടെഅധ്വാനവും ചേർന്നുകൊണ്ടുള്ള വ്യാപാരരീതി) നടത്തുകയുമാണ് അവർ ചെയ്തിരുന്നത്.
നബിയുടെ സത്യസന്ധതയെക്കുറി ച്ചും വിശ്വസ്തതയെക്കുറിച്ചും അവര കേൾക്കാനിടയായി. മറ്റാർക്കുമില്ലാത്തത്ര് സ്വഭാവമഹിമകളുള്ളത് കാരണം അൽ അമീൻ (വിശ്വസ്തൻ) എന്നാണ് ജനങ്ങൾ അദ്ദേഹത്തെ വിളിക്കുന്നതെന്നും അവർ മനസ്സിലാക്കി. ശ്യാമിലേക്ക്തന്റെ ചരക്കുകളുമായി കച്ചവടത്തിന് പുറപ്പെടാൻ നബിയെ(സ) അവർ ശമ്പളത്തിന്നിശ്ചയിച്ചു.
ഖദീജയുടെ(റ) അടിമ മൈസൂറത്തിന്റെ കൂടെ നബി (സ) യാത്ര പുറപ്പെട്ടു. അവരുടെവ്യാപാരം വളരെ ലാഭകരമായിരുന്നു. മൈസൂറത്തിന്റെ മനസ്സിൽ നബി(സ)യോട് ഇഷ്ടംതോന്നിച്ച് പല അത്ഭുത സംഭവങ്ങളും ഈ യാത്രക്കിടയിലുണ്ടായി. അവർ രണ്ടുപേരുംമക്കയിൽ മടങ്ങിയെത്തുക യും കച്ചവടത്തിൽ വമ്പിച്ച ലാഭം കിട്ടിയതായി കാണുകയുംചെയ്തപ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ് ഖദീജക്കുണ്ടായത്. നബി (സ) തിരുമേനിയിൽ പ്രിയം തോന്നിയ ഖദീജ വിവാഹന്വേഷണവുമായി ആളെ വിട്ടു. തുടർന്ന്നബി (സ) തന്റെ പിതൃവ്യരുടെ കൂടെ ഖദീജയുടെ പിതൃവ്യൻ അംറു ബ്നു അസദിന്റെഅടുക്കൽ ചെന്ന് അബുത്വാലിബ് മുഖേന അവരെ വിവാഹാലോചന നടത്തി. അംറുബ്നുഅസദ് ഖദീ ജയെ നബി(സ)ക്ക് വിവാഹം ചെയ്തുകൊടുതു. .
നബി(സ)യും ഖദീജ(റ) യും തമ്മിലുള്ള വിവാഹബന്ധം ഇരുപത്തിയഞ്ച് വർഷം നിലനിന്നു. വൈവാഹിക ജീവിതത്തിൽ സ്വരച്ചേർച്ചയില്ലായ്മയോ, എന്തെങ്കിലും തരത്തിലുള്ളപൊരുത്തക്കേടുകളോ ഉണ്ടായിരുന്നില്ല. ഖദീജ(റ) മരണപ്പെടുന്നത് വരെ നബി (സ) മറ്റൊരുവിവാഹാലോചന നടത്തിയിട്ടില്ല. നബി (സ) മിയുടെ ഏഴു മക്കളിൽ ഇബ്രാഹീം എന്ന മകൻഒഴിച്ച് ബാക്കിയുള്ളവരെല്ലാം ഈ ബന്ധത്തിൽ ജനിച്ചവരാണ്. നബി (സ) യുടെസന്താനപരപര നിലനിന്നതും അവരിൽ നിന്ന് തന്നെ യാണ്. നബി (സ) യുടെസന്തോഷ-സന്താപങ്ങളിലും, പ്രബോധന പ്രവർത്തനങ്ങളിലുമെല്ലാം ഖദീജ (റ) വഹിച്ച പങ്ക്നിസ്തലമാണ്. അവർ മരണപ്പെട്ട വർഷം ദുഃഖ വർഷം എന്നാണറിയപ്പെടുന്നത്.
പ്രവാചകൻ (സ) മരണപ്പെടുന്നത് വരെയും അവിടുത്തെ ജീവിതത്തിൽ ഖദീജയെ കുറിച്ചുള്ളഓർമകൾ പ്രക ടമായിരുന്നതായിക്കാണാം. ആയിശ (റ) പറയുന്നു: എനിക്ക് ഖദീജയോട്തോന്നിയ യത്ര വിഷമം നബിയുടെ മറ്റൊരു ഭാര്യമാരുടെ കാര്യത്തിലുമുണ്ടായിട്ടില്ല. ഞാൻഖദീജയെ കണ്ടിട്ടുപോലുമില്ല. പക്ഷെ തിരുമേനി അവരെക്കുറിച്ച് ധാരാളംപ്രസ്താവിച്ചുകൊണ്ടിരുന്നു. ചിലപ്പോൾ ആടിനെ അറുത്താൽ അതിൽ നിന്ന് ഖദീജയുടെതോഴിമാർക്ക് നബി (സ) കൊടുത്തയക്കുമായിരുന്നു. അങ്ങനെ ഞാൻ പറഞ്ഞേക്കും"ഇഹലോകത്ത് ഖദീജയില്ലാതെ വേറെ പെണ്ണില്ലെന്നു തോന്നുന്നു!' അപ്പോൾ നബി (സ) പറയും: "അതെ, അവർ അങ്ങിനെയായിരുന്നു, എനിക്ക് അവരിൽ നിന്നാണ്സന്താനങ്ങളുണ്ടായത്.' (ബുഖാരി, മുസ്ലിം).
നബി(സ)യിൽ പ്രതിജ്ഞ ചെയ്ത് ആദ്യമായി ഇസ്ലാം ആശ്ലേഷിച്ചതുംഖദീജയായിരുന്നുവെന്നാണ് പ്രമുഖ ചരിത്രകാരന്മാരുടെ അഭിപ്രായം.
