114 അന്നാസ് : 

ആമുഖം 


അവതരണം:മക്കയില്‍

അവതരണ ക്രമം:21

സൂക്തങ്ങള്‍:6

ഖണ്ഡികകള്‍:1


നാമങ്ങള്‍


ഖുര്‍ആനിലെ  അന്തിമ സൂറകള്‍ രണ്ടും വേറെവേറെ സൂറകള്‍തന്നെയാണ്മുസ്ഹഫില്‍ വെവ്വേറെ പേരുകളിലാണവ രേഖപ്പെടുത്തുന്നതുംഎങ്കിലും അവ തമ്മില്‍അഗാധമായ ബന്ധമുണ്ട്രണ്ടും പൊതുവായ ഒരു പേരില്‍ വിളിക്കപ്പെടാന്‍ മാത്രം പരസ്പരബന്ധമുള്ളതാണതിലെ ഉള്ളടക്കങ്ങള്‍مُعَوّذَتَيْن  (അഭയാര്‍ഥനാ സൂറകള്‍എന്ന്ഇവക്കൊരു പൊതുനാമവുമുണ്ട്ഇമാം ബൈഹഖി 'ദലാഇലുന്നുബുവ്വതി'ല്‍ എഴുതുന്നു: ''ഇവയുടെ അവതരണവും ഒരുമിച്ചുതന്നെയായിരുന്നുഅക്കാരണത്താല്‍ രണ്ടിന്റെയുംപൊതുനാമം മുഅവ്വിദതൈന്‍ എന്നാകുന്നു.'' രണ്ടു സൂറകളുമായി ബന്ധപ്പെട്ടചര്‍ച്ചാവിഷയങ്ങള്‍ ഒന്നുതന്നെയായതുകൊണ്ട് നാം രണ്ടിനുംകൂടി ഒരുആമുഖമെഴുതിയിരിക്കുകയാണ്അനന്തരം അവയുടെ തര്‍ജമയും തഫ്‌സീറുംവെവ്വേറെത്തന്നെ എഴുതിയിരിക്കുന്നു.


അവതരണകാലം


        സൂറകള്‍ മക്കയില്‍ അവതരിച്ചതാണെന്ന് ഹസന്‍ ബസ്വരിയും ജാബിറുബ്‌നുസൈദും ഇക്‌രിമയും അത്വാഉം പ്രസ്താവിച്ചിരിക്കുന്നുഅബ്ദുല്ലാഹിബ്‌നുഅബ്ബാസില്‍നിന്ന് അങ്ങനെയൊരു നിവേദനമുണ്ട്പക്ഷേഅദ്ദേഹത്തില്‍നിന്നുള്ള മറ്റൊരുനിവേദനം ഇവ മദനിയാണെന്നത്രെഇതേ അഭിപ്രായമാണ് അബ്ദുല്ലാഹിബ്‌നുസുബൈറിനും ഖതാദക്കുമുള്ളത് രണ്ടാമത്തെ അഭിപ്രായത്തിനാധാരമായനിവേദനങ്ങളിലൊന്ന് മുസ്‌ലിമുംതിര്‍മിദിയും നസാഇയും മുസ്‌നദ് അഹ്മദും ഉഖ്ബതുബ്‌നു ആമിറില്‍നിന്ന് ഉദ്ധരിച്ചിട്ടുള്ള  നിവേദനമാകുന്നു: 'ഒരു ദിവസം റസൂല്‍തിരുമേനി എന്നോട് പറഞ്ഞു:


       أَلَمْ تَرَ آيَاتٍ أُنْزِلَتِ اللَّيْلَةَ لَمْ يَرَ مِثْلَهُنَّ، أَعُوذُ بِرَبِّ الْفَلَق وَ أَعُوذُ بِرَبِّ النَّاس

 (നിങ്ങളറിഞ്ഞില്ലേഇന്നു രാത്രി എനിക്കു ചില സൂക്തങ്ങളവതരിച്ചിരിക്കുന്നുനിസ്തുലസൂക്തങ്ങള്‍