ദിവ്യസന്ദേശത്തിന്റെ ആരംഭത്തിൽ നബി (സ) കുക്ക് എന്തെന്നില്ലാത്ത ഭയമുണ്ടായി. ആസന്ദർഭത്തിൽ പ്രവാചകനെ ഏറ്റവും നല്ല രൂപത്തൽ ആശ്വസിപ്പിക്കാനും സമാധാനിപ്പിക്കാനും ഖദീജ(റ)ക്ക് കഴിഞ്ഞു. ആ സംഭവം ആയിശ (റ) ഈ വിശദീകരിക്കുന്നത്കാണുക. ഉമ്മുൽ മുഅ്മിനീൻ ആയിശ (റ) വിൽ നിന്ന് നിവേദനം: അല്ലാ ഹുവിന്റെ റസൂൽ(സ) ക്ക് വഹ്യിന്റെ തുട ക്കം കുറിക്കപ്പെട്ടത് ഉറക്കത്തിലെ നല്ല സ്വപ്നങ്ങളായിരുന്നു. അവിടുന്ന് കാണുന്ന സ്വപ്നങ്ങളെല്ലാം പുലരി പോലെ (വ്യക്തമായി) സംഭവിക്കുമായിരുന്നു. പിന്നീട് അദ്ദേഹത്തിന് തനിച്ചിരിക്കൽ ഇഷ്ടകരമായി. ഹിറാ ഗുഹയിലായിരുന്നു അദ്ദേഹംതനിച്ചിരുന്നത്. അവിടെയിരുന്ന് വീട്ടുകാരുടെ അടുത്തേക്ക് വരാതെ കുറേ രാത്രികൾധ്യാനനിരതനാകും. ആ ദിവസങ്ങളിലേക്കുള്ള ഭക്ഷണം കൊണ്ടുപോകുമായിരുന്നു. പിന്നീട്ഖദീജ(റ)യുടെ അടു ത്തേക്ക് മടങ്ങിവന്ന് മുമ്പത്തെപ്പോലെ ഭക്ഷണവുമായി തിരിച്ചുപോകും. അവിടുന്ന് ഹിറാ ഗുഹയിലായിരിക്കേ സത്യം (ദിവ്യസന്ദേശം) വരുന്നത് വരെ ആ അവസ്ഥതുടർന്നു.
അങ്ങനെ അദ്ദേഹത്തിന്റെ അടുക്കൽ മലക്ക് ജിബ്രീൽ (അ) വന്നു. എന്നിട്ട് പറഞ്ഞു. വായിക്കൂ. അവിടുന്ന് പറഞ്ഞു: ഞാൻ വായിക്കാനറിയാവുന്നവനല്ല. നബി (സ) പറയുന്നു. തൽസമയം ആ മലക്ക് എന്നെ ശക്തമായി ആലിംഗനം ചെയ്തു: എനിക്ക്ഞെരുക്കമുണ്ടാക്കുന്ന വിധം. പിന്നെ എന്നെ പിടിവിട്ടിട്ട് പറഞ്ഞു: വായിക്കൂ നബി (സ) പറഞ്ഞു: ഞാൻ വായിക്കുവാൻ അറിയുന്നവനല്ല. അപ്പോൾ മൂന്നാം തവണയും ഏറെശക്തമായി ആലിംഗനം ചെയ്തു. പിന്നെ എന്നെ പിടി വിട്ട് പറഞ്ഞു: “സൃഷ്ടിച്ചവനായ നിന്റെരക്ഷി താവിന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ രക്തപിണ്ഡത്തിൽ നിന്ന്സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക. നിന്റെ രക്ഷിതാവ് പേന കൊണ്ട് പഠിപ്പിച്ചവനായഏറ്റവും വലിയ ഔദാര്യവാനാകുന്നു.
പിടക്കുന്ന മനസ്സോടെ ഈ വചനങ്ങ ളുമായി അവിടുന്ന് മടങ്ങി. ഖുവൈലിദിന്റെ പുത്രിഖദീജയുടെ സമീപത്ത് ചെന്നു. എന്നിട്ട് പറഞ്ഞു: നിങ്ങളെന്നെ പുതക്കു എന്നെ പുതക്കൂ. അപ്പോൾ അവർ അദ്ദേ ഹത്തെ പുതച്ചു. അങ്ങനെ അദ്ദേഹത്തി ന്റെ ഭയം വിട്ടുമാറി. സംഭവിച്ചതൊക്കെ ഖദീജയോട് പറഞ്ഞു. എനിക്കെന്തെങ്കിലും പറ്റിയോ എന്നു ഞാൻവല്ലാതെ ഭയന്നുപോയി. അപ്പോൾ ഖദീജ( റ) പറ ഞ്ഞു: ഇല്ല ഒരിക്കലുമില്ല. അല്ലാഹുവാണസത്യം അവനൊരിക്കലും താങ്കളെ കെവെടിയുകയില്ല. (കാരണം) താങ്കൾ
കുടുംബബന്ധം പുലർത്തുന്ന വിധം ആലംബഹീനരുടെ ഭാരം ചുമക്കുന്നവനുംഅഗതികൾക്ക് (അർഹതപ്പെട്ടത്) നേടി ക്കൊടുക്കുന്നവനും അതിഥികളെസൽക്കരിക്കുന്നവനും കാലവിപത്ത് ബാധിച്ചവനെ സഹായിക്കുന്നവനുമാകുന്നു.
പിന്നീട് ഖദീജ (റ) അദ്ദേഹത്തെ അവ രുടെ പിതൃവ്യപുത്രനായ അബ്ദുൽ ഉസ്സയുടെ പുത്രൻഅസദിന്റെ പുത്രൻ നൗഫലിന്റെ പുത്രൻ വറഖത്തിന്റെ അടുത്തേക്ക് കൊണ്ടുപോയി. അദ്ദേഹം ജാഹിലിയ്യാ കാലത്ത് ക്രൈസ്തവമതം സ്വീകരിച്ചവനാ യിരുന്നു. അബ്റാനി(ഹിബു) ഭാഷയിൽ ഗ്രന്ഥമെഴുതിയിരുന്നു. ഇഞ്ചീലിൽ നിന്ന് അല്ലാഹു ഉദ്ദേശിച്ച അളവിൽഅബ്റാനി ഭാഷയിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേ ഹത്തിന് പ്രായാധിക്യം വന്ന് കണ്ണിന്കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഖദീജ . അദ്ദേഹത്തോട് പറഞ്ഞു. പിത വ്യപുത്രാ താങ്കളുടെസഹോദരപുത്രൻ പറയുന്നത് കേൾക്കൂ. അപ്പോൾ വറഖത്ത് അദ്ദേഹത്തോട് ചോദിച്ചു: എന്റെ സഹോ ദരപുത്രാ താങ്കൾ കണ്ടെതെന്താണ്? അ പ്പോൾ റസൂൽ (സ) കണ്ടതെല്ലാംപറഞ്ഞു കൊടുത്തു.
അപ്പോൾ അദ്ദേഹത്തോട് വറഖത്ത് പറഞ്ഞു: അത് മൂസാ (അ) ജിന്റെ അടുത്തേക്ക് അല്ലാഹുഅയച്ച നാമൂസ് (ജിബ്രീൽ) ആകുന്നു. താങ്കൾ ദൈവദൂതനായി നിയോഗിക്കപ്പെടുന്നസന്ദർഭത്തിൽ ഞാനൊരു യുവാവായിരുന്നുവെങ്കിൽ താങ്കളുടെ ജനത താങ്കളെപുറത്താക്കുമ്പോൾ ഞാൻ ജീവിച്ചിരുന്നുവെങ്കിൽ... അപ്പോൾ റസൂൽ (സ) ചോദിച്ചു. അവരെന്നെ പുറത്താക്കുമോ? അദ്ദേഹം പറഞ്ഞു: അതെ താങ്കൾ കൊണ്ട് വന്നിട്ടുള്ളത്പോലുള്ളത് കൊണ്ടുവന്നവരെല്ലാം എതിർക്കപ്പെട്ടിട്ടുണ്ട്. ആ കാലത്ത് ഞാൻഉണ്ടാകുമെങ്കിൽ താങ്കൾക്ക് ശക്തമായ സഹായം ഞാൻ നൽകും. പിന്നീട് വറഖത്ത് അധികംജീവി ച്ചില്ല; വഹ്യ് നിലക്കുകയും ചെയ്തു. (ബു)
ഒരു ഇണ ചെയ്തു കൊടുക്കേണ്ട
ബാധ്യതകളെല്ലാം കൃത്യമായി നിർവഹിച്ച ഖദീജയെ നബിതിരുമേനി മരണം വരെസ്മരിച്ചതിൽ അത്ഭുതമില്ല. മാത്രമല്ല. ശിഅ്ബു അബീത്വലിബിൽ ഖുറൈശികൾനബി(സ)യെ ബഹിഷ്കരിച്ചപ്പോൾ ഖദീജ (റ) കൂടെയുണ്ടായിരുന്നു. ബഹിഷ്കരണംകഴിഞ്ഞ് ആറുമാസമായപ്പോൾ പ്രവാചക പിതൃവ്യൻ അബൂ ത്വാലിബ് മരണപ്പെട്ടുഅതിനുശേഷം മൂന്നു ദിവസം കഴിഞ്ഞു
ഖദിജ( റ) മരണപ്പെടുകയുണ്ടായി. ഹജുൻ എന്ന സ്ഥലത്ത് ഖദിജ( റ) യെ ഖബറടക്കി. ഹിജ്റയുടെ മൂന്ന് വർഷം മുമ്പായിരുന്നു ഈ ദുഃഖ സംഭവം നടന്നത്...
ഖദിജ( റ) ന്റെ വിയോഗശേഷം അമ്പത് വയസ്സ് തികഞ്ഞ നബി - മറ്റു വൈവാഹികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ കേവലം ദാമ്പത്യംആസ്വദിക്കാനായിരിക്കുകയില്ലെന്ന് തിരിച്ചറിയാൻ വലിയ ബുദ്ധിശക്തിയൊന്നുംആവശ്യമില്ല.....
🤲🤲🤲🤲🤲🤲🤲🤲🤲🤲
2️⃣സൗദ ബിൻതു സംഅ(റ)
സത്യമതം ഉൾക്കൊണ്ടതിന്റെ പേരിൽ മക്കയിലെ അവിശ്വാസികൾ സത്യവിശ്വാസികളെനിരന്തരമായി പീഡിപ്പിച്ചു. അങ്ങിനെ മുസ്ലിംകൾക്ക് അബിസീനിയയിലേക്ക് പലായനംചെയ്യാൻ നബി(സ) അനുമതി നൽകി. പാലായനം ചെയ്തവരുടെ കൂട്ടത്തിൽപ്പെട്ടഒരാളായിരുന്നു സകാ നുബ്നു അംറ് (റ) അദ്ദേഹം സ്വപത്നിയും പിതൃപുത്രിയുമായസൗദിയേയും കൂടെ കൊണ്ട് പോയിരുന്നു. ഏതാനും വർഷം അവിടെ താമസിച്ച ശേഷംസംസത്തു ബ്നു അബ്ദുൽ മുത്തലിബും ഉമറുബ്നു ഖത്താബും മതപരിവർത്തനം ചെയ്തതിനെത്തുടർന്ന് ഇസ്ലാമിന്ന് ശക്തി കൈവന്നിട്ടുണ്ടെന്ന് കേട്ട് പ്രതീക്ഷകളോടെ ആ കുടുംബംമക്കയിലേക്ക് തിരിച്ചെത്തി. എന്നാൽ അധികം താമസിയാതെ സകാൻ മരണപ്പെട്ടു. സൗദ ്വിധവയായി. സൗന്ദര്യവതിയല്ലാത്ത അവർ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട് നിരാലംബയായിമക്കയിൽ പാർത്തു.
ഖദീജ (റ) മരണപ്പെട്ട അവസരത്തിലാ യിരുന്നു ഈ സംഭവവും നടന്നത്. നബി (സ) സങ്കടത്തോടെ കഴിയുന്നതിൽ സ്വഹാബത്തിന് ഖേദം തോന്നി. അങ്ങിനെയിരിക്കെഉസ്മാനുബ്നു മള്ഊനിന്റെ ഭാര്യ ഖൗല ബിൻതു ഹകീം (റ) നബി (സ) യുടെഅരികിലെത്തി. സൗദ (റ) കയുടെ കാര്യം സൂചിപ്പിച്ചു. സ്വകുടുംബത്തിന്റെ എതിർപ്പുംപ്രതിഷേധവുമൊന്നും വകവെയ് ക്കാതെ തന്റെ മത സംരക്ഷണാർഥം നാടു വിട്ട്വിധവയായിത്തീർന്ന സൗദയെ സംര ക്ഷിക്കാൻ നബി (സ) തയ്യാറായി. നബി (സ) അവരെവിവാഹം ചെയ്തു.