أَعُوذُ بِرَبِّ الْفَلَق   ഉം أَعُوذُ بِرَبِّ النَّاس 

ഉം ആണവ.' ഉഖ്ബതുബ്‌നു ആമിര്‍ ഹിജ്‌റക്കുശേഷം മദീനയില്‍വെച്ച് വിശ്വാസംകൈക്കൊണ്ട സ്വഹാബിയാണ് എന്നതുകൊണ്ടാകുന്നു  ഹദീസ് പ്രകൃത സൂറകള്‍മദീനയിലവതരിച്ചതാണെന്നതിനുള്ള തെളിവായിത്തീരുന്നത്താന്‍ മദീനയില്‍വെച്ചാണ്ഇസ്‌ലാം സ്വീകരിച്ചതെന്ന് അദ്ദേഹംതന്നെ പ്രസ്താവിച്ചതായി അബൂദാവൂദുംനസാഇയുംഉദ്ധരിച്ചിട്ടുണ്ട് അഭിപ്രായത്തെ ബലപ്പെടുത്തുന്ന മറ്റൊന്ന് ഇബ്‌നുസഅ്ദ്മുഹ്‌യുസ്സുന്ന ബഗവിഇമാം നസഫിഇമാം ബൈഹഖിഹാഫിള് ഇബ്‌നു ഹജര്‍ഹാഫിള്ബദ്‌റുദ്ദീന്‍ ഐനിഅബ്ദുബ്‌നു ഹുമൈദ്തുടങ്ങിയവര്‍ ഉദ്ധരിച്ച  നിവേദനമാകുന്നുമദീനയില്‍ ജൂതന്മാര്‍ നബി()യുടെ നേരെ ആഭിചാരപ്രയോഗം നടത്തിയ കാലത്താണ് സൂറകള്‍ അവതരിച്ചത് സംഭവം ഹിഏഴാം ആണ്ടിലായിരുന്നുവെന്ന് വാഖിദിയെഅവലംബിച്ച് ഇബ്‌നുസഅ്ദ് പ്രസ്താവിച്ചിരിക്കുന്നുഇതിനെ ആസ്പദമാക്കിസുഫ്‌യാനുബ്‌നു ഉയൈനയും  സൂറകള്‍ മദീനയിലവതരിച്ചതാണെന്ന്അഭിപ്രായപ്പെട്ടിരിക്കുന്നു.