പിന്നീട് നബി (സ) ആയിശ (r)യെ വി വാഹം ചെയ്തപ്പോൾ പ്രായധിക്യമുള്ള സൗദ (റ) തന്റെ ദിവസങ്ങൾ ആയിശ (റ) ക്ക് വിട്ട് കൊടുത്തുകൊണ്ട് മാതൃകയായി. ഹിജ്റഅമ്പത്തിനാലിൽ മരണപ്പെട്ട സൗദ(റ) യെ ബഖിഇലാണ് ഖബറടക്കിയത്. ...
🤲🤲🤲🤲🤲🤲🤲🤲🤲
3️⃣ആയിശാ ബിൻത് അബൂബക്കർ( റ)
ഹിജ്റയുടെ മുമ്പ് നബി (സ) അബൂബക്കാർ മകളായ ആയിശയെ(റ) വിവാഹം ചെയ്തു. എന്നാൽ തന്റെ ഭവനത്തിലേക്ക് കൊണ്ടുപോയത് ഹിജ്റക്ക് ശേഷം ആയിശക്ക് ഒമ്പത്വയസ്സുള്ളപ്പോഴായിരുന്നു. ഇസ്ലാമിക വിജ്ഞാനത്തിൽ അഗാധ പണ്ഡിതയായിരുന്നആയിശ (റ) നബി (സ) യിൽ നിന്ന് ധാരാളം ഹദീഥുകൾ റി പ്പോർട്ട് ചെയ്തിട്ടുണ്ട്. നബി (സ) ഒരിക്കൽ ആയിശ(റ)യോട് ഇപ്രകാരം പറയുകയുണ്ടായി. മൂന്നു ദിവസം നിന്നെ ഉറക് ത്തിൽഎനിക്ക് കാണിക്കപ്പെട്ടു. ഒരു പട്ടുവസ്ത്റ ത്തിൽ നിന്നെ എന്റെയടുക്കൽകൊണ്ടുവരികയുണ്ടായി. എന്നിട്ടു പറഞ്ഞു: “ഇത് നിങ്ങളുടെ ഭാര്യ യാണ് അപ്പോൾ ഞാൻമുഖത്ത് നിന്ന് വസ്ത്രം നീക്കി. അപ്പോഴത് നീ തന്നെ യാണ്. ഞാൻ പറഞ്ഞു: ഇത് അല്ലാഹുവിന്റെ പക്കൽ നിന്നുള്ള തീരുമാനമായങ്കിൽ) അത് സംഭവിക്കും. (മുസ്ലിം)
മതവിജ്ഞാനത്തിനു പുറമെ സാഹി ത്യം, കവിത, ചരിത്രം, വൈദ്യം, രാഷ്ട്ര യം തുടങ്ങിയവിഷയങ്ങളിലും ആയി തന്റെ കഴിവ് പ്രകടമാക്കിയിട്ടുണ്ട്. അബൂമുസൽ അരി( റ) പറയുന്നത്. കാണുക. “റസൂൽ (സ)യുടെ സ്വഹാബികളായ ഞങ്ങൾക്കു വല്ല വിഷയത്തിലുംസംശയം നേരിടുമ്പോൾ അതിനെപ്പറ്റി ആയിശയോടു ചോദിച്ചിട്ടു ഒരു സംഗ തിയിലുംശരിക്കു അറിവു കിട്ടാതിരുന്നട്ടില്ല. (തിർമുദി)
വിശുദ്ധ ഖുർആനിലെ പല വചനങ്ങ ളുടെയും അവതരണത്തിന് ആയിശ (റ) സാക്ഷിയായിട്ടുണ്ട്. അവരുടെ പുതപ്പി വെച്ച് നബി (സ) ക്ക് ദിവ്യസന്ദേശംഅവതരിക്കാറുണ്ടായിരുന്നു. അത്കൊണ്ട് തന്റെ കുർആൻ വ്യാഖ്യാനരംഗത്ത് മഹത്തായസംഭാവകളർപ്പിക്കാൻ ആ മഹതിക്കു ക ഴിഞ്ഞു. പ്രവാചകനിൽ നിന്നുള്ള ഹദീഥകൾജനങ്ങൾക്കെത്തിക്കുന്ന തിലു അവർ തന്റേതായ ധർമം നിർവഹിച്ചിട്ടുണ്ട്. അവരത്നിർവഹിച്ചില്ലെങ്കിൽ വലിയൊരു പങ്ക് നമുക്ക് നഷ്ടപ്പെട്ടു പോകമായിരുന്നു. പ്രത്യേകിച്ച്ഗാർഹിക വിഷ യങ്ങളും കുടുംബത്തോടുള്ള പ്രവചകചര്യയും കൃത്യമായി ആയിശ(റ)സമൂഹത്തെ പഠിപ്പിച്ചു. നബി (സ) കന്യ കയും ചെറുപ്രായക്കാരിയുമായ ആയിശ( റ) യെവിവാഹം ചെയ്തത് ഇസ്ലാമി
വിജ്ഞാന കൈമാറ്റത്തിന് വലിയ മുതൽക്കൂട്ടായി എന്ന കാര്യത്തിൽ സംശ യമില്ല....യാത്രപോവുമ്പോൾ നബിക്(സ) ക് ഭാര്യമാർക്കിടയിൽ നറുക്കിട്ട് ഊഴമനുസരിച്ച് എല്ലാവരെയും കൂടെകൊണ്ടുപോകുമായിരുന്നു. ആഇശ (റ) ക്ക് നബിയോടൊപ്പം യുദ്ധയാത്രകളിലും പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. അവരുടെ വിഷയത്തിൽ ഒന്നിലധികംതവണ ക്യുർആൻ അവതരിക്കുകയുണ്ടായി. ഒരു യുദ്ധ യാത്രകഴിഞ്ഞ് തിരിച്ചുവരുമ്പോൾഅവരുടെ നഷ്ടപ്പെട്ട മാല കണ്ടുപിടിക്കാൻ സമയം വൈകുകയും നമസ്കാരത്തിന് വുളൂഅ്ചെയ്യാൻ വെള്ളം ലഭിക്കാതിരിക്കുകയും നമസ്കാര സമയം കഴിയാറാവുകയുംചെയ്തപ്പോഴാണ് തയമ്മുമിന്റെ ആയത്ത് അവതരിച്ചത്. അപവാദപ്രചാരണത്തിന് 80 അടിഅടിക്കണമെന്ന അയത്തിറങ്ങിയത് അവരെയും സ്വഫ്വാനുബ്നു മുഅത്വിനെയുംബന്ധപ്പെടുത്തി പ്രചരിപ്പിക്കപ്പെട്ട അപവാദവി ഷയത്തിലാണ്. നബി(സ)യെയും ആഇശ (റ) എയെയും മുസ്ലിംകളെയും ഒരുപോലെ ഏറെ വിഷമിപ്പിച്ച സംഭവമായിരുന്നു അത്...
മുഹമ്മദ് നബി (സ) ആയിശ(റ)യുടെ മടിയിൽ തലചായ്ച്ചുകൊണ്ടായിരുന്നു ഈ ലോകത്ത്നിന്ന് വിടപറഞ്ഞത്. അതിന് ശേഷം ആയിശ( റ) വർഷങ്ങളോളം ജീവി ച്ചു.
ഹിജ്റ 58 റമളാനിൽ ആഇശ ക മരണപ്പെട്ടു. അപ്പോൾ അവർക്ക് 66 വയസ്സായി രുന്നു. സന്താനഭാഗ്യമില്ലാതിരുന്ന അവർ സഹോദരി അസ്മാഇന്റെ മകൻ അബുല്ലാഹിബ്നുസുബൈറിനെ സ്വന്തം മകനെപ്പോലെ ലാളിച്ചുവളർത്തിയിരുന്നു. നബി(സ)ന്റെസമ്മതത്തോടെ ഉമ്മുഅബ്ദില്ലാഹ് എന്ന പേര് അവർ സ്വയം സ്വീകരിച്ചിരുന്നു. നബിപത്നിമാരോടൊപ്പം ബക്വീഇൽ മറമാടാൻ അബ്ദുല്ലയോട് അവർ വസ്വിയത്ത് ചെയ്തത്പ്രകാരം അവരെ അവിടെ മറമാടി.....
🤲🤲🤲🤲🤲🤲🤲🤲🤲
4️⃣ഹഫ്‌സ്വ ബിൻത് ഉമർ( റ)
ഖുനൈസുബ്നു ഹുദാഫ( റ) . ആയി രുന്നു ഉമർ (റ) വിന്റെ മകളായ ഹഫ്സ (റ) യുടെആദ്യ ഭർത്താവ്. അബിസീനിയയിലേക്കും മദീനയിലേക്കും ഹിജ്റ പോയ അദ്ദേഹംഇസ്ലാമിന്റെ കർമഭടനും ആവേശവുമായിരുന്നു. ബനൂ സഹ് മ ഗോത്രത്തിൽപ്പെട്ട അദ്ദേഹംഉഹ്ദ് യുദ്ധത്തിലേറ്റ പരിക്കുമൂലം മദീനയിൽ വെച്ച് മരണപ്പെട്ടു. വിധവയായിത്തീർന്നമകളെക്കു റിച്ച് ഉമർ( റ) ഏറെ ദുഃഖിതനായി. ഹഫ്സ യുടെ കാര്യത്തിൽ ഉമർ( റ) ഉസ്മാൻ(റ) നേയും അബൂബക്കർ (റ) യും സമീപിച്ചെ ി ങ്കിലും താൽപര്യം പ്രകടിപ്പിച്ചില്ല. പിന്നീട്നബി (സ) ഹഫ്സ്നെ വിവാഹം ചെയ് തു. ഇസ്ലാമിന് വേണ്ടി ആത്മാർപ്പണം ഇത് ചെയ്തഖുനൈസ്വിനോടുള്ള കടപ്പാട് നിർവഹിക്കപ്പെടുകയും ഹഫ് സ്വ(റ) വൈധവ്യത്തിൽ നിന്ന്മോചിക്കപ്പെടുകയും ചെയ്തു. കുർആനിന്റെ കയ്യെഴു ത്തുപ്രതി സൂക്ഷിക്കാൻ ഭാഗ്യം ലഭിച്ചമഹതി തിയായിരുന്നു ഹഫ്സ( റ) ഹിജ്റ 45ൽ മരണപ്പെട്ടു. ബഖീഇലായിരുന്നുഖബറടക്കിയത്.....
🤲🤲🤲🤲🤲🤲🤲🤲🤲🤲
5️⃣ഉമ്മുസൽമ( റ)
ഖുറൈശ് (മഖ്ദൂം) ഗോത്രക്കാരി യായ ഉമ്മുസലമയുടെ ആദ്യഭർത്താവ് അബൂസലമ എന്നപേരിലറിയപ്പെട്ട അബ “ദുല്ലാഹിബ്നു അബ്ദിൽ അസദ് ബ ഹിലാൽ ആയിരുന്നു. അബിസീനിയായി ലേക്കും മദീനയിലേക്കും ഹിജ്റ പോയ അദ്ദേഹം നബിയോടൊപ്പം പലയുദ്ധ ങ്ങളിലും പങ്കെടുത്തിട്ടുണ്ട്. നാല് മക്ക ളെയും ഉമ്മുസലമയേയും വിട്ട് കൊണ്ട്അബൂസലമ യാത്രയായി. ശേഷം കുടും ബത്തിന്റെ അവസ്ഥ പരിതാപകരമായിരുന്നു. നബി(സ) ആ കുടുംബത്തെ സംരക്ഷി ക്കാനുദ്ദേശിച്ചു. വിവാഹന്വേഷണസമയത്ത് ആ മഹതിപറഞ്ഞു: “ഞാനൊരു വൃദ്ധ ! കുറേ അനാഥകളുടെ മാതാവും, അതോടൊപ്പം ഞാനൊരുപരുഷസ്വഭാവകാരിയുമാണ്. തിരുദൂതർ അതൊന്നും പ്രശ്നമല്ലെന്ന മറുപടി പറഞ്ഞയച്ചു. അങ്ങനെ ഉമ്മുസല(റ) നബി(സ) യുടെ ഇണയായി....