       പക്ഷേനാം സൂറ ഇഖ്‌ലാസ്വിന്റെ മുഖവുരയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെഒരുസൂറയോ സൂക്തമോ ഇന്ന സംഭവത്തില്‍ അവതരിച്ചതാണെന്നു പറഞ്ഞാല്‍അനിവാര്യമായും അത് ആദ്യമായി അവതരിച്ചത്  സന്ദര്‍ഭത്തില്‍ത്തന്നെയാണ് എന്ന്അര്‍ഥമില്ലചിലപ്പോള്‍ ഇങ്ങനെ സംഭവിക്കാംഒരു സൂറ അല്ലെങ്കില്‍ സൂക്തം നേരത്തേഅവതരിച്ചിട്ടുണ്ടായിരുന്നുപിന്നീട് ഒരു പ്രത്യേക സാഹചര്യമുണ്ടായപ്പോള്‍ രണ്ടാമതുംഎന്നല്ല ചിലപ്പോള്‍ പലവട്ടം അതിലേക്കുതന്നെ അല്ലാഹു തിരുമേനിയുടെ ശ്രദ്ധതിരിച്ചുനമ്മുടെ ദൃഷ്ടിയില്‍ മുഅവ്വിദതൈനിയുടെ കാര്യത്തിലും സംഭവിച്ചത് ഇതുതന്നെയാണ്മക്കയിലെ ആദ്യകാലത്ത് പ്രവാചകനോടുള്ള എതിര്‍പ്പ് ശക്തിപ്പെട്ട കാലത്തവതരിച്ചതാണീസൂറകളെന്ന് അവയുടെ ഉള്ളടക്കം സ്പഷ്ടമാക്കുന്നുണ്ട്പില്‍ക്കാലത്ത് മദീനയില്‍കപടവിശ്വാസികളുടെയും ജൂതന്മാരുടെയും മുശ്‌രിക്കുകളുടെയുമൊക്കെ എതിര്‍പ്പിന്റെപ്രളയമുണ്ടായപ്പോള്‍ നേരത്തേ ഉദ്ധരിച്ച ഉഖ്ബതുബ്‌നു ആമിറിന്റെ നിവേദനത്തില്‍പറഞ്ഞതുപോലെവീണ്ടും  സൂറ പാരായണം ചെയ്യാന്‍ അല്ലാഹു റസൂല്‍(തിരുമേനിയോട് ഉപദേശിക്കുകയായിരുന്നുപിന്നീട് ജൂതന്മാര്‍ തിരുമേനിക്കെതിരെആഭിചാരപ്രയോഗം നടത്തി സന്ദര്‍ഭത്തിലും അല്ലാഹുവിന്റെ ആജ്ഞാനുസാരംജിബ്‌രീല്‍ ആഗതനായി ഇതേ സൂറകള്‍ പാരായണം ചെയ്യാന്‍ തിരുമേനി()യോട്നിര്‍ദേശിച്ചുഅതുകൊണ്ട് സുറകള്‍ മക്കയില്‍ അവതരിച്ചതാണെന്നു പറഞ്ഞഖുര്‍ആന്‍വ്യാഖ്യാതാക്കളുടെ വീക്ഷണമാണ് നമ്മുടെ ദൃഷ്ടിയില്‍ കൂടുതുല്‍ പരിഗണനീയംആഭിചാരസംഭവത്തില്‍  സൂറകളെ പരിമിതമാക്കുന്നതിന്സൂറ അല്‍ഫലഖിലെ وَمِنْ شَرِّالنَّفَّثَاتِ فِى العُقَدِ എന്ന വാക്യം മാത്രമേ ആഭിചാരവുമായി ബന്ധപ്പെട്ടതുള്ളൂ എന്നവസ്തുതയും ഒരു തടസ്സമാകുന്നുസൂറ അല്‍ഫലഖിലെ മറ്റു സൂക്തങ്ങള്‍ക്കും സൂറഅന്നാസിലെ മുഴുവന്‍ സൂക്തങ്ങള്‍ക്കും  വിഷയവുമായി നേരിട്ടൊരു ബന്ധവുമില്ല.