പല ഹദീഥുകളും ഉദ്ധരിച്ച് ഉമ്മസല നബിയോടൊപ്പമായിരിക്കുമ്പോൾ ജിബ്രിൽ (അ) വന്നതായി ഇമാം മുസ്ലിം തന്റെ സ്വഹീഹിൽ രേഖപ്പെടുത്തുന്നുണ്ട്. ഹുദൈബിയാസന്ധിയിലടക്കം പല സന്ദരഭങ്ങളിലും ഉമ്മുസലമ . നബി (സ)ക്ക് താങ്ങും തണലുമായിവർത്തിച്ചിട്ടുണ്ട്. നബി (സ) യുടെ ഭാര്യമാരിൽ നിന്ന് ഏറ്റവും അവസാനം മരണമടഞ്ഞത്ഉമ്മുസലമ ആയിരുന്നു....
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
6️⃣സൈനബ് ബിൻത് ജഹ്‌ഷ്( റ)
വിശുദ്ധ കുർആനിന്റെ മുപ്പത്തിമൂന്നാം
അധ്യായം സൂറത്തു അഹ്സാബിൽ നബി (സ) യുടെയും സൈനബ് (റ) വിന്റെയും വിവാഹസന്ദർഭത്തെക്കുറിച്ചും, അതിലട ങ്ങിയ ഉദ്ദേശങ്ങളെക്കുറിച്ചുമുള്ള പരാമർശങ്ങൾ കാണാൻസാധിക്കും. ഖുറൈശി ഗോത്രക്കാരിയും നബി (സ) യുടെ പിതൃസ് ഹോദരിയുടെപുത്രിയുമായിരുന്ന സൈനബിനെ ആദ്യം തിരുനബിയുടെ പോറ്റുമകനും, അടിമത്തത്തിൽനിന്ന് അവിടുന്ന് മോചിപ്പിച്ചവനുമായ സൈദ്ബ് നു ഹാരിഥ് (റ) - വിവാഹം ചെയ്തു. വിവാഹാലോചന നടന്നപ്പോൾ തന്നെ സൈനബ്( റ) വും കുടുംബവും അതിൽ അത്പ്തിപ്രകടിപ്പിച്ചുവെങ്കിലും പിന്നീട് സമ്മതം മൂളി....
തഫ്സീറു ഇബ്നു കഥീറിൽ ഈ സംഭവം വിവരിക്കുന്നത് കാണുക. ഇബ് നു അബ്ബാസ് (റ) വിൽ നിന്ന് സൈദ്ബ്നു ഹാരിഥയുടെ വിവാഹാലോചനയുമായി നബി (സ) സൈനബ്ബിൻതു ജഹ്ഷിനെ സമീപിച്ചു. വിവാഹകാര്യം സംസാരിച്ച പ്പോൾ ഞാൻ അദ്ദേഹത്തെവിവാഹം കഴിക്കില്ല എന്ന് പറഞ്ഞു. വീണ്ടും നബി (സ) പറഞ്ഞു: നീ അവരെ സ്വീകരിച്ചേതീരൂ. അവർ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ അവരിരുവരും സംസാരിക്കുന്നതിനിടയിൽദിവ്യസന്ദേശം അവതരിച്ചു. 🤲“അല്ലാഹുവും അവന്റെ ദൂതനും ഒരു സംഗതി തീരുമാനിച്ചുകഴിഞ്ഞാൽ പിന്നെ അക്കാര്യത്തിൽ സ്വന്തമായി ഒരു തീരുമാനമെടുക്കാൻ ഒരു വിശ്വാസിക്കുംവിശ്വാസിനിക്കും അവകാശമില്ല. ആർ അല്ലാഹുവിനെയും അവന്റെ റസൂലിനെയുംധിക്കരിക്കുന്നുവോ അവർ സ്പഷ്ടമായ ദുർമാർഗത്തിൽ അകപ്പെട്ടു പോയി.' (അഹ്സാബ്: 36), 🤲അപ്പോൾ സൈനബ് (റ) ചോദിച്ചു. അദ്ദേഹത്തെ അല്ലാഹുവിന്റെ ദൂതർ ഭർത്താവായിതൃപ്തിപ്പെട്ടിട്ടുണ്ടോ? അതെ. നബി( സ) പറഞ്ഞു. സൈനബ്( റ) പ്രതിവചിച്ചു. “എങ്കിൽഞാന് അല്ലാഹുവിന്റെ ദൂതനെ ധിക്കരിക്കുകയില്ല. ഞാന് അദ്ദേഹത്തെ ഭർത്താവായി സ്ഥകരിച്ചിരിക്കുന്നു. അങ്ങിനെ അവർ തമ്മിലുള്ള വിവാഹം നടന്നു.
കുലമഹിമക്ക് ഇസ്ലാം യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്ന തത്ത്വം റസൂൽ (സ)യുടെസ്വന്തക്കാർ മുഖേന തന്നെ തെളിയിക്കുകയെന്ന രഹസ്യം ആ വിവാഹത്തിലടങ്ങിയിരുന്നു. പിന്നീട് സൈദ് വും സൈനബ് വുമായി സ്വഭാവത്തിൽ പൊരുത്തപ്പെടാതെ വന്നപ്പോൾസൈനബ്( റ) അവരെ വിവാഹമോചനം ചെയ് തു. പോറ്റുമക്കളെ എല്ലാ നിലക്കും യഥാർ ഥമക്കളെപ്പോലെ ഗണിച്ചിരുന്ന സമ്പ്രദായം കുർആൻ നിറുത്തൽ ചെയ്തതോടെ അതിന്പ്രവർത്തന രൂപേണ മാതൃക കാട്ടാനായി എന്നവണ്ണം (അല്ലാഹുവിന്റെ കൽപനപ്രകാരം) നബി (സ) പിന്നീട് സൈനബ് (റ) നെ വിവാഹം കഴിച്ചു.
സൈനബ് (റ( . അങ്ങേയറ്റം ധർമിഷ്ട യായിരുന്നു. നബി (സ) അവരെക്കുറിച്ച് പറഞ്ഞത്ആയിശ( റ) . ഉദ്ധരിക്കുന്നത്. കാ ണാം: നബി (സ) പറഞ്ഞു: നിങ്ങളിൽ വെച്ച് ഏറ്റവും നീണ്ട്കയ്യുള്ളവളാണ് ഏറ്റവും വേഗത്തിൽ എന്നോട് ചേരുക. അവർ പറയുന്നു. (ആയിശ . അപ്പോൾ ആ മഹതികൾ അവരുടെ കയ്യിന്റെ നീളം പരിശോധിക്കാൻ തുടങ്ങി. ഞങ്ങളിൽവെച്ചേറ്റവും നീണ്ട കയ്യുള്ളത് സൈനബ് (റ) ആയിരു ന്നു. കാരണം അവർ കൈകൊണ്ട്ജോലി എടുത്ത് ധർമം ചെയ്തിരുന്നു. (നീണ്ട കയ്യ് കൊണ്ട് ഉദ്ദേശിച്ചത് ധർമം ചെയ്യുന്നകൈകളാണ്) (മുസ്ലിം).
നബി (സ) യുടെ വിയോഗശേഷം തന്റെ അൻപത്തി മൂന്നാം വയസ്സിൽ സൈനബ് (റ) മരണപ്പെട്ടു. നബി(സ)യുടെ ഭാര്യമാരുടെ കൂട്ടത്തിൽ ആദ്യം മരണപ്പെട്ടത് ഈമഹതിയായിരുന്നു.....
🤲🤲🤲🤲🤲🤲🤲🤲🤲
7️⃣ജുബൈരിയ ബിൻത് ഹാരിസ്( റ)
ബനൂ മുസ്തലഖ് ഗോത്രത്തലവൻ ഹാരിസിന്റെ മകളായിരുന്നു ജുബൈരിയ, അവരുമായുള്ള ഒരു യുദ്ധത്തിൽ ജുബൈരിയയെ ബന്ദിയായി പിടിക്കപ്പെട്ടു. അവർതാബിത്തുബ്നു ഖൈസിന്റെ ഓഹരിയിലാണ് ഉൾപ്പെട്ടിരുന്നത്. ഏഴു ഊഖിയ സ്വർണംപ്രതിഫലം നിശ്ചയിച്ചുകൊണ്ട് ദാബിത് അവരെ വിട്ടയക്കാൻ തീരുമാനിച്ചു …
പ്രസ്തുത മോചനമൂല്യം കൊടുക്കാൻ തന്നെ സഹായിക്കണമെന്ന് ജുവൈരിയനബി(സ)യോട് അഭ്യർഥിച്ചു. നബി (സ) അവരെ സഹായിക്കുകയും പിന്നീട്വിവാഹംചെയ്യുകയും ചെയ്തു.
ഈ വിവാഹത്തോട് കൂടി ബന്ധുക്ക് ളായിത്തീർന്ന മുസ്തലഫ് ഗോത്രക്കാരിൽ നിന്ന്യുദ്ധത്തിൽ ബന്ധത്തിലാക്കപ്പെടുംകയും പടയാളികൾക്കിടയിൽ വിഹിതം ചെയ്യപ്പെടുകയുംചെയ്ത എല്ലാവരേയും സ്വതന്ത്രമാക്കി വിട്ടു. നബി( സ) യുടെ കുടുംബബന്ധമുള്ളവരെഅധീനത്തിൽ വെക്കാൻ അവർ ഇഷ്ടപ്പെട്ടില്ല. പിന്നീട് മുസ്തലിഫ് ഗോത്രം ഇസ്ലാംസ്വീകരിക്കുകയും ചെയ്തു. ആരാധനാനിമയയിരുന്നു ജുബൈരിയ( റ) മുവിആവിയ്യ( റ) ന്റെ ഭരണകാലത്ത് മദിനയിൽ വെച്ച് മരണ പ്പെട്ടു.....
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
8️⃣ഉമ്മു ഹബീബ(റ)
ഇസ്ലാമിനെതിരെയുള്ള അക്രമങ്ങ ളിൽ മക്കാ മുശ്രിക്കുകളുടെ സൈന്യ ത്തിന്റെ ചുക്കാൻപിടിക്കുകയും പിന്നീട് മക്കാ വിജയവേളയിൽ മുസ്ലിമായിത്തീരുകയും ചെയ്ത അബുസുഫ്യാൻ ന്റെ മകളാണ് ഉമ്മു ഹബീബ (റ) അവർ നേര ത്തെ തന്നെ ഇസ്ലാംസ്വീകരിക്കുകയും ആദ്യ ഭർത്താവായ ഉബൈദുള്ള ഇബ്നു ജഹ്ശിയുടെ കൂടെ അബ്സീനിയയി ലേക്ക് പലായനം ചെയ്യുകയും ചെയ്തു. അവിടെ വെച്ച് ഉബൈദുള്ളക്രിസ്ത്യാനിയായി. എന്നാൽ ഏറെ പ്രയാസങ്ങൾ അനുഭവപ്പെട്ടിട്ടും ഉമ്മു ഹബീബ (റ) സത്യദീനിൽ അടിയുറച്ചു നിന്നു. അവർക്ക് ഹബീബ എന്ന ഒരു കുട്ടിയുണ്ടായിരുന്നു. ആകുട്ടിയോട് ചേർത്താണ് ഉമ്മുഹബീബ (ഹബീബയുടെ മാതാവ്) എന്ന് വിളിക്കുന്നത്. റംലഎന്നായിരുന്നു അവരുടെ യഥാർഥ പേര്.
ആ നിരാലംബയായ സ്ത്രീയെ ഏറ്റെ ടുക്കാൻ നബി( സ) തീരുമാനിച്ചു. നബി (സ) അവരെവിവാഹം ചെയ്തു. മുസ്ലിമായ നജ്ജാശി രാജാവായിരുന്നു അബ്സീനി യയിൽ വെച്ച് നബി(സ) മക്ക് വേണ്ടി വിവാഹം നടത്തിയത്. നബി( സ) യിൽ നിന്ന് പല ഹദീഥുകളും ഉമ്മുഹബീബ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മദീനയിൽ വെച്ച് ഹിജ്റ 44ൽ അവർ മരണപ്പെട്ടു.