ഉള്ളടക്കം


       മക്കയില്‍  സൂറകള്‍ അവതീര്‍ണമായ സാഹചര്യം ഇതായിരുന്നുഇസ്‌ലാമികപ്രബോധനം ആരംഭിച്ചതോടെത്തന്നെപ്രവാചകന്റെ അവസ്ഥ കടന്നല്‍ക്കൂട്ടില്‍കൈയിട്ടതുപോലെയായിത്തീര്‍ന്നുപ്രവാചകസന്ദേശം പ്രചരിക്കുംതോറും ഖുറൈശികളുടെഎതിര്‍പ്പിന് ആക്കം കൂടിക്കൊണ്ടിരുന്നുതിരുമേനിയോട് എങ്ങനെയെങ്കിലുംവിലപേശിയിട്ടോ അല്ലെങ്കില്‍ അദ്ദേഹത്തെ വല്ല കെണിയിലും കുടുക്കിയിട്ടോ ദൗത്യത്തില്‍നിന്ന് പിന്തിരിപ്പിക്കാമെന്ന പ്രതീക്ഷ പുലര്‍ത്തിയിരുന്ന കാലത്ത് ശത്രുതയുടെരൂക്ഷതക്ക് അല്‍പം കുറവുണ്ടായിരുന്നുപക്ഷേദീനിന്റെ കാര്യത്തില്‍ത്തന്നെ ഏതെങ്കിലുംസന്ധിക്കു സന്നദ്ധനാക്കാനുള്ള ശ്രമത്തില്‍ പ്രവാചകന്‍ (അവരെ തീരെനിരാശപ്പെടുത്തുകയും സൂറ അല്‍കാഫിറൂനിലൂടെനിങ്ങളുടെ ആരാധ്യരെആരാധിക്കുന്നവനല്ല ഞാന്‍എന്റെ ആരാധ്യനെ ആരാധിക്കുന്നവരല്ല നിങ്ങള്‍എന്റെവഴിവേറെനിങ്ങളുടെ വഴി വേറെ എന്ന് അര്‍ഥശങ്കക്കിടമില്ലാത്തവിധം പ്രഖ്യാപിക്കുകയുംചെയ്തതോടെ ബഹുദൈവവിശ്വാസികളുടെ ശത്രുത അതിന്റെ പരമകാഷ്ഠയിലെത്തിഇസ്‌ലാം സ്വീകരിച്ച അംഗങ്ങളുള്ള (സ്ത്രീയോ പുരുഷനോ യുവാവോ യുവതിയോകുടുംബങ്ങളുടെ മനസ്സില്‍ വിശേഷിച്ചുംതിരുമേനിയോടുള്ള വിരോധത്തിന്റെ അടുപ്പ്ആളിക്കത്തിക്കൊണ്ടിരുന്നുവീടുകള്‍ തോറും തിരുമേനി ശപിക്കപ്പെടുകയായിരുന്നുഅദ്ദേഹത്തെ വകവരുത്താനുള്ള ഗൂഢാലോചനകള്‍ക്കും കുറവുണ്ടായിരുന്നില്ലഒരു നാള്‍നിശയുടെ അന്ധകാരത്തില്‍ ആരെങ്കിലും അദ്ദേഹത്തെ വധിക്കണംആരാണ്ഘാതകനെന്ന് ഹാശിം കുടുംബത്തിന് മനസ്സിലാക്കാന്‍ കഴിയരുത്അപ്പോള്‍ പിന്നെഅവര്‍ക്ക് പ്രതികാരം ചെയ്യാന്‍ കഴിയില്ലല്ലോഇതായിരുന്നു പരിപാടിഅദ്ദേഹംതീര്‍ന്നുപോവുകയോ മാറാരോഗം ബാധിച്ച് മൂലയിലാവുകയോ അല്ലെങ്കില്‍ഭ്രാന്തനായിത്തീരുകയോ ചെയ്യാന്‍വേണ്ടി ആഭിചാരക്രിയകളും മുറയ്ക്കു ചെയ്തുനോക്കിതിരുമേനിക്കും അദ്ദേഹമവതരിപ്പിക്കുന്ന ദീനിനും ഖുര്‍ആനിനുമെതിരില്‍ ആളുകളില്‍പലവക സന്ദേഹങ്ങളുയര്‍ത്തി തെറ്റിദ്ധരിപ്പിച്ച് അവരെ തിരുമേനിയില്‍നിന്ന് ഓടിയകലാന്‍പ്രേരിപ്പിക്കുന്ന മനുഷ്യപ്പിശാചുക്കളും ജിന്നുപിശാചുക്കളും നാലുപാടുംവിഹരിക്കുന്നുണ്ടായിരുന്നുപലരുടെയും മനസ്സുകളില്‍ കടുത്ത അസൂയ നിറഞ്ഞുതാനോതന്റെ ഗോത്രക്കാരനോ അല്ലാതെ മറ്റൊരാളും ശോഭിക്കുന്നത് കണ്ടുകൂടാത്തവരായിരുന്നുഅവര്‍ഉദാഹരണമായിഅബൂജഹ്ല്‍  താന്‍ മുഹമ്മദി()നെഅതിരുവിട്ടെതിര്‍ക്കുന്നതിന്റെ കാരണം സ്വയം ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്ഞങ്ങളുംഅബ്ദുമനാഫിന്റെ വംശവും (പ്രവാചകന്റെ വംശംതമ്മില്‍ മത്സരിച്ചിരുന്നുഅവര്‍അന്നദാനം ചെയ്യുമ്പോള്‍ ഞങ്ങളും ചെയ്യുംഅവര്‍ ആളുകള്‍ക്ക് വാഹനങ്ങള്‍നല്‍കുമ്പോള്‍ ഞങ്ങളും കൊടുക്കുംഅവര്‍ സമ്മാനങ്ങള്‍ കൊടുക്കുമ്പോള്‍ ഞങ്ങളുംകൊടുക്കുംഅങ്ങനെ കുലീനതയിലും പ്രതാപത്തിലും ഞങ്ങള്‍ കിടയൊത്തവരായപ്പോള്‍അവരിതാ പറയുന്നുഞങ്ങളില്‍ ഒരു പ്രവാചകനുണ്ടെന്ന് അവന്ന്  ആകാശത്തുനിന്ന്ദിവ്യവെളിപാടുകളിറങ്ങുന്നുണ്ടത്രേ.   കൊള്ളാംഇക്കാര്യത്തിലെങ്ങനെയാണ്ഞങ്ങള്‍ക്കവരോട് മത്സരിക്കാന്‍ കഴിയുകദൈവത്താണഞങ്ങളവനെഅംഗീകരിക്കുകയില്ലഅവനെ സത്യപ്പെടുത്തുകയുമില്ല.' (ഇബ്‌നുഹിശാം)