9️⃣സ്വഫിയ്യ ബിൻ ഹുയയ്യ് (റ)
ഖൈബറിലെ ജൂത നേതാവായ ഹുയയ്യ് അഖബിന്റെ പുത്രിയാണ് സ്വഹിയ്യ, ആദ്യംസല്ലാമുബ്നു മുശ്കിമുംഅയാൾ വിവാഹമോചനം ചെയ്ത ശേഷം കിനാനത്ബ്നുറബിഉുൗവിവാഹഠ ചെയ്തു. .കിനാന ഖൈബർ യുദ്ധ ത്തിൽ കൊല്ലപ്പെടുകയും സ്വഫിയ്യബന്ധനസ്ഥയാക്കപ്പെടുകയുമുണ്ടായി. ഒരു ഗോത്രനേതാവിന്റെ മകളായി വളർന്നുവന്ന്വിധവയായിത്തീർന്ന സ്വഫിയ്യ അടിമജീവിതം എത്ര പ്രയാസകരമായിരിക്കുമെന്ന്പറയേണ്ടതില്ല. നബി( സ) അവരെ അടിമത്തത്തിൽ നിന്ന് മോചിപ്പി ക്കുകയും പ്രസ്തുതമോചനം മഹ്റായി നിശ്ചയിച്ചുകൊണ്ട് അവരെ വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട്ഇവരുടെ ഗോത്രമായ നളീര് ഗോത്രം ഇസ്ലാം സ്വീക രിക്കുകയുണ്ടായി. ഹിജ്റ വർഷം 50ൽതന്റെ 62-ാം വയസ്സിൽ സ്വഫിയ്യ (റ) മദീനയിൽ വെച്ചാണ് മരണപ്പെട്ടത്. ..
🤲🤲🤲🤲🤲🤲🤲🤲🤲
9️⃣മൈമൂന ബിൻത് ഹാരിസ്(റ)
വിധവയായ മൈമുന (റ) യെ നബി (സ) ഹിജ്റ 2-ാം വർഷത്തിലാണ് വിവാഹം കഴി ച്ചത്. നബി (സ) അവസാനം വിവാഹം കഴിച്ച ബർറ എന്ന മൈമുന( റ) ക്ക് അന്ന് അൻ പതോളംവയസ്സ് പ്രായമുണ്ടായിരുന്നു. ഇവരെ ആദ്യം വിവാഹം കഴിച്ചത് സക്കീഫ് ഗോത്രക്കാരനായമസ് ഹൂദ് ബ്നു അംറായിരുന്നു. അയാൾ വിവാഹ മോചനം ചെയ്ത ശേഷം അബൂറഹ്‌മിബ്നു അബ്ദുൽ ഹുസാ വിവാഹം ചെയ് തു. അവരുടെ മരണശേഷമാണ് നബി( സ) അവരെ സ്വീകരിച്ചത്. നബി (സ) യിൽ നിന്ന് പല ഹദീഥുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളമൈമൂന( റ) തന്റെ എൺപതാം വയസ്സിൽ ഹിജ്റ 61ലാണ് മരണപ്പെട്ടത്. മക്കക്കടു ത്തുള്ളസറഫ് എന്ന സ്ഥലത്താണ് ഇവരെ ഖബറടക്കിയിട്ടുള്ളത്....
സാധുക്കളുടെ ഉമ്മ എന്നറിയപ്പെടുന്ന സൈനബ, (റ) ഖൈല(റ) യും നബി( സ) ജീവിച്ചിരിക്കുമ്പോൾ മരണപ്പെട്ട മറ്റു രണ്ട് ഭാര്യമാരാണ്.
നബി( സ) മരണപ്പെടുമ്പോൾ അവിടു ത്തേക്ക് 9 ഭാര്യമാരാണുണ്ടായിരുന്നത്. മുമ്പ്സൂചിപ്പിച്ച പോലെ ഇസ്ലാമിന്റെ മുമ്പും അതിന്റെ പ്രാരംഭഘട്ടത്തിലും ഒരാൾക്ക് ഇത്രഭാര്യമാരേ പാടുള്ളൂ എന്ന നിബന്ധന ഉണ്ടായിരുന്നില്ല. പിന്നീടാണ് ഈ വിഷയകമായവചനങ്ങളവതരിച്ചത്. കുർആനിലെ മുപ്പത്തിമൂന്നാം അധ്യായം 52,53 വചനങ്ങളുടെഅവതരണത്തോടെ നബി (സ) ക്ക് നിലവിലുള്ള ഭാര്യമാർക്ക് പുറമെ പുതുതായി വിവാഹംചെയ്യുന്നതും അവരെ വിട്ട് വേറെ ഭാര്യമാരെ സ്വീകരിക്കുന്നതും നബി (സ) ക്ക് ശേഷംഅവിടുത്തെ ഭാര്യമാരെ മറ്റൊരാൾ വിവാഹം ചെയ്യുന്നതും അല്ലാഹു വിലക്കുകയു ണ്ടായി...
മേൽ വിവരിച്ച പ്രവാചകന്റെ വിവാഹ സന്ദർഭങ്ങൾ കൃത്യമായി മനസ്സിലാക്കുന്ന ഒരാൾക്കുംഅതിലൊരു അനീതിയോ അതിര് കവിയലോ കാണാൻ കഴിയില്ല. മറിച്ച് പ്രവാചകന്റെമഹാമനസ്കതയാണ് ദർശിക്കുവാൻ സാധിക്കുക.
അവലംബം:
1. വിശുദ്ധ ഖുർആൻ
2. സ്വഹീഹുൽ ബുഖാരി
3. സ്വഹീഹുൽ മുസ്ലിം
4. തിർമുദി
5. തഫ്സീറു ഇബ്നുകഥീർ
6. കുർആൻ വിവരണം-അമാനി മൗലവി
7.നൂറുൽ യഖീൻ
BISMILLAH
Comments
Post a Comment