        സാഹചര്യത്തില്‍ റസൂല്‍ (തിരുമേനിയോട് പറയുകയാണ്അവരോട്പറഞ്ഞേക്കുകസകല സൃഷ്ടികളുടെയും ദ്രോഹങ്ങളില്‍നിന്നും രാത്രിയുടെയുംആഭിചാരകന്മാരുടെയും ആഭിചാരകര്‍മങ്ങളുടെയും ദ്രോഹത്തില്‍നിന്നുംഅസൂയാലുക്കളുടെ ദ്രോഹത്തില്‍നിന്നും ഞാന്‍ പ്രഭാതോദയത്തിന്റെ നാഥനില്‍ശരണംതേടുന്നുഅവരോട് പറയുകമനുഷ്യരുടെ നാഥനില്‍മനുഷ്യരുടെ രാജാവില്‍മനുഷ്യരുടെ ആരാധ്യനില്‍ ഞാന്‍ ശരണം തേടുന്നു മനുഷ്യമനസ്സുകളില്‍  നിരന്തരംദുശ്ചിന്തകളുണര്‍ത്തിക്കൊണ്ടിരിക്കുന്ന പൈശാചിക ജിന്നുകളുടെയും പൈശാചികമനുഷ്യരുടെയും ദ്രോഹങ്ങളില്‍നിന്നുംഫറവോന്റെ രാജധാനിയില്‍ മൂസാ(നടത്തിയതുപോലുള്ള ഒരു പ്രാര്‍ഥനയാണിത്ഫറവോന്‍ മൂസാ()യെ വധിക്കാനുള്ളതന്റെ ഉദ്ദേശ്യം വെളിപ്പെടുത്തിയപ്പോള്‍ അദ്ദേഹം പ്രാര്‍ഥിച്ചുإِنِّي عُذْتُ بِرَبِّي وَرَبِّكُمْ مِنْ كُلِّمُتَكَبِّرٍ لَا يُؤْمِنُ بِيَوْمِ الْحِسَابِ  (അന്ത്യനാളില്‍ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളില്‍നിന്നുംഞാനെന്റെയും നിങ്ങളുടെയും നാഥനില്‍ ശരണം തേടിയിരിക്കുന്നുഅല്‍മുഅ്മിന്‍ 27). إِنِّي عُذْتُ بِرَبِّي وَرَبِّكُمْ أَنْ تَرْجُمُونِ وَ (നിങ്ങള്‍ എന്നെ എറിഞ്ഞുകൊല്ലുന്നതില്‍നിന്ന് ഞാന്‍എന്റെയും നിങ്ങളുടെയും നാഥനില്‍ അഭയം തേടിയിരിക്കുന്നു -അദ്ദുഖാന്‍ 20)


       രണ്ടു സന്ദര്‍ഭങ്ങളിലും അല്ലാഹുവിന്റെ  മഹാപ്രവാചകന്മാര്‍ നിരായുധരുംനിരാലംബരുമായി നേരിട്ടത് ആളും അര്‍ഥവും ആയുധങ്ങളും സാധനസാമഗ്രികളുംശക്തിയും ശൗര്യവും എല്ലാം തികഞ്ഞവരെയായിരുന്നുരണ്ടു സന്ദര്‍ഭങ്ങളിലും അവര്‍തങ്ങളുടെ ബലിഷ്ഠരായ പ്രതിയോഗികള്‍ക്കെതിരെ സ്വന്തം സത്യസന്ദേശത്തില്‍അടിയുറച്ചുനിന്നുഅപ്പോള്‍ അവരെ നേരിടാന്‍ പര്യാപ്തമായ ഒരു ഭൗതിക ശക്തിയും പ്രവാചകന്മാരുടെ കൈവശമുണ്ടായിരുന്നില്ലരണ്ടു സന്ദര്‍ഭങ്ങളിലും പ്രതിയോഗികളുടെഭീഷണികളെയും ആപല്‍ക്കരമായ പദ്ധതികളെയും വിദ്വേഷാധിഷ്ഠിതമായകുതന്ത്രങ്ങളെയും അവര്‍ അവഗണിച്ചത് നിങ്ങള്‍ക്കെതിരെ ഞങ്ങള്‍ പ്രപഞ്ച നാഥനില്‍ശരണം തേടിയിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് റബ്ബിന്റെ ശക്തിസര്‍വാതിശയിയാണെന്നും അതിനെ അപേക്ഷിച്ച് ഭൗതികശക്തികളെല്ലാം ചേര്‍ന്നാലുംഒന്നുമാവില്ലെന്നും അവന്റെ അഭയം ലഭിച്ചവരെ ആര്‍ക്കും ഒരു ചുക്കും ചെയ്യാനാവില്ലെന്നുംഉറച്ചബോധ്യമുള്ളവര്‍ക്കു മാത്രമേ  നിശ്ചയദാര്‍ഢ്യവും ചുവടുറപ്പും പ്രകടിപ്പിക്കാന്‍കഴിയൂ എന്നതു വ്യക്തമാണല്ലോഅവര്‍ക്കു മാത്രമേ ഇങ്ങനെ ഉദ്‌ഘോഷിക്കാനും കഴിയൂസത്യവചനം പ്രഘോഷണം ചെയ്യുന്നതില്‍നിന്ന് ഞാനൊരിക്കലും പിന്‍മാറാന്‍ പോകുന്നില്ലനിങ്ങള്‍ക്കിഷ്ടമുള്ളതു ചെയ്തുകൊള്ളുകഞാനതു സാരമാക്കുന്നില്ലഎന്തുകൊണ്ടെന്നാല്‍ഞാന്‍ എന്റെയും നിങ്ങളുടെയും സര്‍വലോകങ്ങളുടെയും നാഥനില്‍അഭയം തേടിയിരിക്കുന്നു.


ഫാതിഹയും മുഅവ്വിദതൈനിയും തമ്മിലുള്ള ബന്ധം 


          മുഅവ്വിദതൈനിയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ മറ്റൊരു സംഗതിഖുര്‍ആനിന്റെ പ്രാരംഭവും പരിസമാപ്തിയും തമ്മിലുള്ള യോജിപ്പാണ്വിശുദ്ധ ഖുര്‍ആന്‍അതിന്റെ അവതരണ ക്രമമനുസരിച്ചല്ല ക്രോഡീകരിച്ചിരിക്കുന്നത്ഇരുപത്തി മൂന്നുവര്‍ഷക്കാലത്തിനിടക്ക് വ്യത്യസ്ത സാഹചര്യങ്ങളും സംഭവങ്ങളും ആവശ്യങ്ങളുംപരിഗണിച്ച് അവതരിച്ചുകൊണ്ടിരുന്ന സൂക്തങ്ങളെയും സൂറകെളയും റസൂല്‍(തിരുമേനിസ്വന്തംനിലക്ക് ഇന്നു കാണപ്പെടുന്ന രൂപത്തില്‍ ക്രോഡീകരിക്കുകയുമായിരുന്നില്ലപ്രത്യുതനാമിന്ന് കാണുന്ന രൂപത്തില്‍ തിരുമേനി(ഖുര്‍ആന്‍ ക്രോഡീകരിച്ചത് ക്രമത്തില്‍ക്രോഡീകരിക്കാന്‍  ഖുര്‍ആന്‍ ഇറക്കിക്കൊടുത്ത അല്ലാഹു കല്‍പിച്ചതനുസരിച്ചാണ്ക്രമപ്രകാരം ഖുര്‍ആനിന്റെ തുടക്കം ഫാതിഹ സൂറയും ഒടുക്കം മുഅവ്വിദതൈനിസൂറകളുമാകുന്നു രണ്ടറ്റങ്ങളെയും ഒന്നു നിരീക്ഷിച്ചുനോക്കുകതുടക്കത്തില്‍സര്‍വലോകനാഥനും ദയാപരനും കരുണാവാരിധിയും വിധിദിനത്തിനധിപനുമായഅല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് അടിമ ബോധിപ്പിക്കുന്നുനിനക്കുമാത്രമേ ഞാന്‍ഇബാദത്ത് ചെയ്യൂനിന്നോടു മാത്രമേ ഞാന്‍ സഹായം തേടൂഎനിക്കേറ്റംആവശ്യമായിട്ടുള്ള സഹായംഎനിക്കു സന്മാര്‍ഗം കാണിച്ചുതരിക എന്നതാകുന്നുഅല്ലാഹുവിങ്കല്‍നിന്നുള്ള പ്രതികരണമായിനേര്‍വഴി കാണിച്ചുകൊടുക്കാന്‍ അവന്ന്ഖുര്‍ആന്‍ മുഴുവന്‍ നല്‍കിയിരിക്കുന്നുഅത് സമാപിക്കുന്നതിങ്ങനെയാണ്പ്രഭാതോദയത്തിന്റെ നാഥനുംമനുഷ്യരുടെ നാഥനുംമനുഷ്യരുടെ രാജാവുംമനുഷ്യരുടെആരാധ്യനുമായ അല്ലാഹുവിനോട് അവന്റെ ദാസന്‍ ബോധിപ്പിക്കുന്നുഞാന്‍ എല്ലാവിധകുഴപ്പങ്ങളില്‍നിന്നും ദ്രോഹങ്ങളില്‍നിന്നും നിന്നോട് സുരക്ഷിതത്വം തേടുന്നുപ്രത്യേകിച്ച്പൈശാചിക ജിന്നുകളും പൈശാചിക മനുഷ്യരുമുണ്ടാക്കുന്ന സന്ദേഹങ്ങളില്‍നിന്ന്നിന്നോട് ശരണം തേടുന്നുഎന്തുകൊണ്ടെന്നാല്‍സന്മാര്‍ഗം പിന്തുടരുന്നതിന്ഏറ്റവുമധികം തടസ്സമുണ്ടാക്കുന്നത് അവരാകുന്നു തുടക്കവും  ഒടുക്കവുംതമ്മിലുള്ള യോജിപ്പ് മനക്കണ്ണുള്ള ആര്‍ക്കും അദൃശ്യമായിരിക്കുകയില്ല.....

Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